തിരുവനന്തപുരം: കരാറുകാരൻ സതീഷും (52) ഭാര്യ ബിന്ദുവുമാണ് (44) മരിച്ചത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സതീഷിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലും ആണ് കണ്ടെത്തിയത്.
കുടുംബത്തിന് 2.30 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. ബാങ്കിൽനിന്ന് 64 ലക്ഷം രൂപ എടുത്തിരുന്നു. പിന്നീടു തിരിച്ചടവ് മുടങ്ങി. പണം തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീടിനു ജപ്തി ഭീഷണിയുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
‘‘രാവിലെ പത്തരയ്ക്കാണു വിവരം അറിയുന്നത്. ഞായറാഴ്ച ആയതുകൊണ്ട് രണ്ടുപേരും ഉറക്കമാണെന്ന് കരുതി. ബിന്ദുവിന്റെ സഹോദരൻ വന്നിരുന്നു. എന്നാൽ ആരെയും കാണാഞ്ഞതോടെ സഹോദരൻ വന്നു വിവരം പറഞ്ഞു. തുടർന്നു ഞാനും ഭാര്യയും കൂടി വന്നു. ജനലിലൂടെ നോക്കുമ്പോൾ സതീഷ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണു കണ്ടത്. കതക് തകർത്ത് അകത്തുകയറി. അപ്പോൾ ബിന്ദു തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. സതീഷ് കോൺട്രാക്ടറായിരുന്നു. ബാങ്കിൽ കടമുണ്ടായിരുന്നു. ജപ്തി ഭീഷണിയുണ്ടായിരുന്നു’’– സതീഷിന്റെ സഹോദരൻ പറഞ്ഞു.
കൊച്ചി, 27 ജൂൺ, 2026: കൊച്ചി പ്രയത്‌ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററും ജെയിൻ യൂണിവേഴ്‌സിറ്റിയും (ഡീംഡ് ടു ബി) സംയുക്തമായി,…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ ജനറൽ കൗൺസിൽ യോഗം നാളെ (ജൂൺ 29, തിങ്കൾ) ഉച്ചയ്ക്ക് 2:30 ന് കോർപ്പറേഷൻ ഹാളിൽ…
ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത് തിരുവനന്തപുരം :ശബരിമലയുമായി ബന്ധപ്പെട്ട…
കോഴിക്കോട്: പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ്…
ചെന്നൈ : തമിഴ് ചലച്ചിത്ര മേഖലയിലെ അതികായൻ കെ ഭാഗ്യരാജ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു…
ഗവ.ലോ കോളേജിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. കുടുംബശ്രീയിൽ അംഗമായിട്ടുള്ള തിരുവനന്തപുരം നഗരപരിധിയിൽ താമസിക്കുന്ന വനിതകൾക്ക് അപേക്ഷിക്കാം. ജോലി സമയം…