Category: EDUCATION

  • ദേവരാഗിന്റെ സംഗീതത്തിന് കരുത്തായി അമ്മ ദിവ്യ

    ദേവരാഗിന്റെ സംഗീതത്തിന് കരുത്തായി അമ്മ ദിവ്യ

    വീൽചെയറിലേറി വന്ന അമ്മ ദിവ്യയുടെ പിന്തുണയിൽ ഹൈസ്കൂൾ വിഭാഗം ബോയ്സ് കഥകളി സംഗീത മത്സരത്തിൽ എ ഗ്രേഡ് നേടി ദേവരാഗ്. കണ്ണൂർ ജി.എച്ച്.എസ്‌.എസ്‌ മതിൽ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ് ദേവരാഗ് രാജേഷ്.

    പയ്യന്നൂർ സബ് കോടതിയിൽ ജൂനിയർ സൂപ്രണ്ട് ആണ് ദിവ്യ. ഭിന്നശേഷിക്കാരിയായ ദിവ്യ വീൽ ചെയറിലാണ് മകനൊപ്പം കലോത്സവത്തിനെത്തിയത് . പതിമൂന്നാം നമ്പർ വേദിയായ ചാലക്കുടി പുഴയിൽ അമ്മയ്ക്കൊപ്പം എത്തിയ ദേവരാഗിന് കാണികളുടെയും വൻ പിന്തുണയായിരുന്നു. സംസ്ഥാന കലോത്സവത്തിൽ ആദ്യമായാണ് ദേവരാഗ് മത്സരിക്കുന്നത്. ആദ്യമായി പങ്കെടുത്ത മത്സരയിനത്തിൽ തന്നെ എ ഗ്രേഡ് നേടാനായതിൻ്റെ സന്തോഷത്തിലാണ് അമ്മയും മകനും. കോഴിക്കോട് സ്വദേശിയായ കലാനിലയം ഹരിയാണ് ദേവരാഗിൻ്റെ ഗുരു.

  • മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ് ആശാന്‍

    മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ് ആശാന്‍

    തിരുവനന്തപുരം: ഭവാനി നദി വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം പുരോഗമിക്കുമ്പോള്‍ പിരിമുറുക്കവുമായി വേദിക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു കുട്ടികളുടെ സ്വന്തം ജയിംസ് ആശാന്‍. അദ്ദേഹത്തിന്റെ ഈ പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, വേദിക്കുമുന്നിലെ ഈ ഭാവമാറ്റങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയിലും ആശാന്‍ പതിവ് തെറ്റിച്ചില്ല.

    തന്റെ ശിഷ്യര്‍ വേദിയില്‍ മല്‍സരിക്കുമ്പോള്‍ പലപ്പോഴും അവരുടെ പ്രകടനം കാണാന്‍ ആശാന് അവസരം കിട്ടാറില്ല. അടുത്തതായി മത്സരിക്കാനുള്ള ടീമുകളെ ഒരുക്കുന്ന തിരക്കിലാവും അപ്പോള്‍ ജയിംസ് ആശാന്‍. ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രം ആറ് ടീമുകളാണ് അദ്ദേഹത്തിന്റെ പരിശീലനത്തില്‍ മത്സരിക്കാനെത്തിയത്. ആദ്യദിനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മാര്‍ഗംകളി മത്സരത്തിലും ആശാന്റെ ശിക്ഷണം ലഭിച്ച നാല് ടീമുകളുണ്ടായിരുന്നു.

    നാല്പത് വര്‍ഷമായി മാര്‍ഗംകളി അധ്യാപനരംഗത്ത് താനുണ്ടെന്ന് ജയിംസ് ആശാന്‍ അഭിമാനത്തോടെ പറയുന്നു. തന്റെ ശിഷ്യന്മാരിന്ന് മാര്‍ഗ്ഗംകളി പരിശീലകരായി മാറിയതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. 1985ല്‍ ആദ്യമായി മാര്‍ഗംകളി മത്സരം കലോത്സവത്തില്‍ ഉള്‍പ്പെടുത്തണമെന്ന തീരുമാനമെടുക്കുന്ന 36 ആശാന്മാരില്‍ താനും ഉള്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

    വിശുദ്ധ തോമാശ്ലീഹയുടെ ജീവിതമാണ് പതിനഞ്ച് പാദങ്ങളായി മാര്‍ഗംകളിയില്‍ അവതരിപ്പിക്കുന്നത്. മാര്‍ഗംകളി പരിശീലനത്തിനായി വിദേശ രാജ്യങ്ങളിലും ജയിംസ് ആശാന്‍ പറന്നിറങ്ങിയിട്ടുണ്ട്. തന്റെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും കലോത്സവങ്ങള്‍ ലക്ഷ്യമാക്കി പരിശീലനത്തിനെത്തുവരാണെന്നും ജയിംസ് ആശാന്‍ പറയുന്നു.

