കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തെരുവ് നായകളില്‍നിന്നും വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്താൻ മുഖ്യമന്ത്രി അടിയന്തിരമായി സർവ്വ കക്ഷി യോഗം വിളിക്കണമെന്ന് ജോസ് മാവേലി ആവശ്യപ്പെട്ടു. ജനസേവ തെരുവ് നായ വന്യമൃഗ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ പ്രാർത്ഥനാജ്ഞത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
രണ്ടാഴ്ച മുമ്പ് മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച സിയാമോളുടെ പിതാവ് സൽമാനൂർ ഫാരിസി പ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്തു. എനിക്ക് എൻ്റെ മകളെ നഷ്ടമായ പോലെ ഇനി ഒരു മാതാപിതാക്കൾക്കും ഈ ദുർഗതി വരാതിരിക്കട്ടേയെന്ന പ്രാർത്ഥനയോടെ വിങ്ങിപ്പൊട്ടിയാണ് അദ്ദേഹം പ്രാർത്ഥനയജ്ഞത്തിൽ പങ്കെടുത്തത്. ഫാരിസി യുടെ സഹോദരി സാബിറ മൊയ്തീൻ കോയയും യജ്ഞത്തിൽ പങ്കെടുത്ത് സങ്കടങ്ങൾ പങ്കുവെച്ചു. വിവിധ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. എം. എസ്. വേണുഗോപാൽ, സുരേഷ് കുമാർ ജി., എം. നസിറുദ്ദീൻ, മണിയപ്പൻ ചെറായി, രാജൻ അമ്പുരി, അശോകൻ കുന്നുങ്കൽ, അലോഷ്യസ് പി. ജെ. തുടങ്ങിയവർ പ്രസംഗിച്ചു.