KERALA

ലോക ന്യുമോണിയ ദിനം – നവംബര്‍ 12

ന്യുമോണിയക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കുന്നതിനാണ് എല്ലാ വര്‍ഷവും നവംബര്‍ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നത്. ലോകത്തിലെ ആദ്യ ന്യുമോണിയ ദിനം ആചരിച്ചത് 2009 നവംബര്‍ 12-നാണ്. ന്യുമോണിയക്കെതിരായ ആഗോള പ്രവര്‍ത്തനങ്ങളെ പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ന്യുമോണിയ എല്ലാ പ്രായത്തിലുള്ള ആളുകളെയും ബാധിക്കുന്നു, എന്നാല്‍ കുട്ടികളെയും പ്രായമായവരെയും സാമൂഹിക സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ബാധിക്കുമ്പോള്‍ മരണനിരക്കും രോഗാവസ്ഥയും വര്‍ദ്ധിക്കുന്നതായി കാണുന്നു. അതുകൊണ്ട് സബ് സഹാറ, ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ ന്യുമോണിയ മൂലമുള്ള മരണം കൂടുതലാണ്.

എന്താണ് ന്യുമോണിയ?

ശ്വാസകോശ സംബന്ധമായ ഒരു അണുബാധയാണ് ന്യുമോണിയ. ശ്വാസകോശത്തില്‍ പഴുപ്പും ദ്രാവകവും നിറയുകയും ശ്വസനത്തില്‍ ബുദ്ധിമുട്ട് നേരിടുകയും ഇതുമൂലം ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള കുട്ടികളില്‍ മരണത്തിന് കാരണമാകുന്ന പ്രധാന പകര്‍ച്ചവ്യാധിയാണ് ന്യുമോണിയ. കോവിഡ് ന്യുമോണിയയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം, ഡെല്‍റ്റ വേരിയന്റ് കോവിഡ് സമയത്ത് ഇത് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായിരുന്നു.

ന്യുമോണിയയുടെ കാരണങ്ങള്‍

വൈറസുകള്‍, ബാക്ടീരിയകള്‍ അല്ലെങ്കില്‍ ഫംഗസുകള്‍ പോലുള്ള സൂക്ഷ്മാണുക്കള്‍ ന്യുമോണിയക്ക് കാരണമാകാം. ബാക്ടീരിയല്‍ ന്യുമോണിയയാണ് സാധാരണയായി കാണുന്നത്. ബാക്ടീരിയല്‍ ന്യുമോണിയക്ക് കാരണമാകുന്നത് സ്‌ട്രെപ്‌റ്റോകോക്കൈ / ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സയും (Streptococci / Haemophilus) വൈറല്‍ ന്യുമോണിയ ഉണ്ടാക്കുന്നത് ഇന്‍ഫ്‌ളുവന്‍സയും റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസുമാണ് (Influenza and Respiratory syncytial virus).

ന്യുമോണിയ പടരുന്നതെങ്ങനെ?

ഏറ്റവും സാധാരണയായി കാണപ്പെടുന്നത് സൂക്ഷ്മാണുക്കള്‍ അടങ്ങിയ വായുവിലൂടെയോ തുള്ളികളിലൂടെയോ ഉള്ള വ്യാപനമാണ്. രോഗം ബാധിച്ച വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ഇത് പടരുന്നു. രക്തത്തിലൂടെയും ഇത് പടരാം, പ്രത്യേകിച്ച് ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്.

ന്യുമോണിയയുടെ ലക്ഷണങ്ങള്‍

എല്ലാ ന്യുമോണിയയുടെയും ലക്ഷണങ്ങള്‍ സമാനമാണ്; ഇത് സാധാരണയായി പനി, ചുമ, ശ്വാസതടസ്സം, വേഗത്തിലുള്ള ശ്വസനം എന്നിവയാണ്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍, പ്രത്യേകിച്ച് കുഞ്ഞുങ്ങളിലും പ്രായമായവരിലും, ഇത് സ്വഭാവ മാറ്റമായോ അപസ്മാരമായോ പ്രത്യക്ഷപ്പെടാം.

ന്യുമോണിയയുടെ അപകട ഘടകങ്ങള്‍

കുട്ടികളിലും പ്രായമായവരിലും, പോഷകാഹാരക്കുറവുള്ള വ്യക്തികളിലും, അനിയന്ത്രിതമായ പ്രമേഹം, എച്ച്‌ഐവി, വൃക്കസംബന്ധമായ അസുഖങ്ങള്‍, ഹെപ്പാറ്റിക് രോഗങ്ങള്‍ പോലെയുള്ള മുന്‍കാല രോഗങ്ങളുള്ളവര്‍, കീമോതെറാപ്പി എടുക്കുന്ന രോഗികള്‍ അല്ലെങ്കില്‍ പോസ്റ്റ് ട്രാന്‍സ്പ്ലാന്റ് രോഗികള്‍ എന്നിവര്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായിരിക്കും. മലിനീകരണം പോലെയുള്ള പാരിസ്ഥിതിക ഘടകങ്ങള്‍, ചേരികള്‍ പോലെയുള്ള തിരക്കേറിയ പ്രദേശങ്ങളില്‍ താമസിക്കുന്നത്, പുകവലി, മയക്കുമരുന്ന് ഉയോഗം തുടങ്ങിയവയാണ് സാമൂഹിക ഘടകങ്ങള്‍.