    കാലത്തിന്റെ കുത്തൊഴുക്കില്‍ പല കലകളും അന്യം നിന്ന് പോകുമ്പോള്‍ മാര്‍ഗംകളി നിലനിന്നു പോരുന്നതും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ താല്പര്യത്തോടെ കലയെ അറിയാന്‍ ശ്രമിക്കുന്നതും ജെയിംസ് ആശാനെ പോലുള്ള മികച്ച അധ്യാപകരുടെ ആത്മാര്‍ത്ഥ പരിശ്രമം കൊണ്ട് കൂടിയാണ്.

  • കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പിയെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി

    കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പിയെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി

    കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ ക്ഷണിച്ചത്. ശില്പിയെ കലോത്സവ വേദിയിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് നിർമ്മിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപതിനേഴ് പവന്റെ സ്വർണ്ണക്കപ്പിന്റെ നിർമ്മാണം. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി.

  • സംസ്ഥാന സ്‌കൂള്‍ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോര്‍ജ്

    സംസ്ഥാന സ്‌കൂള്‍ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോര്‍ജ്

    കണ്‍ട്രോള്‍ റൂം ആരംഭിച്ചു; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക ടീം

    തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലോത്സവം പൂര്‍ണമാകുന്നത് വരെ അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം നല്‍കുന്നതിലേക്കായി പ്രധാന വേദികളില്‍ മെഡിക്കല്‍ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടര്‍, നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്/ ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് 1 എന്നിവര്‍ മെഡിക്കല്‍ ടീമില്‍ ഉണ്ടാകും. ഫസ്റ്റ് എയ്ഡ് ടീമില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ആശാ വര്‍ക്കര്‍ എന്നിവരുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണ്. കലോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു.

    സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അടിയന്തര ഘട്ടത്തില്‍ 9072055900 എന്ന നമ്പരില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. വേദികളിലെ വൈദ്യസഹായം, ആംബുലന്‍സ്, ജീവനക്കാര്‍ എന്നിവരെ ഏകോപിപ്പിക്കുന്നത് ഈ കണ്‍ട്രോള്‍ റൂമായിരിക്കും. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് ആശുപത്രി, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി എന്നിവിടങ്ങളില്‍ 10 കിടക്കകള്‍ വീതം പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിലും ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. വേദികളിലും കുട്ടികള്‍ താമസിക്കുന്നയിടങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി കോര്‍പറേഷന്റെ ടീമിനെ കൂടാതെ ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. അവബോധവും ശക്തമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

    ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വേദികളിലേയും പരിസരങ്ങളിലേയും ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം പരിശോധനകള്‍ നടത്തും. പകലും രാത്രിയിലും പരിശോധനകള്‍ നടത്തുന്നതിനായി പ്രത്യേക സ്‌ക്വാഡുകളെ വെള്ളിയാഴ്ച മുതല്‍ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയും സജ്ജമാക്കിയിട്ടുണ്ട്. വീഴ്ചകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് കുടിക്കാനായി ശുദ്ധജലം നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    · കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിയ്ക്കണം.
    · തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തുക.
    · പാനീയങ്ങളില്‍ ശുദ്ധമായ ഐസ് ഉപയോഗിച്ചില്ലെങ്കില്‍ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
    · ഭക്ഷണ സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ച് വച്ച് നിശ്ചിത സമയം കഴിഞ്ഞ് കഴിക്കരുത്.
    · രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്.
    · പരാതിയുള്ളവര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കണം.
    (മൊബൈല്‍ നമ്പര്‍: 8943346181)
    · വേദികളും പരിസരങ്ങളും താമസ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക.
    · മാലിന്യങ്ങള്‍ വലിച്ചെറിയരുത്.
    · രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചെറിയ ബുദ്ധിമുട്ടാണെങ്കിലും ഉടന്‍ ചികിത്സ തേടുക.

  • സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു

    സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു

    ജനുവരി 4 മുതല്‍ 8 വരെ തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം സ്വാഗത സംഘം ഓഫീസായ ശിക്ഷക് സദനില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്നു. എസ്.പി.സി., എന്‍.സി.സി., എന്‍.എസ്.എസ്., സ്കൌട്ട് ആന്‍ഡ്‌ ഗെയിടസ്, ജെ.ആര്‍.സി. കോര്‍ഡിനേട്ടേഴ്സ്, ജില്ലയിലെ ഡി.ഇ.ഓ., എ.ഇ.ഓ., സ്കൂള്‍ ഹെഡ്മിസ്ട്രസ്, പ്രിന്‍സിപ്പല്‍മാര്‍, കലോത്സവ മീഡിയ ഗ്രൂപ്പ്‌ എന്നിവരുടെ യോഗമാണ് ഇന്ന് രാവിലെ ശിക്ഷക് സദനില്‍ നടന്നത്.

    ജനുവരി 4 മുതല്‍ 8 വരെയാണ് കലോത്സവം തലസ്ഥാനത്ത് നടക്കുക. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് പിന്നിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയമാണ് കലോത്സവത്തിന്റെ പ്രധാന വേദി.

  • രജത ജൂബിലി ആഘോഷം സമാപിച്ചു

    രജത ജൂബിലി ആഘോഷം സമാപിച്ചു

    കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ ബദറുദ്ദീൻ, എൻ കെ പ്രേമചന്ദ്രൻ എം പി തുടങ്ങിയവർ മുഖ്യാതിഥികളായി. സ്കൂൾ മാനേജർ ഷാനവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനം ചടങ്ങിൽ നിർവഹിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

  • ദി ഓക്സ്ഫോർഡ് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ 21ന് സമാപിക്കും

    ദി ഓക്സ്ഫോർഡ് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ 21ന് സമാപിക്കും

    കൊല്ലം : ദി ഓക്സ്ഫോർഡ് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂളിന്റെ വാർഷികാഘോഷവും 21ന് നടക്കും. സ്കൂൾ മാനേജ്മെന്റ് അധികൃതർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

    തിരുവനന്തപുരം ആസ്ഥാനമായുള്ള മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്തു പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിൽ ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിലാണ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് 21ന് വൈകിട്ട് 6.30ന് കുട്ടികളുടെ കലാപരിപാടികളോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. 7.30ന് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കും. സ്കൂൾ മാനേജർ അഡ്വ. ഷാനവാസ് . എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ടി. എസ് . സനൽ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. രജത ജൂബിലി ആഘോഷ സമാപനത്തിന്റെയും സ്കൂൾ വാർഷികാഘോഷത്തിന്റെയും ഉദ്‌ഘാടനം കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് . എ. ബദറുദ്ദീൻ നിർവഹിക്കും. ചടങ്ങിൽ എൻ. കെ. പ്രേമചന്ദ്രൻ എം. പി. മുഖ്യ പ്രഭാഷണം നടത്തും. മനാറുൽ ഹുദാ ട്രസ്റ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രമോദ് നായർ ആശംസ പ്രസംഗം നടത്തും.
    2023-24 അധ്യയന വർഷത്തിൽ 10, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും 2024-25 അധ്യയന വർഷത്തിലെ മറ്റുമേഖലകളിൽ വിജയം കൈവരിച്ച അവാർഡ് ജേതാക്കൾക്കും ചടങ്ങിൽ വച്ച് ഉപഹാരം നൽകും. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരംഭിക്കും .സ്കൂൾ മാനേജർ ഷാനവാസ്‌ എ,പ്രിൻസിപ്പൽ ടി എസ് സനൽ, പ്രോഗ്രാം കോർഡിനേറ്റർ ബിജു ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.

  • അന്തർദേശീയ മെറ്റീരിയൽസ് ആൻഡ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സമ്മേളനത്തിന് തുടക്കം

    അന്തർദേശീയ മെറ്റീരിയൽസ് ആൻഡ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സമ്മേളനത്തിന് തുടക്കം

    ആഗോള വെല്ലുവിളി നേരിടാൻ ഗവേഷണവും സംരംഭകത്വവും യോജിപ്പിക്കും: മന്ത്രി ഡോ. ബിന്ദു

    ട്രിവാൻഡ്രം എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി (TrEST) റിസർച്ച് പാർക്ക് ആഭിമുഖ്യത്തിൽ അന്തർദേശീയ മെറ്റീരിയൽസ് ആൻഡ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സമ്മേളനത്തിന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. ഗവേഷണവും സംരംഭകത്വവുമായുള്ള ആഗോള കേന്ദ്രമായി TrEST മാറുന്നതിൽ നിർണ്ണായകമായ സമ്മേളനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു സമ്മേളനം ഉദ്ഘാടനംചെയ്തു.

