കൊച്ചി: ജലാശയങ്ങളിലെ കുളവാഴ ശല്യം നേരിടുന്നതിനായുള്ള ഫ്യൂച്ചർ കേരള മിഷന്റെ ശ്രമങ്ങൾക്ക് മറൈൻ പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എംപെഡ) പിന്തുണ. കേരളത്തിലെ ജലാശയങ്ങളിൽ വലിയ വെല്ലുവിളിയായി മാറിയ കുളവാഴകളെ ശാസ്ത്രീയമായി ഉപയോഗിച്ച് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള മാർഗങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. നവംബർ 19-ന് കൊച്ചിയിലെ എംപെഡ ആസ്ഥാനത്ത് ചെയർമാൻ ഡോ. ഡി. വി. സ്വാമിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ജല ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും ബ്ലൂ ഇക്കോണമി പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിലൂന്നിയ ഇത്തരം നൂതന ആശയങ്ങളും ഇടപെടലുകളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കുളവാഴയിൽ നിന്ന് ലളിതമായ ഗ്രാമീണ സാങ്കേതികവിദ്യകളിലൂടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള സാധ്യതകളാണ് ഫ്യൂച്ചർ കേരള മിഷൻ മുന്നോട്ടുവെച്ചത്. ഇത് ജലാശയങ്ങൾക്ക് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കും പുതിയ തൊഴിലവസരങ്ങളും വരുമാന മാർഗ്ഗങ്ങളും തുറന്നുനൽകും. ഇത്തരത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തെ ശാക്തീകരിക്കുന്നതിനൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി പരിഹരിക്കുന്ന സഹകരണ മാതൃകകൾക്ക് വേണ്ട സാങ്കേതിക സഹായങ്ങളും പിന്തുണയും നൽകാൻ എംപെഡ തയ്യാറാണെന്ന് ഡോ. ഡി. വി. സ്വാമി വ്യക്തമാക്കി. ശാസ്ത്രീയ ഗവേഷണങ്ങളെ കേരളത്തിലെ പ്രായോഗിക സാഹചര്യങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഫ്യൂച്ചർ കേരള മിഷന്റെ ലക്ഷ്യമെന്ന് ചെയർമാൻ വേണു രാജാമണി പറഞ്ഞു. ജന പങ്കാളിത്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് കൂട്ടായ പ്രവർത്തനങ്ങളിലൂടെ കുളവാഴയെ ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ തുടർനടപടികൾക്കായി നെറ്റ്ഫിഷ് (NETFISH-MPEDA), ഫ്യൂച്ചർ കേരള മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ഒരു സംയുക്ത പ്രവർത്തന സംവിധാനം (വർക്കിംഗ് ഗ്രൂപ്പ്) രൂപീകരിക്കും. മൽസ്യത്തൊഴിലാളികൾക്കും പിന്നോക്ക വിഭാഗങ്ങൾക്കുമായുള്ള സാമൂഹിക പരിശീലന പരിപാടികളും പൈലറ്റ് പ്രോജക്റ്റുകളും ഈ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കാനും യോഗത്തിൽ ധാരണയായി.
ഫ്യൂച്ചർ കേരള മിഷൻ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു, കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി അധ്യാപകർ , എംപെഡ, നെറ്റ്ഫിഷ്, ഐസിഎആർ-സിഫ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഫ്യൂച്ചർ കേരള മിഷൻ പുറത്തിറക്കിയ ” കേരളത്തിലെ കുളവാഴ പ്രതിസന്ധി: വെല്ലുവിളികളും പരിഹാര മാർഗങ്ങളും ” എന്ന ഡിസ്കഷൻ പേപ്പർ
https://www.futurekerala.org.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.വിശദ വിവരങ്ങൾക്ക് 9495017901.
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…
തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…
ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…