സിനിമ ആൽക്കെമി ഡിജിറ്റൽ ആർട്ട് എക്‌സിബിഷന്‍ ഡിസംബർ 14ന് തുടങ്ങും

ആൻ ഹുയി ഉദ്ഘാടനം ചെയ്യും

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി 50 ലോക ചലച്ചിത്രാചാര്യൻമാർക്ക് ആദരമർപ്പിച്ചുള്ള ‘സിനിമ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്’ എക്‌സിബിഷന്‍ ഡിസംബർ 14ന് തുടക്കമാകും. പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി.കെ. രാജീവ് കുമാർ ക്യൂറേറ്ററാകുന്ന പ്രദർശനത്തിൽ കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കും. രാവിലെ 11നു മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയി പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുക്കും.

അകിര കുറൊസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്‌കി, അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ.ജി. ജോർജ്, ആഗ്നസ് വർദ, മാർത്ത മെസറോസ്, മീര നായർ തുടങ്ങി 50 ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിക്കുന്ന പ്രദർശനം ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂർവ ദൃശ്യവിരുന്നാകും. ഓരോ ചലച്ചിത്രാചാര്യൻമാരുടെയും സവിശേഷമായ സിനിമാസമീപനത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ പകരുന്ന പ്രദർശനത്തിൽ സറിയലിസത്തിന്റെയും ഹൈപ്പർ റിയലിസത്തിന്റെയും ദൃശ്യസാധ്യതകൾ സമർത്ഥമായി സംയോജിപ്പിച്ചിരിക്കുന്നു.

സിനിമയെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയാക്കിയ ചലച്ചിത്രപ്രതിഭകളെയാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ക്യുറേറ്റർ ടി.കെ രാജീവ് കുമാർ പറഞ്ഞു. ചലച്ചിത്രകലയിലെ അവരുടെ പ്രാവീണ്യം മാത്രമല്ല സാമൂഹികപ്രശ്നങ്ങളിൽ അവർ സ്വീകരിച്ച ധാർമിക സമീപനത്തെക്കൂടി അടയാളപ്പെടുത്തുന്നതാകും പ്രദർശനം. അവർ ചലച്ചിത്രകാരൻമാർ മാത്രമല്ല, രാഷ്ട്രീയം, ധാർമ്മികത, സാംസ്‌കാരികസ്വത്വം എന്നീ വിഷയങ്ങൾ സിനിമകളിലൂടെ അവതരിപ്പിച്ച ദാർശനികരും സാമൂഹികപ്രവർത്തകരുമായിരുന്നുവെന്ന് ടി.കെ.രാജീവ്കുമാർ പറഞ്ഞു.

ലോകോത്തര ചലചിത്രകാരന്മാരിൽ നിന്ന് 50 പേരെ തെരഞ്ഞെടുക്കുകയെന്നത് ശ്രമകരമായിരുന്നെന്ന് റാസി മുഹമ്മദ് പറഞ്ഞു.  ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് നടക്കുന്ന പ്രദർശനം. ഒരു ചലച്ചിത്രകാരന്റെ പല സിനിമകളിൽ നിന്നാണ് പ്രദർശനത്തിനെത്തുന്ന ഓരോ ഡിജിറ്റൽ ആർട്ടും പിറവിയെടുത്തതെന്നും റാസി മുഹമ്മദ് പറഞ്ഞു.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽനിന്ന് ബിരുദവും ബറോഡ എം.എസ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ റാസി മുഹമ്മദ്, പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സീനിക് ഡിസൈനിൽ സ്പെഷ്യലൈസേഷനോടെ ഡിപ്ലോമയും നേടിയിട്ടുണ്ട്. ദസ്തയേവ്സ്‌കിയുടെ നോവലിനെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘വെളുത്ത രാത്രികൾ’ എന്ന സിനിമ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
‘സിനിമ ആൽക്കെമി’ പ്രദർശനത്തിലേക്കു പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

News Desk

Recent Posts

നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരെ അനുമോദിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലയിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു. ഫോർട്ട്‌ മാനർ ഹോട്ടലിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജില്ലാ…

22 hours ago

‘രക്ഷാ പ്രവര്‍ത്തനം’ അന്വേഷണത്തിനായി IPS ഉദ്യോഗസ്ഥനായ ഷൗക്കത്തലിയെ നിയമിച്ചു

നവകേരളാ യാത്രയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ തുടരന്വേഷണം നടത്താൻ മജിസ്ട്രേറ്റ് കോടതി…

22 hours ago

കേരളത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതര ഗാനം പൂര്‍ണ്ണമായും അവതരിപ്പിച്ചത്‌ തെറ്റായ നടപടിയാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത്‌ ഒരു ബഹുസ്വര സമൂഹത്തിന്‌ യോജിച്ചതല്ലെന്ന നിലപാട്‌ സ്വീകരിച്ചത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി തന്നെയാണ്‌.…

23 hours ago

വന്ദേമാതരത്തെ എതിർക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ :-അനൂപ് ആന്റണി

തിരുവനന്തപുരം: കേരളത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആലപിച്ച വന്ദേമാതരത്തെ ചൊല്ലി മുൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉയർത്തിയ…

23 hours ago

സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാനതല ക്യാമ്പ് : ഗവർണ്ണർ മെയ് 20ന് ഉദ്‌ഘാടനം ചെയ്യും

സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനായുള്ള സംസ്ഥാന പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ സംസ്ഥാനതല വാർഷിക സഹവാസ…

24 hours ago

ഏഴ് വർഷത്തോളമായി തുടരുന്ന ദുരിതത്തിന് അറുതി വരുത്തണം: കേറയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി

ഏഴ് വർഷത്തോളമായി തുടരുന്ന ദുരിതത്തിന് അറുതി വരുത്തണം. കെ റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണം. ആവശ്യവുമായി കേറയിൽ…

24 hours ago