    ആധുനിക ഗവേഷണവും സംരംഭകത്വവും ഒന്നിച്ചുപ്രവർത്തിച്ചാൽ ആഗോള വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന് മന്ത്രി ഡോ. ബിന്ദു വിശദീകരിച്ചു. ലോകമെമ്പാടുമുള്ള ഗവേഷകർ, സംരംഭകർ, വ്യവസായ പ്രമുഖർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരെ ഒരുമിപ്പിച്ച ഈ സമ്മേളനം, മെറ്റീരിയൽസ് സയൻസിൽ പുതിയ നേട്ടങ്ങളും സംരംഭകത്വത്തിനുള്ള പുതിയ സാധ്യതകളും പരിശോധിക്കാനുള്ള ഒരു സജീവ വേദിയായിത്തീർന്നതിനെ മന്ത്രി അഭിനന്ദിച്ചു.

    ട്രെസ്റ്റ് റിസർച്ച് പാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ശാലിജ് പി. ആർ. സ്വാഗത പ്രസംഗം നടത്തി. ഡോ. സാബു തോമസ് പ്രചോദനാത്മകമായ ആശയങ്ങളും പങ്കുവെച്ചു. സുരേഷ് ബാബു വി (പ്രിൻസിപ്പൽ, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം) ആശംസകൾ നേർന്നു. ഡോ. ഹന്ന ജെ. മരിയ നന്ദി പറഞ്ഞു.

    ഒന്നാം ദിനത്തിൽ, നാനോ മെറ്റീരിയൽസ്, ബയോ മെറ്റീരിയൽസ്, ഫങ്ഷണൽ മെറ്റീരിയൽസ്, ഫോട്ടോണിക് സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച അതിഥി പ്രഭാഷണങ്ങളും പ്ലീനറി സെഷനുകളും ശ്രദ്ധേയമായി.

    ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സാങ്കേതിക പ്രബന്ധങ്ങളും പോസ്റ്റർ അവതരണങ്ങളും അടക്കം അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാൻ മികച്ച അവസരം ലഭിച്ചു.

    ഗ്രീൻ ഇനോവേഷൻ, സംരംഭക സാമ്പത്തികം, ദീർഘകാല സുസ്ഥിര വികസനം എന്നിവയടക്കമുള്ള വിഷയങ്ങളിൽ ചർച്ചകളും പാനൽ സെഷനുകളും നടന്നു. പോസ്റ്റർ, ഷോർട്ട് ടോക്ക് മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം ഉത്സാഹകരമായ അന്തരീക്ഷം സൃഷ്ടിച്ചു. ഡിസംബർ 15 വരെ നീളുന്ന ഈ സമ്മേളനം, അന്തർദേശീയ ജേർണലുകളിൽ ശ്രദ്ധേയമായ പേപ്പറുകൾ പ്രസിദ്ധീകരിക്കാൻ അവസരവും ഉയർന്ന നിലവാരത്തിലുള്ള ആധികാരിക പുസ്തകങ്ങളിൽ പങ്കാളിത്തത്തിനുള്ള സാധ്യതകളും നൽകും.

  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് ജില്ലയിൽ നാളെ (ഡിസംബർ 2) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

  • ഓക്‌സ്‌ഫോർഡ് ഓക്‌സ്‌പോ 2024 നവമ്പർ 30ന്

    ഓക്‌സ്‌ഫോർഡ് ഓക്‌സ്‌പോ 2024 നവമ്പർ 30ന്

    തിരുവനന്തപുരം: മനാറുൽ ഹൂദാട്രസ്റ്റിന്റെ കീഴിൽ മണക്കാട് പ്രവർത്തിക്കുന്ന ദി ഓക്‌സ്‌ഫോർഡ് സ്‌കൂൾ, ഓക്‌സ്‌പോ 2024 എന്ന പേരിൽ . വാർഷിക സ്‌കൂൾ എക്‌സിബിഷനും ഇന്റർ സ്കൂൾ മത്സരങ്ങളും സംഘടിപ്പിക്കുന്നു, 30-ന് രാവിലെ 9 മുതൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ മിഡിൽ സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 9-12 ഗ്രേഡുകൾക്കായുള്ള റോബോട്ടിക്സ് ഷോഡൗൺ, 6-12 ഗ്രേഡുകൾക്കുള്ള AI ആർട്ടിസ്ട്രി ചലഞ്ച്, ഗെയിമുകൾ, കെബിസി ശൈലിയിലുള്ള ക്വിസ്, പാവ ഷോ, മെമ്മറി ചലഞ്ചുകൾ എന്നിവ പോലുള്ള മത്സരങ്ങളുണ്ടാകും.മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും അവാർഡുകളും സമ്മാനമായി ലഭിക്കും.
    കൂടുതൽ വിവരങ്ങൾക്ക് – 9946026882

error: Content is protected !!