കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു. കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിയുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്. ഇന്ത്യാക്കാരിൽ മൂന്നിൽ ഒരാൾക്ക് ഇന്ന് ഫാറ്റി ലിവർ ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കരളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ജീവനു തന്നെ ഭീഷണിയാണ്. മാറിയ ജീവിതചര്യകളും ഭക്ഷണരീതികളും ഉപാപചയ തകരാറുകളും ഫാറ്റി ലിവർ രോഗം വർധിക്കാൻ ഇടയാക്കുന്നു.
മാറുന്ന രോഗാവസ്ഥയും ആധുനിക ജീവിതശൈലിയും
ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് വരെ ഫാറ്റി ലിവർ പ്രധാനമായും മദ്യപാനികളിലാണ് കണ്ടുവന്നിരുന്നത് (ആൽക്കഹോളിക് ഫാറ്റി ലിവർ). എന്നാൽ ഇന്ന് മദ്യപിക്കാത്തവരിലും ഈ രോഗം വ്യാപകമാണ്. ഇതിനെ മെറ്റബോളിക് ഡിസ്‌ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റീറ്റോറ്റിക് ലിവർ ഡിസീസ് എന്ന് വിളിക്കുന്നു.
ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്:
സ്ത്രീകളിലെ പ്രത്യേക സാഹചര്യം
വ്യായാമമില്ലായ്മയും അനാരോഗ്യകരമായ ഭക്ഷണശീലവും സ്ത്രീകളിലും ഫാറ്റി ലിവർ വർദ്ധിപ്പിക്കുന്നു. അടുക്കള ജോലികൾ വ്യായാമമായി കണക്കാക്കാൻ കഴിയില്ല; ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന രീതിയിലുള്ള അധ്വാനമാണ് കരളിന്റെ ആരോഗ്യത്തിന് ആവശ്യം. കൂടാതെ, ഹോർമോൺ തകരാറുകൾ, പിസിഒഡി എന്നിവയുള്ളവരിലും ഫാറ്റി ലിവർ സാധ്യത കൂടുതലാണ്.
പരിശോധനകളും സങ്കീർണ്ണതകളും
ഫാറ്റി ലിവർ തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാറില്ല. എന്നാൽ ഇത് ക്രമേണ കരളിൽ വീക്കമുണ്ടാക്കുകയും പിന്നീട് സിറോസിസ് എന്ന മാരകാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം. ഹൃദയാഘാതം, വിവിധതരം അർബുദങ്ങൾ എന്നിവയ്ക്കും ഫാറ്റി ലിവർ കാരണമാകാം. എൽഎഫ്‌ടി എന്ന രക്തപരിശോധനയിലൂടെ കരളിന്റെ പ്രവർത്തനം മനസ്സിലാക്കാം. അൾട്രാ സൗണ്ട് സ്കാൻ, ഫൈബ്രോ സ്കാൻ എന്നിവ രോഗത്തിന്റെ തീവ്രത അറിയാൻ സഹായിക്കും.
പരിഹാരമാർഗ്ഗങ്ങൾ: ജീവിതശൈലിയിലെ മാറ്റം
ഫാറ്റി ലിവർ പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്ന ഒരു അവസ്ഥയാണ്.
നമ്മുടെ ആരോഗ്യത്തിന്റെ യഥാർത്ഥ കാവൽക്കാരനായ കരളിനെ സംരക്ഷിക്കുക എന്നത് ഒരു ഏകദിന ദൗത്യമല്ല. ഈ വർഷത്തെ ലോക കരൾ ദിന സന്ദേശമായ സ്ഥിരമായ ശീലങ്ങൾ, കരുത്തുറ്റ കരൾ’ അർത്ഥമാക്കുന്നത് നാം നിത്യജീവിതത്തിൽ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങൾ പോലും ദീർഘകാലാടിസ്ഥാനത്തിൽ കരളിന് വലിയ കരുത്ത് നൽകുമെന്നാണ്. ഫാറ്റി ലിവർ എന്ന നിശബ്ദ കൊലയാളിയെ പടിവാതിലിന് പുറത്തുനിർത്താൻ വ്യായാമം ശീലമാക്കുക, ഭക്ഷണക്രമത്തിലെ ചിട്ടകൾ, ആരോഗ്യകരമായ ജീവിതശൈലി, കൃത്യമായ പരിശോധനകൾ പോലുള്ള ശീലങ്ങൾ നമുക്ക് ജീവിതചര്യയുടെ ഭാഗമാക്കാം. അമിതവണ്ണമുള്ളവരും പ്രമേഹരോഗികളും കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധനകൾ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
നാം ഇന്ന് മാറ്റിവെക്കുന്ന 30 മിനിറ്റും, ഭക്ഷണത്തിൽ വരുത്തുന്ന ചെറിയ നിയന്ത്രണങ്ങളും നാളത്തെ വലിയൊരു ആരോഗ്യപ്രശ്നത്തിൽ നിന്നുള്ള ഇൻഷുറൻസാണ്. ‘സ്ഥിരമായ ശീലങ്ങളിലൂടെ’ നമുക്ക് നമ്മുടെ കരളിനെ കരുത്തുറ്റതാക്കാം; ആരോഗ്യപൂർണ്ണമായ ഒരു ഭാവി കെട്ടിപ്പടുക്കാം.
തിരുവനന്തപുരം: വനിത ബില്ലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇൻഡി മുന്നണി രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചുവെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൾഹാദ്…
തിരുവനന്തപുരം :- അടിച്ചമർത്തപ്പെട്ട കാലഘട്ടത്തിൽ നട്ടെല്ല് ഉയർത്തി പ്രതികരിച്ച വ്യക്തിത്വമായിരുന്നു ചട്ടമ്പി സ്വാമികളുടേതെന്ന് ചലച്ചിത്ര സംവിധായകൻ ശങ്കർ രാമകൃഷ്ണൻ അനന്തപുരം…
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന…
തിരുവനന്തപുരം, 2026 ഏപ്രിൽ 16: ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസ് 2026-2027 അദ്ധ്യയന വർഷം 3 പുതിയ കോഴ്സുകൾ ആരംഭിക്കുന്നു.…
കോഴിക്കോട്: കേരളത്തിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ആരോൺ അക്കാദമിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് 50 ലക്ഷം രൂപയുടെ 'ആരോൺ എലവേറ്റ്…
പ്രസ് ക്ലബ്-നിംസ് മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും…