നാനൂറോളം സ്റ്റാളുകളും ഒന്‍പതുവേദികളുമായി കേരളീയം വ്യവസായ പ്രദര്‍ശന മേള

മേളയില്‍ ഒരുങ്ങുന്നത് നാനൂറോളം സ്റ്റാളുകള്‍. ഒന്‍പതു വേദികളിലായാണ് വ്യത്യസ്ത ഉത്പന്നങ്ങളുടെ വമ്പന്‍ പ്രദര്‍ശന മേള നടക്കുക.ഭക്ഷ്യഉത്പന്നങ്ങള്‍,കളിപ്പാട്ടങ്ങള്‍,ആഭരണങ്ങള്‍ തുടങ്ങി മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് വരെ പ്രദര്‍ശനത്തിലുണ്ടാവും.നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ട്രേഡ് ഫെയര്‍ നടക്കുന്നത്.സര്‍ക്കാര്‍ വകുപ്പുകളുടേയും സ്വകാര്യസംരംഭകരുടേയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും.പുത്തരിക്കണ്ടം മൈതാനം,ടാഗോര്‍ തിയറ്റര്‍,കനകക്കുന്ന്,യൂണിവേഴ്‌സിറ്റി കോളജ്, എല്‍.എം.എസ്. കോമ്പൗണ്ട്,സെന്‍ട്രല്‍ സ്റ്റേഡിയം എന്നിങ്ങനെ ആറുവേദികളിലാണ് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രദര്‍ശനങ്ങള്‍ നടക്കുക. വ്യവസായ-വാണിജ്യ വകുപ്പ്,സഹകരണവകുപ്പ്, കുടുംബശ്രീ,പട്ടികവര്‍ഗ വികസന വകുപ്പ്,കൃഷി വകുപ്പ്, കയര്‍-കാഷ്യൂ-ഹാന്‍ഡ്‌ലൂം എന്നിവയുടെ പ്രദര്‍ശന വില്‍പന മേളയാണ് ഇവിടങ്ങളില്‍ നടക്കുന്നത്. ഭക്ഷ്യ-പേപ്പര്‍ ഉല്‍പന്നങ്ങള്‍,കൈത്തറി,ഫാം ഉല്‍പന്നങ്ങള്‍,മാലിന്യ നിര്‍മാര്‍ജനം,സുഗന്ധവിളകള്‍, തേന്‍,മത്സ്യം,ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, പുനരുപയുക്ത ഊര്‍ജം,മെഡിക്കല്‍ ഇംപ്ലാന്റ്‌സ്,സൗരോര്‍ജ ഉപകരണങ്ങള്‍,കളിമണ്‍ പാത്രനിര്‍മാണം,ടെറകോട്ട,ക്‌ളേ മോഡല്‍,ജൂട്ട് ഉല്‍പന്നങ്ങള്‍,കയറ്റുമതി നിലവാരത്തിലുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍,കൈകൊണ്ട് തുന്നിയ കുര്‍ത്തി,സാരി തുടങ്ങി നിരവധി ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍ കേരളീയത്തില്‍ സജ്ജീകരിക്കും.കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനത്ത് മാത്രം നൂറോളം സ്റ്റാളുകള്‍ ഉണ്ടാകും.ടാഗോര്‍ തിയറ്റര്‍,കനകക്കുന്ന്,യൂണിവേഴ്‌സിറ്റി കോളജ്,എല്‍.എം.എസ്. കോമ്പൗണ്ട്,സെന്‍ട്രല്‍ സ്റ്റേഡിയം എന്നീ വേദികളില്‍ 50 സ്റ്റാളുകള്‍ വീതവുമാണുള്ളത്.വ്യവസായവകുപ്പിന്റെ 75 സ്റ്റാളുകള്‍,ബാംബു മിഷന്റെ 25 സ്റ്റാളുകള്‍, കുടുംബശ്രീയുടെയും,പട്ടികവര്‍ഗ വികസന വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും അന്‍പതു സ്റ്റാളുകള്‍ വീതവും മേളയിലുണ്ടാകും. സ്വകാര്യസംരംഭകര്‍ക്കായി മൂന്നുപ്രദര്‍ശനവേദികാണ് ഉണ്ടാവുക.ഇവിടെ ഒരുക്കുന്ന അന്‍പതോളം വേദികളില്‍ അക്വേറിയം,ആഭരണങ്ങള്‍,കളിപ്പാട്ടങ്ങള്‍,ഗിഫ്റ്റുകള്‍ എന്നിവയുടെ പ്രദര്‍ശവും വില്‍പനയും നടക്കും. വ്യവസായ വാണിജ്യപ്രദര്‍ശനത്തിന്റെ വിജയത്തിനായി വി.കെ.പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യവസായ പ്രദര്‍ശന

Web Desk

Recent Posts

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 31 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ…

2 days ago

അസ്‌ന ഫാത്തിമക്ക് സ്നേഹാദരവ് നല്‍കി നെടുമങ്ങാട് സാംസ്കാരിക വേദി

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കേരള ഫ്രൂട്സ് ആന്റ്…

2 days ago

നാലുവര്‍ഷ ബിരുദ പദ്ധതി : പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പദ്ധതിയോടനുബന്ധിച്ച് കേരള സംസ്ഥാന…

2 days ago

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം: മന്ത്രി വി ശിവൻകുട്ടി

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം.നേമത്ത് വില്ലേജ്തല…

2 days ago

ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ അർജുന് വെങ്കലം

തിരുവനന്തപുരം: ശ്രീലങ്കയിൽ നടന്ന രണ്ടാമത് ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ വിളപ്പിൽശാല അനന്തഭദ്രത്തിൽ ഗീതു - സജി ദമ്പതികളുടെ മകനായ…

2 days ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം – KGMCTA

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. നാക്കിനടിയിലെ…

2 days ago