മുംബൈയിൽ കുട്ടികളെ ബന്ദികളാക്കിയത് പ്രോജക്ടുകൾക്ക് വിദ്യാഭ്യാസ വകുപ്പ് പണം നൽകാത്തതിനാലെന്ന് അക്രമി പോലീസിന് നൽകിയ മൊഴി. തനിക്ക് രണ്ട് കോടി രൂപ സർക്കാർ നൽകാനുണ്ടായിരുന്നു എന്നാണ് അക്രമി കൊല്ലപ്പടുന്നതിന് മുമ്പ് പോലീസിനോട് പറഞ്ഞത്.
മഹാരാഷ്ട്ര സർക്കാരിൻ്റെ സ്കൂൾ ശുചിത്വ മിഷന് കീഴിൽ സ്വച്ഛത മോണിറ്റർ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു കുടിശിക വരുത്തിയത്. പണം ലഭിക്കാൻ മുംബൈ, നാഗ്പൂർ, പൂനെ എന്നിവിടങ്ങളിൽ ഇയാൾ പല പ്രതിഷേധങ്ങളും നടത്തിയിരുന്നു. രോഹിത് ആര്യ സമർപിച്ച ബജറ്റിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നെന്നും രേഖകൾ അവ്യക്തമായിരുന്നെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പൂനെ സ്വദേശിയാണ് അൻപതുകാരനായ അക്രമി രോഹിത് ആര്യ. 17 കുട്ടികളെയും ഒരു യുവതിയെയും ഉൾപ്പടെ 18 പേരെയാണ് ഇയാൾ ഇന്നലെ ബന്ദിയാക്കിയത്.
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ത്രിപുരയെ അറുപത് റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം…
വിജയനഗരം: ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ തമിഴ്‌നാടിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് കേരളം. ഒന്നാം ഇന്നിങ്‌സിൽ കേരളം…
*ആലപ്പുഴയും മലപ്പുറവും സെമിയിൽ**ആദ്യ സെമിയിൽ കാസർകോട് ഇന്ന് കോട്ടയത്തെ നേരിടും*തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ…
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു.…
ഇക്കഴിഞ്ഞ നാഷണൽ സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ഷോട്ട്പുട്ടിൽ സ്വർണ്ണവും ഹാമർ ത്രോയിൽ വെങ്കലവും നേടി സിബിൻ ചന്ദ്രൻ. …
രവി പിള്ളയുടെ നാടിനോടുള്ള കരുതലിന്റെ അടയാളമാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി…ജാതി-മതദ്വേഷത്തിനും ലഹരിക്കെതിരെയും വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രിപഠനമികവുളള, കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള ഡോ.…