സുരേന്ദ്രൻ നായർക്ക് രാജാരവിവർമ്മ പുരസ്‌കാരം (2022-ലെ) സമർപ്പിക്കുന്നു

മലയാളിയായ പ്രശസ്‌ത ഇന്ത്യൻ ചിത്രകാരൻ സുരേന്ദ്രൻ നായർക്ക് വിഷ്വൽ ആർട്ട് രംഗത്ത് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരം സമർപ്പിയ്ക്കുന്നു. കലാരംഗത്ത് അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ സുരേന്ദ്രൻ നായർക്ക് 2022-ലെ പുരസ്‌കാരം സമർപ്പിയ്ക്കുന്നത് സംസ്ഥാന സാംസകാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ്. ജൂലൈ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിലാണ് പുരസ്‌കാരം സമ്മാനിക്കുക. മൂന്നുലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്‌പന ചെയ്‌ത ശില്‌പവുമാണ് പുരസ്‌കാരം.

വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിൽ ജൂലൈ 11ന് വൈകുന്നേരം 5 മണിയ്ക്ക് ആരംഭിയ്ക്കുന്ന യോഗത്തിൽ സാംസ്‌കാരിക കാര്യ വകുപ്പ് ഡയറക്‌ടർ മായ ഐ എഫ് എസ് സ്വാഗതം പറയും. വട്ടിയൂർക്കാവ് എം എൽ എ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് പരിപ്രേക്ഷ്യം അവതരിപ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്‌കാരം സമർപ്പിക്കും. ചീഫ് സെക്രട്ടറി ഡോക്‌ടർ വി. വേണു മുഖ്യാതിഥിയായിരിക്കും. കലാചരിത്രകാരൻ, സാംസ്‌കാരിക വിമർശകൻ, ക്യൂറേറ്റർ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ജോണി എം.എൽ. മുഖ്യപ്രഭാഷണം നടത്തും. കേരള ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ്, സമം പദ്ധതി ചെയർപേഴ്‌സൺ സുജ സൂസൻ ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിക്കും. സുരേന്ദ്രൻ നായർ മറുപടി പ്രഭാഷണവും അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്‌ണൻ നന്ദിയും പറയും.

1956-ൽ എറണാകുളം ജില്ലയിലെ ഓണക്കൂറിലാണ് സുരേന്ദ്രൻ നായരുടെ ജനനം. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്ന് കലയിൽ ബിരുദവും ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിൽ നിന്ന് ബുരുദാനന്തരബിരുദവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കലാപഠനത്തിൻ്റെ തുടക്കകാലത്ത് പാശ്ചാത്യകല യുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ പാലറ്റിൽ കേരളത്തിൻ്റെ സംസ്‌കാരവും പാരമ്പര്യക ലകളും സമന്വയിച്ചിരിക്കുന്നു. പിന്നീട് സുരേന്ദ്രൻ നായരുടെ കലയിൽ തിയറ്റർ ഒരു പ്രധാന ഘടകമാണ്. അതാകട്ടെ, അനുഷ്‌ഠാനങ്ങളുടെ സൂക്ഷ്‌മ വിശകലനവും സ്വയം പരിവർത്തനവും രൂപങ്ങളുടെയും വാക്കു കളുടെയും പരസ്പര പ്രവർത്തനവുമാകുന്നു. പുതുഅർത്ഥം സൃഷ്ടിക്കുംവിധം വാക്കുകൾ ചിത്രത്തിന്റെ അനിവാര്യ ഘടകമാണ്. സുരേന്ദ്രൻ നായർ ചിത്രങ്ങളിൽ പാരമ്പര്യവും ആധുനികതയും വളരെ സങ്കീർണ്ണ മായി ഇഴചേർന്നിരിയ്ക്കുന്നു. നിഷ്‌കളങ്കമായ നർമ്മത്തിലൂടെയും പ്രത്യേക നോട്ടങ്ങളിലൂടെയും അദ്ദേഹ ത്തിൻ്റെ ചിത്രങ്ങൾ പലപ്പോഴും ഒരു ബഹുമുഖ കാഴ്‌ചയാണ് പ്രദാനം ചെയ്യുന്നത്.

News Desk

Recent Posts

അഗസ്ത്യവനമേഖലയിലെ പഠിതാക്കൾക്ക് ഏഴാം തരം തുല്യതാ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ പരീക്ഷ വിജയിച്ച അഗസ്ത്യവനമേഖലയിലെ 21 പട്ടികവർഗ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മണ്ണാംകോണം…

3 hours ago

തിരുവനന്തപുരത്തെ ഗോളില്‍ മുക്കി കാസര്‍കോട് സെമിയില്‍

സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്.തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോള്‍…

4 hours ago

സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ഹൈദരാബാദിനെ 141 റൺസിന് തകർത്ത് കേരളം

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.…

5 hours ago

ആശ സമരത്തിന്റെ ഒന്നാം വർഷം സംഘടിപ്പിച്ചു

ഐതിഹാസികമായ ആശ സമരത്തിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് സംസ്ഥാന…

8 hours ago

നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: രഞ്ജിത്ത് സിങ്ങും അഭിലാഷയും ജേതാക്കൾ

കൊച്ചി: ക്ലിയോസ്‌പോർട്‌സ് സംഘടിപ്പിച്ച നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ പുരുഷ വിഭാഗത്തിൽ രഞ്ജിത്ത് സിങ്ങും വനിതാ വിഭാഗത്തിൽ അഭിലാഷ…

16 hours ago

സി. കെ. നായിഡു ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം; ഗോവയെ തോൽപ്പിച്ചത് 243 റൺസിന്

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. 243 റൺസിനാണ് കേരളം ഗോവയെ…

1 day ago