ഇന്നത്തെ കേന്ദ്ര ബഡ്ജറ്റ് അധികാരം നിലനിർത്താനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. ബിഹാറിനും ആന്ധ്രാപ്രദേശിനും കൂടുതൽ കാര്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ഭരണം നിലനിർത്താനുള്ള ഒരു നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ളത്. ഈ ബഡ്ജറ്റ് വാസ്തവത്തിൽ അവതരിപ്പിക്കേണ്ടത് ബീഹാർ അസംബ്ലിയിലും ആന്ധ്രാപ്രദേശ് അസംബ്ലിയിലുമാണ്. കാരണം ഈ രണ്ടു സംസ്ഥാനങ്ങൾക്കേ പ്രയോജനമുള്ളൂ. മറ്റ് സംസ്ഥാനങ്ങൾക്ക് പരിഗണന പോലുമില്ല എന്നുള്ളതാണ് ഒറ്റ നോട്ടത്തിൽ കാണാൻ കഴിയുന്നത് . തന്നെയുമല്ല രാജ്യത്തെ വിലക്കയറ്റം തടഞ്ഞു നിർത്താൻ ഒരു ഇടപെടലുമില്ല.
കർഷകർ ഉന്നയിച്ച ഒരാവശ്യത്തിനു പരിഗണനയില്ല. കർഷക സമരത്തിലൂടെ ഉന്നയിക്കപ്പെട്ട ഒരാവശ്യത്തിനും പരിഹാരം പറയുന്നില്ല. അതുപോലെ തന്നെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് പറഞ്ഞ് പ്രഖ്യാപിച്ചിട്ടുളള കാര്യങ്ങൾ പ്രായോഗികമായി നടക്കാൻ പോകുന്നവയല്ല. പൊതുവെ ബഡ്ജറ്റ് നിരാശാജനകമാണ്; രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കോ , പുരോഗതിക്കോ, വിലക്കയറ്റം തടഞ്ഞുനിർത്താനോ , സാധാരണക്കാരും പാവപ്പെട്ടവരുമായവരുടെ ജീവിത നിലവാരത്തിൽ മാറ്റം വരുത്താനോ ഉതുകുന്ന കർമ്മ പദ്ധതികളില്ലാത്ത ബഡ്ജറ്റാണിത്. ദീർഘവീക്ഷണമില്ലാത്ത ബഡ്ജറ്റ് എന്ന് തന്നെ നമുക്ക്പറയാൻ കഴിയും.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പണം വർദ്ധിപ്പിച്ചിട്ടില്ല. ഈ ബഡ്ജറ്റ് രാജ്യത്തെ കോർപ്പറേറ്റുകളുടെ താൽപ്പര്യം ലാക്കാക്കി കൊണ്ടുള്ളതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഒന്നും ബഡ്ജറ്റിൽ പരിഗണിച്ചിട്ടില്ല. കേരളത്തോട് ഒരു അനുഭാവവും പ്രകടിപ്പിച്ചില്ല , ആന്ധ്രക്കും ബിഹാറിനും അവർ ആവശ്യപ്പെട്ട പാക്കേജുകൾ കൊടുത്തില്ലായെങ്കിൽ സർക്കാർ തന്നെ താഴെ പോകും എന്ന ഭീതികൊണ്ടാണ് അവർക്ക് വലിയ പരിഗണന നൽകിയിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊല്ലം: കടയ്ക്കലിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിലായി. തിരുവനന്തപുരം വെള്ളലൂർ സ്വദേശി ജയകൃഷ്ണനെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ…
കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…
തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ…
തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാനുമായ കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ”…
തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവുമായി ഗ്യാംഗ്സ്റ്റർ ആക്ഷൻ ചിത്രം അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിന്. ഗംഭീര…