മലയാളത്തിലെ എഴുത്തുകാരുടെ വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് പാലോട് രവി

മലയാള സാഹിത്യത്തിലെ കെടാവിളക്കാണ് സിവി.രാമൻപിള്ള. മലയാളത്തിലെ എഴുത്തുകാരുടെ എക്കാലത്തെയും വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി. മലയാളത്തിൽ പൂർവ്വമാതൃകകൾ ഇല്ലാതെയാണ് സിവി സാഹിത്യരചന നടത്തിയത്‌. സി വി യ്ക്ക് അനുകരിക്കാൻ മലയാളത്തിൽ പ്രശസ്ത കൃതികൾ ഒന്നുമുണ്ടായിരുന്നില്ല.

മലയാള മുള്ളിടത്തോളം സിവി കൃതികൾ അവ്യയകാന്തിയോടെ നിലനിൽക്കും. എഴുത്തിലെ സൗന്ദര്യവും സത്യസന്ധതയും ഭാഷാ പ്രയോഗത്തിലെ ചാരുതയും സിവി കൃതികളെ വ്യത്യസ്തമാക്കുന്നു.

സി. വി രാമൻപിള്ള എന്ന മഹാമേരുവിൽ നിന്ന് പൊട്ടി ഒഴുകിയ ചെറു അരുവികളാണ് പിന്നീടുണ്ടായ സാഹിത്യ സൃഷ്ടികൾ സിവിയുടെ രചനകൾ വരും തലമുറ ക്കുള്ള ചരിത്ര പഠന ഗവേഷണ. സാഹിത്യമൂല്യങ്ങളാണെന്നും ആരെയും അനുകരിക്കാതെയുള്ള ഭൗതിക പ്രതിഭയുടെ ഒറിജിനാലിറ്റി മാർത്താണ്ഡവർമ്മയിലും ധർമ്മരാജയിലും രാജരാജ ബഹദൂറിലും കാണാമെന്നും രവി പറഞ്ഞു. കഥാപാത്രങ്ങളിൽ യാന്ത്രികത്വമില്ലാത്ത കലാകാരൻ്റെ മഹത്വത്തോടും അസാമാന്യ തേജസ്സോടും കൂടികൂടിയുള്ള പുന:സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. സിവിയുടെ സാഹിത്യസൃഷ്ടികാലത്തിൻ്റെ കണ്ണാടിയായി മാറി. വേണാടിനെ തിരുവിതാംകൂറാക്കിയ സൃഷ്ടാവ് മാർത്താണ്ഡവർമ്മ യുടെജനക്ഷേമത്തെ സൂചിപ്പിക്കുമ്പോഴും അർഹിക്കാത്ത ഒരു പ്രശംസയുംരാജാവിനു നല്കിയില്ല ഭക്തിയുടെ പേരിൽ അസത്യ പ്രസ്താവന നടത്താനും തയ്യാറായില്ല ഐതിഹാസികമായ നിഷ്പക്ഷനീതിബോധം രചനയിലൂടെ തെളിയിച്ചു. തിരുവിതാം കൂറിൻ്റെ സംസ്ക്കാരവും ജീവിതരീതിയും നോവൽ വായിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും.

കഥാപാത്രങ്ങളുടെ ഭാഷാരീതിയുടെ വൈവിധ്യം പ്രൊഫ:കൃഷ്ണപിള്ള സാറിൻ്റെ പ്രതിപാത്രം ഭാഷണഭേദം എന്ന ഗ്രന്ഥത്തിലും ഡോ. കെ. ഭാസ്ക്കരൻ നായരുടെ ദൈവനീതിക്ക് ദാക്ഷിണ്യമില്ല എന്ന രചനയിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് എന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പ്രസ്താവിച്ചു.

പ്രിയദർശിനി പബ്ളിക്കേഷന്റെ നേതൃത്വത്തിൽ സിവിയുടെ ആറയൂരിലെ അമ്മവീടിന്റെ അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ വട്ടവിള വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.എം. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരനായ ചെങ്കൽ സുധാകരനെയും എ.എം ഉണ്ണികൃഷ്ണനെയുംതറവാട്ടിലെ മുതിർന്ന അംഗം സരസ്വതി അമ്മയെയും മികച്ച ബുത്ത് ലെവൽ ഓഫീസർ സജിത്തിനെയും ചന്ദ്രശേഖരനെയും യോഗത്തിൽ ആദരിച്ചു. നെയ്യാറ്റിൻകര സനൽ, അയിര സുരേന്ദ്രൻ, വിനോദ്സെൻ, എംകെ. ഉദയകുമാർ, എംആർ. സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, അയ്യപ്പൻനായർ, കൊറ്റാമം വിനോദ്, ശ്രീധരൻ നായർ, ഭുവനേന്ദ്രൻ, ആര്‍. ഗിരിജ, കെ. അജിത്ത്കുമാർ, സി. റാബി, നിർമ്മലകുമാരി, ശക്തിഥരൻ, അനു എസ് കെ, രഞ്ജിത്റാവു, സിദ്ധാർഥൻ നായർ, ക്ലമൻ്റ് തുടങ്ങിയവർ പങ്കെടുത്തു.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 02-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

1 hour ago

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

14 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

14 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

15 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

15 hours ago

പിത്താശയക്കല്ലിന് സൗജന്യ ചികിത്സ; തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…

15 hours ago