മുഖ്യമന്ത്രിയോടും സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ

തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശഖർ. ഉപലോകായുക്തയായിരുന്ന ജസ്റ്റിസ്റ്റ്  ബാബു മാത്യുജോസഫിനെ ചട്ടങ്ങൾ ലംഘിച്ച് തദ്ദേശ ഓംബുഡ്‌സ്മാനായി നിയമിച്ചതിലും ഗവർണറുടെ പ്രസംഗം നിയമസഭാ രേഖകളിൽ മാറ്റം വരുത്തിയ സംഭവത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻപോറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ അജണ്ട എന്തെന്ന് സോണിയഗാന്ധിയും കോൺഗ്രസ്സും വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേരളലോകായുക്ത ചട്ടം  99 പ്രകാരം ഉപലോകായുക്തമാർക്ക്  ഇത്തരം നിയമനങ്ങൾ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഭരണഘടനയിൽ തൊട്ട് സത്യ പ്രതിജ്ഞ ചെയ്ത ആളാണ്. പിന്നെ എന്തിനാണ് ഭരണഘടന ലംഘിച്ച് തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനമെന്ന് വ്യക്തമാക്കണം. അനധികൃത നിയമനത്തിനെതിരെ ഗവർണർക്ക് ബിജെപി നിവേദനം നൽകിയിട്ടുണ്ട്. 
നിയമസഭാ രേഖകളിൽ  ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മാറ്റം വരുത്തിയത് ഭരണഘടനാ പ്രകാരമാണോ എന്നും മുഖ്യമന്ത്രി മറുപടി പറയണം. ഗവർണർ സംസാരിച്ചതാണ് നിയമസഭാ രേഖകളിൽ ഉൾപ്പെടുത്തേണ്ടത്. സിപിഎമ്മും അവരുടെ എംപിമാരുമാണ് ഭരണഘടന ഉയർത്തിപ്പിടിച്ച് ഭരണഘടന സംരക്ഷിക്കണം എന്ന് ആവശ്യപ്പെടുന്നത്. അവരാണ് ഭരണഘടനാ പദവിയിലുള്ള ഗവർണറുടെ പ്രസംഗം മാറ്റിയത്. ഗവർണറെ നിയമസഭയിൽ ഭേദഗതി ചെയ്യുന്നത് രാജ്യത്ത് തന്നെ ആദ്യമാണ്.
ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നിലെ അജണ്ട എന്തെന്ന് മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും മതേതരമാണെന്ന് പറയുന്ന കോൺഗ്രസുകാർ വ്യക്തമാക്കണം. സോണിയഗാന്ധി കോൺഗ്രസ് പ്രസിഡന്റും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ആയിരുന്നപ്പോഴാണ് കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും ഉണ്ണികൃഷ്ണൻപോറ്റി കണ്ടു എന്നാണ് എഐസിസി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ സോണിയ ഗാന്ധിയം ന്യായീകരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണ കവർച്ച 15കൊല്ലത്തിലധികമായി നടന്നുവരുന്നതാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രോത്സാഹിപ്പിച്ചത് പിണറായി വിജയൻ മാത്രമല്ല, കോൺഗ്രസും കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയ ഗാന്ധിയും കൂടിയാണ്. എന്താണ് സോണിയ ഗാന്ധിയും കോൺഗ്രസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം. ഈ ചോദ്യത്തിന് സോണിയ ഗാന്ധി ഉത്തരം പറയണമെന്നും രാജീവ് ചന്ദ്രശഖർ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എസ്.സുരേഷും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

News Desk

Recent Posts

തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക് ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്’ ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…

1 day ago

കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെ ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ…

1 day ago

കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാനുമായ കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ”…

1 day ago

ഗ്യാംഗ്സ്റ്റർ ആക്ഷൻ ചിത്രം അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിന്

തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവുമായി ഗ്യാംഗ്സ്റ്റർ ആക്ഷൻ ചിത്രം അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിന്. ഗംഭീര…

2 days ago

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി

കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു. കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ്…

1 week ago

സ്ത്രീ വഞ്ചന കോൺഗ്രസിന്റെ പാരമ്പര്യം; ഇൻഡി മുന്നണി രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി

തിരുവനന്തപുരം: വനിത ബില്ലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇൻഡി മുന്നണി രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചുവെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൾഹാദ്…

1 week ago