മഴക്കാലം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇനി ഏറെ കരുതേണ്ട ഒന്നാണ് സാംക്രമിക രോഗങ്ങൾ. അതിൽ തന്നെ നമ്മുടെ നാട്ടിൽ അടുത്തിടെയായി വർധിച്ചുവരുന്ന അസുഖമാണ് എലിപ്പനി. കനത്ത മഴക്കാലത്ത് കൃത്യമായി പ്രതിരോധവും മുൻകരുതലുകളും എടുത്തില്ലെങ്കിൽ എലിപ്പനി കൂടുതലായി പടരുന്നതിന് കാരണമാകാം. ചൂടും മഴയും മാറി മാറി വന്നുകൊണ്ടിരിക്കുന്ന നമ്മുടെ ഈർപ്പം കൂടിയ കാലാവസ്ഥയും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കൂടുതലുള്ളതും എലിപ്പനിക്ക് കാരണമാകുന്ന ബാക്ടീരിയ പെരുകുന്നതിന് വഴിവെക്കുന്നവയാണ്.
എന്താണ് എലിപ്പനി? കാരണങ്ങൾ:
‘ലെപ്റ്റോസ്പൈറ’ എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത് വഴിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പിറോസിസ് ഉണ്ടാകുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെയാണ് ഈ ബാക്ടീരിയ പുറന്തള്ളപ്പെടുന്നത്. വളരെ അപൂർവ്വമായി നായ, പൂച്ച, പശു, പന്നി തുടങ്ങിയ മറ്റ് വളർത്തുമൃഗങ്ങളുടെയും ഇത് പകരാം. കനത്ത മഴ പെയ്യുമ്പോൾ ഇവരുടെ വിസർജ്യങ്ങൾ വെള്ളപ്പൊക്കത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മണ്ണിലും കലരുന്നു. ഈ മലിനജലവുമായി സമ്പർക്കം ശരീരത്തിലെ ചർമ്മത്തിലെ മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം. മലിനമായ ആഹാരത്തിലൂടെയോ വെള്ളത്തിലൂടെയോ രോഗം പകരാം.
രോഗലക്ഷണങ്ങൾ:
പ്രാരംഭ ഘട്ടത്തിൽ സാധാരണ പനിയായി തോന്നിപ്പിക്കുമെങ്കിലും ശക്തമായ പനിയും വിറയലും, കടുത്ത തലവേദനയും പ്രകാശത്തിലേക്ക് നോക്കാൻ പ്രയാസം, പേശികളിലെ അസഹനീയമായ വേദന, കണ്ണുകൾക്ക് കടുത്ത ചുവപ്പ് നിറം, ഛർദ്ദി, വയറുവേദന, വയറിളക്കം, കടുത്ത ക്ഷീണം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ചിലരിൽ പനി കുറഞ്ഞതിനു ശേഷം രോഗം കൂടുതൽ ഗുരുതരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാം. ഈ ഘട്ടത്തിൽ കണ്ണ്, ചർമ്മം എന്നിവ മഞ്ഞനിറമാവുക, മൂത്രത്തിന്റെ അളവ് കുറയാം, കറുത്ത നിറത്തിൽ മലം പോവുകയോ രക്തം ഛർദ്ദിക്കുകയോ ചെയ്യുക, ശ്വാസതടസ്സം എന്നിവ ഉണ്ടാകാം. ഇത് വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ച് മരണത്തിന് വരെ കാരണമായേക്കാം.
പ്രതിരോധവും മുൻകരുതലുകളും:
തുടക്കത്തിലേ കണ്ടെത്തിയാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് എലിപ്പനി പൂർണ്ണമായും ഭേദമാക്കാം. അതിനാൽ ഈ മഴക്കാലത്ത് പനി വന്നാൽ സ്വയംചികിത്സ പൂർണ്ണമായും ഒഴിവാക്കി, ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്.
തയ്യാറാക്കിയത്: ഡോ. സ്മിത മുരളീധരൻ, സീനിയർ കൺസൾട്ടന്റ് – ഇന്റേണൽ മെഡിസിൻ, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി
വയനാട് : കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ മൂന്നായി. മരിച്ചവർ ഇതര സംസ്ഥാന തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ്…
ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ കാഞ്ഞങ്ങാട് സബ് ഡിപ്പോ സന്ദർശിച്ചു. എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന്…
തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ ഡയറക്ടറായി ഡോ. അഹമ്മദുൽ കബീർ എ. പി. ചുമതലയേറ്റു. സൗത്ത് ബിഹാർ സെൻട്രൽ…
ഫിക്സഡ് ചാര്‍ജ് ഉയര്‍ന്നേക്കും, രാത്രിയില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ കൂടുതല്‍ ചെലവ്; കെഎസ്‌ഇബിയുടെ പുതിയ താരിഫ് നീക്കം. തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളെ…
ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ വെങ്ങാനൂരിലെ സ്മൃതി മണ്ഡപത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പുഷ്പാർച്ചന…
സെൻസസിന്റെ ഭാഗമായുള്ള ഹൗസ് ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ ജൂലൈ 30 വരെ തുടരും. ജൂലൈ ഒന്ന് മുതലാണ് ജില്ലയിൽ ഹൗസ് ലിസ്റ്റിംഗ്…