ഇറാന്‍ അതിശക്തമായി തിരിച്ചടിക്കുന്നു; അമേരിക്കയും ഭീതിയില്‍

ഇറാന്‍ ഇസ്‌റാഈലിനു നേരെ അതിശക്തമായ ആക്രമം തുടര്‍ന്നുകൊണ്ടിരിക്കെ അമേരിക്കയും ഭീതിയില്‍. ഏതെങ്കിലും തരത്തില്‍ അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇതുവരെ കാണാത്ത രീതിയില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നു.

ഇസ്‌റാഈല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. യു എസിന് നേരെ ഏതെങ്കിലും തരത്തില്‍ ആക്രമണമുണ്ടായാല്‍ സായുധ സേനയുടെ മുഴുവന്‍ ശക്തിയും ഉപയോഗിക്കുമെന്നാണ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനും ഇസ്‌റാഈലും തമ്മിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധതയും ട്രംപ് അറിയിച്ചു. എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കാനും ഈ സംഘര്‍ഷം അവസാനിപ്പിക്കാനും കഴിയുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്.

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്‌റാഈലില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടാം ദിവസവും ഇസ്‌റാഈലിന്റെ വ്യോമ പ്രതിരോധ സംവിധാനം മറികടന്നാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്‌റാഈലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയില്‍ റിഫൈനറി ലക്ഷ്യമിട്ട് അടക്കം ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇസ്‌റാഈലിന്റെ യുദ്ധവിമാന നിര്‍മാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു.

ഇറാന്റെ ആണവ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയത്. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3 എന്ന പേരില്‍ ഇറാന്‍ തിരിച്ചടിച്ചു. ടെല്‍ അവീവില്‍ ഉള്‍പ്പെടെ മിസൈല്‍ വര്‍ഷിച്ചു. ഇതുവരെ ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ നൂറിലേറെപ്പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ എണ്ണ സംഭരണികളും ഊര്‍ജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ രാത്രി നടത്തിയ വ്യോമാക്രമണങ്ങളില്‍ ടെഹ്‌റാന്‍ അടക്കമുള്ള നഗരങ്ങളില്‍ കനത്ത നാശമുണ്ടായി.

ടെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയം ആസ്ഥാനവും ഇസ്‌റാഈല്‍ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഫീല്‍ഡ് ആയ സൗത്ത് പാര്‍സ്, ഫജ്ര്‍ ജാം ഗ്യാസ് റിഫൈനിംഗ്, അബാദാന്‍ ഓയില്‍ റിഫൈനറി എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. മധ്യ ഇറാനിലെ ഇസ്ഫഹാന്‍, ഇറാന്റെ ആണവ പദ്ധതികളുടെ പ്രധാന കേന്ദ്രമാണ്. ഇവിടെ ഇസ്‌റാഈല്‍ വീണ്ടും ആക്രമണം നടത്തി.

Web Desk

Recent Posts

കാഞ്ഞിരംകുളം പഞ്ചായത്ത്‌ ഓഫീസിന് തീ പിടിച്ചു

കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് ആഫീസ് ഒന്നാം നിലയിൽ തീ പിടിത്തമെന്നും ഇൻവെർട്ടിൽ ഉണ്ടായ ഷോട്ട്സർക്ക്യൂട്ട് കാരണം റിക്കാർഡുകൾ നശിച്ചെന്നും അറിയുന്നു.

9 hours ago

അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് വീണ് അപകടം; ഒരു വയസുകാരൻ മരിച്ചു

തിരുവനന്തപുരത്ത് വാഹനാപടത്തിൽ ഒരു വയസുകാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്-വലിയമലയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ ആബിസ്മിൽ ഹാൻ ആണ്…

9 hours ago

വെള്ളക്കെട്ടും, കടലാക്രമണവും,സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷൻ്റെ അനാസ്ഥ പ്രതിഷേധാർഹം : കരമന ജയൻ

രൂക്ഷമായ കടലാക്രമണവും, വെള്ളക്കെട്ടും നേരിടുന്ന വെട്ടുകാട് മേഖലയിൽ നിലവിൽ പതിനഞ്ചോളം വീടുകൾ അപകടം നേരിടുന്നുവെന്ന് ബിജെ പി സിറ്റി ജില്ലാ…

12 hours ago

പൊന്നമ്മ ജോണ്‍ എഴുതിയ “ഭദ്രന്‍ ചന്ദ്രനിലാ” പ്രകാശനം ചെയ്തു

തിരുവനന്തപുരം: പൊന്നമ്മ ജോണ്‍ എഴുതിയ "ഭദ്രന്‍ ചന്ദ്രനിലാ" നോവല്‍ ഇന്ന് രാവിലെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍  നടന്ന…

13 hours ago

ഉർവശിയും മകൾ തേജാലക്ഷ്മിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം “പാബ്ലോ പാർട്ടി” : ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും മലയാള സിനിമയിൽ ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രശസ്ത…

13 hours ago

കരമനയിൽ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം:  കരാറുകാരൻ സതീഷും (52) ഭാര്യ ബിന്ദുവുമാണ് (44) മരിച്ചത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സതീഷിനെ കഴുത്തറുത്ത നിലയിലും…

14 hours ago