എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള 2025–26 വാർഷിക യോഗം. ആപ്ലിക്കേഷൻ & ഡിജി-ടെക് സീരീസ് 2026ന്റെ ഭാഗമായി, ‘എംഎസ്എംഇകളുടെ ഉൽപ്പാദനക്ഷമത, ലാഭക്ഷമത, വളർച്ച എന്നിവയെ എഐ എങ്ങനെ വളർത്തുന്നു’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ, കൂടുതൽ നേട്ടങ്ങൾക്കായി ബിസിനസുകൾക്ക് അത്യാധുനിക സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് ചർച്ച ചെയ്തു.

കേരള ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണത്തിൽ എഐയെ “എല്ലാവർക്കും ഒരുപോലെ ഉപയോഗം സാധ്യമാകുന്ന സാങ്കേതികവിദ്യ” എന്ന് വിശേഷിപ്പിച്ചു. സ്ഥിരം രീതികളിലുള്ള എഐ പ്രയോഗിക്കുന്നതിനപ്പുറം, സംരംഭകർ വ്യത്യസ്തമായി ചിന്തിച്ച് അവരുടെ ബിസിനസ് രീതികൾ വേറിട്ട വഴികളിലൂടെയാക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

ആവർത്തന ജോലികൾ എഐക്ക് കൈമാറുന്നതിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നുവെന്നും അതുവഴി നവീകരണം, ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കൽ തുടങ്ങിയ ഉയർന്ന മൂല്യമുള്ള റോളുകളിലേക്ക് മനുഷ്യ മൂലധനത്തിനെ നീക്കാൻ അനുവദിക്കുന്നു എന്നും സെമിനാർ ചൂണ്ടിക്കാട്ടി.

സിഐഐ ദക്ഷിണ മേഖലാ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാനുമായ തോമസ് ജോൺ മുത്തൂറ്റ് മേഖലയിലെ സാങ്കേതികവിദ്യയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പ്രത്യേക പ്രഭാഷണം നടത്തി. “എഐ ഉപയോഗിക്കുന്നതിലൂടെ, എംഎസ്എംഇകൾക്ക് പ്രധാനപ്പെട്ട കാര്യങ്ങൾക്കും, ജോലികൾക്കും, ഇടപെടലുകൾക്കും കൂടുതൽ സമയം കണ്ടെത്തുന്നതിന് സാധിക്കുന്നു.” അദ്ദേഹം പറഞ്ഞു.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയിൽ എംഎസ്എംഇകൾക്ക് മത്സരശേഷി നിലനിർത്തുന്നതിന് ഏറ്റവും പുതിയ എഐ ഉപകരണങ്ങൾ തിരിച്ചറിഞ്ഞ് സ്വീകരിക്കേണ്ടത് നിർണായകമാണെന്ന് സിഐഐ കേരള ചെയർമാനും ഗ്ലെൻറോക്ക് റബ്ബർ പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ എംഡിയുമായ ജോസഫ് എം. കള്ളിവയലിൽ പറഞ്ഞു. എഐ മനുഷ്യർക്ക് പകരമാകില്ലെങ്കിലും അതിലേക്കുള്ള മാറ്റം ഒരു എളുപ്പവഴിക്കപ്പുറം അനിവാര്യതയായി മാറിയെന്നും അതുകൊണ്ടുതന്നെ എഐ ഉപയോഗിക്കാത്തവരെ അത് ഉപയോഗിക്കുന്നവർ മറികടുക്കുമെന്നും മുൻ സിഐഐ കേരള ചെയർമാനും വികെസി ഫുട് വെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയുമായ വികെസി റസാഖ് അഭിപ്രായപ്പെട്ടു.

പരമ്പരാഗത രീതികളിൽ നിന്ന് മാറി ഡാറ്റാധിഷ്ഠിതവും ഉയർന്ന പ്രകടനമുള്ളതുമായ പ്രവർത്തനങ്ങളിലേക്ക് മാറുന്നതിലൂടെ, കേരളത്തിലെ എംഎസ്എംഇകൾ വ്യാവസായിക വളർച്ചയുടെ അടുത്ത ഉയർച്ചയെ നയിക്കാൻ മികവുള്ളവയാണ്. ഈ മാറ്റം സംസ്ഥാനത്തിന്റെ തനതായ സാമ്പത്തിക മേഖലകളിൽ മുന്നേറ്റം നൽകി, പ്രാദേശിക ബിസിനസുകൾക്ക് ആഗോള തലത്തിലും മത്സരിക്കുന്നതിനുള്ള സാങ്കേതിക അടിത്തറ നൽകുന്നു.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

3 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

5 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

16 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

17 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

17 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

18 hours ago