ചികിത്സ

രോഗ കാരണത്തെ ആശ്രയിച്ച് ആന്റിബയോട്ടിക്കുകള്‍, അന്റാസിഡുകള്‍, ആന്റിഫംഗല്‍ എന്നിവയും പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടുന്ന ഉചിതമായ മരുന്നുകള്‍, രോഗ തീവ്രത വര്‍ദ്ധിക്കുമ്പോള്‍ രോഗിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെന്റിലേറ്റര്‍ സഹായം തുടങ്ങിയവയാണ് ചികിത്സാ മാര്‍ഗ്ഗങ്ങള്‍.

രോഗ പ്രതിരോധം

കുഞ്ഞുങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ്, കുഞ്ഞുങ്ങള്‍ ജനിച്ച്് ആദ്യ 6 മാസങ്ങളില്‍ മുലപ്പാല്‍ മാത്രം നല്‍കുന്നത് ന്യുമോണിയ തടയാന്‍ സഹായിക്കുന്നു. മലിനീകരണം തടയുന്നതും നല്ല ശുചിത്വ ശീലങ്ങള്‍ പാലിക്കുകയും പുകവലിയും മയക്കുമരുന്ന് ഉപയോഗവും ഉപേക്ഷിക്കുകയും ഇന്‍ഫ്‌ളുവന്‍സ, ന്യൂമോകോക്കല്‍ വാക്‌സിനുകള്‍ എന്നിവയുള്ള വാക്‌സിനേഷന്‍ ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതും ന്യുമോണിയ തടയാന്‍ സഹായിക്കുന്നു. ഉചിതമായ മരുന്നുകള്‍ ഉപയോഗിച്ച് മതിയായ ചികിത്സ നല്‍കിയാല്‍ ന്യുമോണിയ ഭേദമാകുമെന്നതിനാല്‍ രോഗബാധിതരായ വ്യക്തികളുടെ പ്രതിരോധത്തിലും നേരത്തെയുള്ള ചികിത്സയിലും ഈ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നത് വലിയ തോതില്‍ സഹായകമാണ്.

ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ ന്യുമോണിയയെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതില്‍ എല്ലാവര്‍ക്കും കൈകോര്‍ക്കാം. ഈ ന്യുമോണിയ ദിനത്തിന്റെ പ്രമേയത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രതികൂല സാഹചര്യത്തെ (‘കോവിഡ് -19 മഹാമാരി, കാലാവസ്ഥാ വ്യതിയാനവും സംഘര്‍ഷവും എന്നിവയുടെ സംയോജിത ഫലങ്ങള്‍ ജീവിതത്തിലുടനീളം ന്യുമോണിയ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു, ഇത് ദശലക്ഷക്കണക്കിന് ആളുകളെ അണുബാധയുടെ അപകടസാദ്ധ്യതയിലേക്ക് നയിക്കുന്നു’) മറികടക്കാന്‍ ഇത് സഹായിക്കുന്നു.

Dr. Sofia Salim Malik
Senior Consultant Pulmonologist,
Allergy, Immunology &Sleep Consultant
SUT Hospital, Pattom

News Desk

Recent Posts

ഇ ശ്രീധരൻ്റെ അതിവേഗ ബദൽ പാത സർക്കാർ അംഗീകരിക്കും, 2 ആഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…

2 weeks ago

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദേവഗിരി സെന്റ് ജോസഫ്സ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജുകൾക്ക് വിജയം

കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…

2 weeks ago

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്കാരം ജൂലൈ 31 വരെ അപേക്ഷിക്കാം

ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അമ്പതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ.…

2 weeks ago

നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന് തീയേറ്ററുകളിൽ

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…

2 weeks ago

ഉപഭോഗ സംസ്കാരവും നവമാധ്യമ സംസ്കാരവും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളക്കൂറെന്ന് ഡോ. കെ. എം. അനില്‍

സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…

2 weeks ago

ജനാധിപത്യം തകര്‍ത്ത് ഫാസിസ്റ്റ് പ്രവണതകള്‍ പിടിമുറുക്കുന്നതിനെതിരെ ചെറുത്തുനില്‍പ്പ് അനിവാര്യം; എ.ആര്‍.സിന്ധു

നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…

2 weeks ago