വിഴിഞ്ഞം തുറമുഖം വിൽക്കരുത് – പ്രതിരോധ സംഗമം – സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം. വി. ഗോവിന്ദൻ

വിഴിഞ്ഞം തുറമുഖം വിൽക്കരുത് എന്ന നമ്മുടെ നാടിൻ്റെ ആവശ്യം ഉയർത്തിപ്പിടിച്ച് കോവളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള അദാനിയുടെ നടപടി ആശങ്കാജനകമാണ്. തുറമുഖത്തിന്റെ നേട്ടങ്ങൾ സംസ്ഥാനത്തിൻ്റെ മുന്നേറ്റത്തിന് മുതൽക്കൂട്ടാവേണ്ടതുണ്ട്. എന്നാൽ തുറമുഖം ഒരു ഷിപ്പിംഗ് കമ്പനിയുടെ കുത്തകയായാൽ അത് സംസ്ഥാന താൽപര്യം ഹനിക്കുന്ന സാഹചര്യം ഉണ്ടാക്കും. ഓഹരി എംഎസ്‌സിക്ക് കൈമാറാൻ അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഉടമ്പടി വച്ചത്‌ മുഖ്യമന്ത്രിയെ കമ്പനി അറിയിച്ചിരുന്നു എന്ന തരത്തിലുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.
പത്രവാർത്തയിലൂടെയാണ് വിവരങ്ങൾ അറിഞ്ഞത് എന്ന മുഖ്യമന്ത്രിയുടെ വാദം സംശയമുയർത്തുന്നതാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച ഏത്‌ മാറ്റം വരുത്തലിനും സംസ്ഥാനത്തിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതി വേണമെന്നാണ്‌ വിഴിഞ്ഞം തുറമുഖ കരാറിലെ പ്രധാന നിബന്ധന. ഔദ്യോഗിക അപേക്ഷ നൽകി, ബന്ധപ്പെട്ട വകുപ്പിൽ ഫയലാക്കി, അസിസ്റ്റന്റു മുതൽ തുറമുഖ മന്ത്രിവരെ കണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നതാണ്‌ നടപടിക്രമം. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയും പരിശോധിക്കണം. അതും കഴിഞ്ഞേ അനുമതി നൽകാവൂ. എന്നാൽ, ജൂൺ 29ന്‌ ഉടമ്പടി വച്ചതിനുപിന്നാലെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്‌ സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യയെ സമീപിച്ചതിൻ്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. തുറമുഖവകുപ്പ്‌ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഇതിന് കമ്പനി എങ്ങനെയാണ് ധൈര്യപ്പെടുക എന്ന് വ്യക്തമാക്കേണ്ടത് വി ഡി സതീശൻ തന്നെയാണ്. ഇപ്പോൾ നടക്കുന്ന ഈ ഓഹരി വില്പനയിലൂടെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങളിൽ എം.എസ്.സിക്ക് നിയന്ത്രണാധികാരം കൈവരുന്നത് ആശങ്കാജനകമാണ്. ഏതെങ്കിലും ഒരു കമ്പനി വിഴിഞ്ഞത്തെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടായാൽ മറ്റു കമ്പനികളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ വിഴിഞ്ഞത്ത് അടുക്കാൻ ആകില്ല. മറ്റു കമ്പനികളുടെ ചരക്ക് കപ്പലുകൾ വിഴിഞ്ഞത്തെ ഉപേക്ഷിക്കുന്നത് കേരളത്തിന് വലിയ വരുമാന നഷ്ടം ഉണ്ടാക്കുമെന്നത് ഗൗരവതരമായ കാര്യമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഉത്തരവാദിത്വം നിർവഹിക്കാതെ സർക്കാർ ഉരുണ്ടു കളിക്കുന്നത് കേരളത്തിൻ്റെ താൽപര്യങ്ങളെ തകർക്കുന്നതിന് കാരണമാകും. ഇത് അനുവദിക്കാനാവില്ല.
സംസ്ഥാന താൽപര്യ മുൻനിർത്തിയുള്ള നടപടികൾ എത്രയും പെട്ടെന്ന് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അതിശക്തമായ പ്രതിഷേധം ഉയർന്നുവരും.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

7 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

9 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

20 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

20 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

21 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

22 hours ago