അറിയാം രാമായണത്തിലെ ബാലകാണ്ഡ മാഹാത്മ്യം

രാമായണം ഭാരതത്തിന്റെ പ്രധാന പുരാണഗ്രന്ഥങ്ങളിലൊന്നാണ്, ആയതിനാൽ ഇതിന്റെ ഓരോ ഭാഗവും മഹത്തായ സാംസ്കാരിക, ധാർമിക, സാമൂഹിക ഉദ്ദേശ്യങ്ങളാൽ എഴുതപ്പെട്ടിരിക്കുന്നു. രാമായണത്തിന്റെ ആദ്യ ഭാഗമായ ബാലകാണ്ഡം, ഈ കാവ്യത്തിന്റെ അടിസ്ഥാനകഥാവസ്തുവിൽ വലിയ പ്രാധാന്യം വഹിക്കുന്നു.

ശ്രീ പാർവതി ദേവി പരമേശ്വരനോട് അത്യന്തം രഹസ്യമായ ശ്രീരാമദേവതത്വം ഉപദേശിച്ചീടുമോ എന്ന് ചോദിക്കുന്നു. തുടർന്ന് തത്വ ഭേദങ്ങൾ വിജ്ഞാന ജ്ഞാന വൈര്യാഗാദി ഭക്തിലക്ഷണം, സഖ്യ യോഗം, യഗാദി കർമ്മഫലം, തീർത്ഥ സ്നാനദി ഫലം, ദാനധർമ്മാദിഫലം, വർണ്ണധർമ്മങ്ങൾ, ആശ്രമധർമ്മങ്ങൾ എന്നിവയെല്ലാം ഒന്നൊഴിയാതെ പരമേശ്വരൻ ദേവിയോട് പറയുകയും,അതുകേട്ട് ഹൈമാവതി സന്തോഷമകതാരിലാവുകയും ചെയ്യുന്നു.

ദശരഥൻ ആയോധ്യയുടെ മഹാനായ രാജാവായിരുന്നു. അദ്ദേഹത്തിന് കൗസല്യ, സുമിത്ര, കൈകേയി എന്ന് മൂന്ന് ഭാര്യമാർ ഉണ്ടായിരുന്നു. പക്ഷേ തികച്ചും സമാധാനപരമായ ആയോദ്ധ്യയിൽ അദ്ദേഹത്തിന് ഒരു പുത്രൻ ഇല്ലായിരുന്നു. തുടർന്ന് തന്റെ രാജ ഗുരുവായ ഋഷിശ്യംഗ മഹർഷിയുടെ നിർദേശപ്രകാരം ദശരഥൻ പുത്രകാമേഷ്ഠി യാഗം നടത്തുന്നു. യാഗം വിജയകരമായി പൂർത്തിയായി, അഗ്നിദേവൻ നാലു പാത്രങ്ങളിലായി പായസം രാജാവിന് സമ്മാനിക്കുകയും, അത് ദശരഥൻ തന്റെ ഭാര്യമാർക്ക് വിതരണം ചെയുകയും, തുടർന്ന് കൗസല്യയിൽ ദശരഥന് രാമൻ ജനിക്കുന്നു. സുമിത്രക്ക്, ലക്ഷ്മണനും ശത്രുഘ്നനും, കൈകേയിയ്ക്ക് ഭാരതനും ജനിക്കുന്നു. ഈ നാല് സഹോദരന്മാരും ധാർമികതയുടെ ആകർഷണാത്മക പ്രതിരൂപങ്ങൾ ആയി വളരുന്നു.

വിശ്വാമിത്രൻ മഹർഷി, ആകാശീയ ശക്തിയുമായി ദശരഥന്റെ കൂടെ യജ്ഞം നടത്തുന്നു. പിന്നെ, അദ്ദേഹം രാമനെയും ലക്ഷ്മണനെയും കൂട്ടി ശിവധനുസ്സിനെ കാത്തുസൂക്ഷിക്കാനായി തന്റെ ആശ്രമത്തിൽ കൊണ്ടുപോകുന്നു. ബാലന്മാരായ രാമലക്ഷ്മണന്മാർക്ക് ദാഹവും വിശപ്പും ഉണ്ടാകാതിരിക്കാനായി ദേവനിർമ്മിതമായ ‘ബലയും പുനരതിബലയും’ എന്ന വിദ്യ പഠിപ്പിക്കുന്നു. രാമൻ വിശ്വാമിത്രന്റെ ഉപദേശം അനുസരിച്ച് താടകയെ കൊല്ലുന്നു, അതിന് ശേഷം സുബാഹുവിനെയും കൊല്ലുന്നതിലൂടെ, രാമന്റെ വീരത്വം ജനങ്ങളിൽ കൂടുതൽ അറിയപ്പെടുന്നു.

