നര്‍ത്തകി സൗമ്യ സുകുമാരന്‍ എഴുതിയ ലേഖനം വായിക്കാം.
നമ്മുടെ കണ്മുന്നിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ നടന്ന രണ്ടു ദുരന്തങ്ങൾ ആണ്. നീതി നിഷേധിക്കപ്പെട്ടാൽ, നമ്മൾ അനുഭവിക്കുന്നത് അത്യന്തം വേദനാജനകവും മാനസികമായി ക്ഷീണിപ്പിക്കുന്നതുമായ ഒരു അവസ്ഥയായിരിക്കും. എന്നാൽ, അത്തരം സാഹചര്യങ്ങളിൽ സംയമനത്തോടെ, നിയമപരമായും സാമൂഹികമായും ഉചിതമായ രീതിയിൽ പ്രതികരിക്കാൻ ശ്രമിക്കാം.
നമ്മുടെ സംസ്ക്കാരം അതിന്റെ എല്ലാ തലത്തിലും നശിക്കപ്പെട്ടിരിക്കുന്നു. ഒരു ജോലി കിട്ടാതിരുന്നു എന്നതിനേക്കാൾ ആ സ്ത്രീ യെ ധൈര്യത്തോടെ ആശ്വസിപ്പിക്കാൻ പ്രതീക്ഷ നൽകാൻ അവർക്കൊന്നു വിശ്വസ്ഥതയോടെ തുറന്നു സംസാരിക്കാൻ ഈ ഭൂമിയിൽ ഒരാൾ പോലും ഉണ്ടായില്ല എന്നതാണ് പരാജയം.
സഭയിൽ നിന്നും സഭാ നടപടികളും നിന്നും വർഷങ്ങൾക്കു മുൻപേ പിന്തിരിഞ്ഞു നടന്നവൾ ആണ് ഞാൻ. എന്തിനാണ് സഭ? എന്തിനാണ് പുരോഹിതൻ? ഇതിനു രണ്ടിനും എനിക്ക് നല്ല ഉത്തരം ഇല്ല. ആരെങ്കിലും എന്നോട് ഇതിനുള്ള ഉത്തരം പറഞ്ഞാൽ അതിനേക്കാൾ മികച്ച ചോദ്യം ചോദിക്കാൻ ഉള്ള അനുഭവങ്ങൾ ഇവരിൽ നിന്നും എനിക്കുണ്ട്. കാണാതായ ഒരു കുഞ്ഞാടിനെ തേടി പോയ ഇടയന്റെ പിൻഗാമികൾ ഇന്ന് ചെയ്യുന്നത് ആ ഒറ്റക്കായ കുഞ്ഞാടിനെ സൂത്രത്തിൽ കൊണ്ട് തിന്നാം എന്നാണ്.
എല്ലാ സഭകളും ഒന്നു തിരിഞ്ഞു നോക്കണം. വിദ്യാർത്ഥി കൾ തെറ്റ് ചെയ്താൽ അധ്യാപകർക്കു ഇടപെടാൻ അനുവാദം ഇല്ല. അയല്പകത്തു ഒരു ദുരവസ്‌ഥ ഉണ്ടായാൽ എന്റെ വീട്ടിൽ കേറി ചോദിക്കാൻ നീ ആരാണെന്നു ചോദിക്കും. പരസ്യമായി ലഹരി ഉപയോഗിച്ചാലോ, പബ്ലിക് സ്ഥലത്തു പ്രണയസല്ലാപം നടത്തിയാലോ, ഒരുത്തൻ ഒരുത്തനെ തല്ലി കൊല്ലുന്നതു കണ്ടാലോ നീ ആരാടാ ചോദിക്കാൻ, ഇതെല്ലാം ഞങളുടെ സ്വാതന്ത്ര്യം ആണെന്ന് പറയുന്ന ഒരു സമൂഹത്തിനെ വളർത്തി കൊണ്ട് വരികയാണ്. ചോദിക്കാനും, പേടിക്കാനും ആളില്ലാത്ത അവസ്ഥ.
കൊല്ലപ്പെട്ടവനോട് കാണിക്കാത്ത ദയയും കരുതലും കൊന്നവർക്ക് നൽകുന്നതാണ് രാജ്യത്തെ ജുവനൈൽ നിയമമെങ്കിൽ ആ നിയമം പൊളിച്ചെഴുതുക തന്നെ വേണം. കൊന്നവർ ഒന്നുമറിയാത്ത കുട്ടികളല്ല..
എങ്ങനെയൊക്കെ കൊന്നാൽ ഏതളവ് വരെ ശിക്ഷ ലഭിക്കും എന്ന് നന്നായി മനസിലാക്കി കൊണ്ട് തന്നെ, മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണ്. കൊന്നവർ ലഹരിക്കുറ്റവാളികളല്ല.. ക്രിമിനൽ കുടുംബങ്ങളിൽ നിന്ന് ക്രിമിനലുകളായി തന്നെ വളർന്ന് വന്ന് നാടിന് ഭീഷണിയാവുന്ന കുട്ടിക്കൾ ആണ്.
ഷഹബാസ് വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചു കഴിയുമ്പോഴും “അവന്റെ കണ്ണ് പോയി നോക്കെടാ.. കണ്ണൊന്നും ഇല്ല.. ഇടിച്ചു ഞാൻ കലക്കിയിട്ടുണ്ട്”, “കൂട്ടത്തല്ലിൽ മരണപ്പെട്ടാൽ പോലീസ് കേസെടുക്കില്ല” “ആണുങ്ങൾ ഉണ്ടേൽ കൂട്ട് വരിനെടാ” എന്നൊക്കെയാ ആ കുട്ടി പറഞ്ഞത്. അതിൽ നിന്ന് തന്നെ മനസിലാക്കാം. എത്രത്തോളം ദയാരഹിതനും അപകടകാരിയുമാണ് ആ കുട്ടി.
ഈ കുട്ടികൾ ആണ് നാളത്തെ തലമുറ. ഒരു കുട്ടിയുടെ ജീവൻ എടുത്തവരുടെ ഭാവി എന്താണ്. ഷഹബാസിനും അവകാശങ്ങൾ നിഷേധിച്ചതിനു മറുപടി ഇല്ലേ. നമ്മുടെ കോടതികൾ കണ്ണ് തുറക്കട്ടെ.
സൗമ്യ സുകുമാരന്‍
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…