Categories: NEWSTRIVANDRUM

സഹകരണ മേഖലയെ തകര്‍ക്കാനാകില്ല, പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി പരിഹരിക്കും: മന്ത്രി വി.എന്‍. വാസവന്‍

സാധാരണക്കാരന് താങ്ങായ കേരളത്തിലെ സഹകരണ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നും ആര് വിചാരിച്ചാലും ഈ മേഖലയെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ജനകീയാടിത്തറയുള്ള പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ മേഖലയെന്നും സഹകരണ വകുപ്പ് ഗാന്ധിപ്പാര്‍ക്കില്‍ സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. താത്കാലികമായി ഉണ്ടായ ചില പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ പറ്റിയ നേതൃത്വവും അതിന് പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാരും ഇവിടെയുണ്ട്. സഹകരണ മേഖലയിലുണ്ടായ ചില പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു

കാര്‍ഷിക മേഖലയുമായി സഹകരിച്ച് സഹകരണ പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ – നഗര മേഖലകളില്‍ വന്ന ഗുണപരമായ മാറ്റങ്ങള്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ഏത് പ്രശ്‌നങ്ങള്‍ക്കും സാധാരണക്കാര്‍ക്ക് ഓടിയെത്താന്‍ പറ്റുന്ന ഇടങ്ങളിലൊന്നാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. സാധാരണക്കാരില്‍ നിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ നന്മക്കായി ഉപയോഗിക്കുമ്പോള്‍ വാണിജ്യ ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ വായ്പ കിട്ടാക്കടമായി ഒടുവില്‍ എഴുതിത്തള്ളുകയാണ്. രണ്ടരലക്ഷം കോടിയുടെ നിക്ഷേപമാണ് നിലവില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിലുള്ളത്. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരു രൂപ പോലും നിക്ഷേപകന് നഷ്ടമാകില്ല. ഏതെങ്കിലും ബാങ്കിന് പ്രതിസന്ധിയുണ്ടായാല്‍ അത് പരിഹരിക്കാനും അത്തരം വീഴ്ചകള്‍ തടയാനുമുള്ള ഭേദഗതികള്‍ ഉള്‍പ്പെട്ട സഹകരണ ഭേദഗതി ബില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. ഇത് ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാകുന്നതോടെ സഹകരണ മേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കഴിയും. 56 ഭേദഗതികള്‍ ഉള്‍പ്പെടുന്ന ബില്‍ നിയമമാകുന്നതോടെ സഹകരണ സ്ഥാപനങ്ങളില്‍ കൃത്യമായ ഓഡിറ്റിംഗ് കൊണ്ടുവരാനും പുനരുദ്ധാരണ നിധി രൂപീകരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സഹകരണ സംരക്ഷണ സദസുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ‘കേരള വികസനത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ സംവാദവും നടത്തി. ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിവിധ സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ എം.എല്‍.എമാരായ വി.ജോയ്, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, സഹകരണ പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

News Desk

Recent Posts

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എം.ബി.എ. അഭിമുഖം

നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2026-28 എം.ബി.എ ബാച്ചിലേയ്ക്ക് ജൂൺ 15 രാവിലെ 10.30 മുതൽ…

9 minutes ago

കെൽട്രോൺ നോളജ് സെന്ററുകളിൽ സ്‌പോട്ട് അഡ്മിഷൻ

കെൽട്രോണിന്റെ പാളയം, പ്രാവച്ചമ്പലം കെൽട്രോൺ നോളജ് സെന്ററുകളിൽ വിവിധ കോഴ്‌സുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ…

22 minutes ago

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കരമന നദിയിൽ (വെള്ളൈകടവ് സ്റ്റേഷൻ) കേന്ദ്ര ജല കമ്മിഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ…

1 hour ago

ഷിഗല്ലയ്ക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ പ്രത്യേക കരുതലും ജാഗ്രതയും പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ബാക്ടീരിയ മൂലമുണ്ടാകുന്ന…

1 hour ago

സ്റ്റുഡന്റ് കൗൺസിലർ നിയമനം

പട്ടികവർഗവികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് വേണ്ടി സ്റ്റുഡന്റ് കൗൺസിലറെ…

1 hour ago

ഐപിആർഡി വീഡിയോ സ്ട്രിംഗർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ…

22 hours ago