ഗൗതമ മുനിയുടെ ഭാര്യയായ അഹല്യയിൽ കാമവശനായ ദേവേന്ദ്രന് സഹസ്രഭഗനായും, അതിനുകാരണമായി ഭവിച്ച അഹല്യയെ ശീലരൂപമായി അനേക വർഷം ജീവിക്കാൻ ഗൗതമുനി ശപിക്കുന്നു. തുടർന്ന് രാമപാദസ്പർശത്താൽ ശാപമോക്ഷം ലഭിക്കാനായി അനുഗ്രഹിക്കുകയും ചെയുന്നു.
അഹല്യാ സ്തുതി നിത്യവും ജപിക്കുന്നതായാൽ എത്ര വലിയ പാപങ്ങളിൽ നിന്നും മോക്ഷം ലഭിച്ചു ബ്രഹ്മാനന്ദം പ്രാപിക്കുമെന്ന് രാമൻ അരുളി ചെയ്യുന്നു.

തുടർന്ന് വിശ്വാമിത്രന്റെ കൂടെ മിഥിലയിൽ എത്തിയ രാമൻ, ശിവധനുസ്സിനെ ഉത്സാഹത്തോടെ ഉയർത്തി ഓടിക്കുന്നു. ഇതിലൂടെ സീതയും രാമനും തമ്മിലുള്ള വിവാഹം സാധ്യമാവുന്നു. ജനകമഹാരാജാവ് സന്തോഷത്തോടെ സീതയെ രാമന് നൽകുന്നു.

സീത സ്വയംവരത്തിന് ശേഷം അയോധ്യയിലേക്ക് മടങ്ങും വഴി ഭാർഗവ മുനിയെ കാണുകയും, രാമ ഭാർഗവ സംവാദങ്ങൾക്ക് ശേഷം ഘോര യുദ്ധം നടക്കുകയും, വൈഷ്ണവ ചാപം കൊണ്ട് ക്ഷത്രിയ നിഗ്രഹത്തിന് ഇറങ്ങിയ ഭാർഗവനെ ശൈവചാപം കൊണ്ട് യുദ്ധം ചെയ്ത് ഭാർഗവന്റെ ഗർവ്വം ശമിപ്പിക്കുന്നു. രാമനും ഭാർഗവനും ഒന്നുതന്നെയെന്ന് സർവ്വ മാലോർക്കും മനസ്സിലാകുന്നു.
രാമനും സീതയും അയോധ്യയിലേക്ക് മടങ്ങുന്നതോടുകൂടി ബാലകാണ്ഡം അവസാനിക്കുന്നു.

ബാലകാണ്ഡത്തിന്റെ പ്രാധാന്യം
ബാലകാണ്ഡം രാമായണത്തിന്റെ തുടക്കമാണ്. ഇതിൽ നിന്നും നിരവധി ധാർമിക പാഠങ്ങൾ ലഭിക്കുന്നു. ഓരോ കഥാപാത്രത്തിലും അവരുടെ ധാർമികതയും, ധൈര്യവും, സ്നേഹവും, കുടുംബബന്ധവും പ്രകടമാക്കുന്നു. രാമനും സീതയും തമ്മിലുള്ള വിവാഹം, ഇന്ത്യൻ സാംസ്കാരിക അടിസ്ഥാനത്തിൽ, ആത്മീയതയുടെ അനുഷ്ഠാനം ആണ്. ബാലകാണ്ഡം ഒരു മഹത്തായ കവിതയുടെ തുടക്കം മാത്രമാണ്. ഇതിന്റെ പാഠങ്ങൾ ഓരോ കാലത്തും ഓരോ പ്രമാണത്തിലും പ്രബോധനം നൽകുന്നു. ബാലകാണ്ഡം വായിക്കുമ്പോൾ, നമ്മൾ കൂടുതൽ ധാർമികതയും, സ്നേഹവും, ഏകതയും അഭ്യസിക്കണം. വിവിധ കഥാപാത്രങ്ങളിലൂടെ മനുഷ്യനും ഈശ്വരനും തമ്മിലുള്ള ബന്ധത്തെ പല രൂപത്തിൽ ചിത്രീകരിക്കുന്ന ഒരു ആദ്ധ്യാത്മിക ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. ജനങ്ങളിൽ ഭക്തിയും ജ്ഞാനവും വർദ്ധിപ്പിക്കുന്നതിനും സദാചാരനിരതമായ ജീവിതത്തെക്കുറിച്ച് പൂർണ ബോധം ഉണർത്തുന്നതും ആണ് അദ്ധ്യാത്മരാമായണം.

നമസ്തേ രാമ രാമ!
നമസ്തേ രാമചന്ദ്ര!
നമസ്തേ രാമ രാമ!
നമസ്തേ രാമ ഭദ്ര!.

ഉദയകിരണം ചേര്‍ത്തല

News Desk

Recent Posts

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

11 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

11 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

12 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

12 hours ago

പിത്താശയക്കല്ലിന് സൗജന്യ ചികിത്സ; തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…

12 hours ago

പഞ്ചാബ് നാഷണൽ ബാങ്കിൽ ‘മണി ഹെയ്സ്റ്റ്’ മോഡൽ കൊള്ള; ₹7.40 കോടിയുടെ യഥാർഥ നോട്ടുകൾ മാറ്റി കള്ളനോട്ടുകൾ വച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…

12 hours ago