എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള 2025–26 വാർഷിക യോഗം. ആപ്ലിക്കേഷൻ & ഡിജി-ടെക് സീരീസ് 2026ന്റെ ഭാഗമായി, ‘എംഎസ്എംഇകളുടെ ഉൽപ്പാദനക്ഷമത, ലാഭക്ഷമത, വളർച്ച എന്നിവയെ എഐ എങ്ങനെ വളർത്തുന്നു’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ, കൂടുതൽ നേട്ടങ്ങൾക്കായി ബിസിനസുകൾക്ക് അത്യാധുനിക സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് ചർച്ച ചെയ്തു.

കേരള ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണത്തിൽ എഐയെ “എല്ലാവർക്കും ഒരുപോലെ ഉപയോഗം സാധ്യമാകുന്ന സാങ്കേതികവിദ്യ” എന്ന് വിശേഷിപ്പിച്ചു. സ്ഥിരം രീതികളിലുള്ള എഐ പ്രയോഗിക്കുന്നതിനപ്പുറം, സംരംഭകർ വ്യത്യസ്തമായി ചിന്തിച്ച് അവരുടെ ബിസിനസ് രീതികൾ വേറിട്ട വഴികളിലൂടെയാക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

ആവർത്തന ജോലികൾ എഐക്ക് കൈമാറുന്നതിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നുവെന്നും അതുവഴി നവീകരണം, ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കൽ തുടങ്ങിയ ഉയർന്ന മൂല്യമുള്ള റോളുകളിലേക്ക് മനുഷ്യ മൂലധനത്തിനെ നീക്കാൻ അനുവദിക്കുന്നു എന്നും സെമിനാർ ചൂണ്ടിക്കാട്ടി.

സിഐഐ ദക്ഷിണ മേഖലാ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാനുമായ തോമസ് ജോൺ മുത്തൂറ്റ് മേഖലയിലെ സാങ്കേതികവിദ്യയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പ്രത്യേക പ്രഭാഷണം നടത്തി. “എഐ ഉപയോഗിക്കുന്നതിലൂടെ, എംഎസ്എംഇകൾക്ക് പ്രധാനപ്പെട്ട കാര്യങ്ങൾക്കും, ജോലികൾക്കും, ഇടപെടലുകൾക്കും കൂടുതൽ സമയം കണ്ടെത്തുന്നതിന് സാധിക്കുന്നു.” അദ്ദേഹം പറഞ്ഞു.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയിൽ എംഎസ്എംഇകൾക്ക് മത്സരശേഷി നിലനിർത്തുന്നതിന് ഏറ്റവും പുതിയ എഐ ഉപകരണങ്ങൾ തിരിച്ചറിഞ്ഞ് സ്വീകരിക്കേണ്ടത് നിർണായകമാണെന്ന് സിഐഐ കേരള ചെയർമാനും ഗ്ലെൻറോക്ക് റബ്ബർ പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ എംഡിയുമായ ജോസഫ് എം. കള്ളിവയലിൽ പറഞ്ഞു. എഐ മനുഷ്യർക്ക് പകരമാകില്ലെങ്കിലും അതിലേക്കുള്ള മാറ്റം ഒരു എളുപ്പവഴിക്കപ്പുറം അനിവാര്യതയായി മാറിയെന്നും അതുകൊണ്ടുതന്നെ എഐ ഉപയോഗിക്കാത്തവരെ അത് ഉപയോഗിക്കുന്നവർ മറികടുക്കുമെന്നും മുൻ സിഐഐ കേരള ചെയർമാനും വികെസി ഫുട് വെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയുമായ വികെസി റസാഖ് അഭിപ്രായപ്പെട്ടു.

പരമ്പരാഗത രീതികളിൽ നിന്ന് മാറി ഡാറ്റാധിഷ്ഠിതവും ഉയർന്ന പ്രകടനമുള്ളതുമായ പ്രവർത്തനങ്ങളിലേക്ക് മാറുന്നതിലൂടെ, കേരളത്തിലെ എംഎസ്എംഇകൾ വ്യാവസായിക വളർച്ചയുടെ അടുത്ത ഉയർച്ചയെ നയിക്കാൻ മികവുള്ളവയാണ്. ഈ മാറ്റം സംസ്ഥാനത്തിന്റെ തനതായ സാമ്പത്തിക മേഖലകളിൽ മുന്നേറ്റം നൽകി, പ്രാദേശിക ബിസിനസുകൾക്ക് ആഗോള തലത്തിലും മത്സരിക്കുന്നതിനുള്ള സാങ്കേതിക അടിത്തറ നൽകുന്നു.

News Desk

Recent Posts

തങ്ങളെ വിമാനത്തില്‍ വെച്ച്‌ ഇ.പി ജയരാജന്‍ അക്രമിച്ചുവെന്നത്‌ കള്ളക്കഥ

വിമാന യാത്രയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിക്കാന്‍ പരിശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസ്സുകാരെ തടഞ്ഞ സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി…

7 hours ago

സ്വകാര്യ ബസ് സർവീസ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം : സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർദേശവുമായി ബസ് ഉടമകൾ. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷൻ…

1 day ago

തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ശാസ്ത്രീയ പഠനം അനിവാര്യം: മന്ത്രി സണ്ണി ജോസഫ്

നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങളും കൃത്യമായ ഡാറ്റ…

1 day ago

ഐപിആർഡി ഫോട്ടോഗ്രാഫർ പാനൽ: അവസാന തിയതി ജൂൺ 18

ഇൻഫർമേഷൻ പബ്ലിക്‌റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ കരാർ ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് വ്യാഴാഴ്ച (ജൂൺ 18) വരെ അപേക്ഷിക്കാം.…

1 day ago

ഓഫീസ് അറ്റൻഡന്റ്, കുക്ക് ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഓഫീസ് അറ്റൻഡന്റായി ജോലി ചെയ്യുന്നതിന് പട്ടികജാതി വിഭാഗം…

1 day ago

സൗജന്യ ജൂട്ട് ബാഗ് നിർമാണ പരിശീലനം

സ്റ്റാച്യൂവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ ജൂട്ട് ബാഗ് നിർമാണ പരിശീലനത്തിന്…

1 day ago