കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറിയും ജാതി വിവേചനവും, സ്ത്രീ വിരുദ്ധതയും നടപ്പിലാക്കിയ ഡയറക്ടര്‍ ശങ്കര്‍ മോഹനനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ദലിത് സമുദായ മുന്നണി ചെയര്‍മാന്‍ സണ്ണി എം.കപിക്കാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡിസംബര്‍ അഞ്ചുമുതല്‍ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും സമ്പന്ന- വരേണ്യ വിഭാഗങ്ങള്‍ കുത്തകയാക്കി വെക്കുകയും , ദലിത് പിന്നോക്ക വിഭാഗങ്ങളെ അകറ്റിനിര്‍ത്തുവാനും, നിയമനങ്ങളിലും വിദ്യാര്‍ത്ഥി പ്രവേശനത്തിലും സംവരണം അട്ടിമറിക്കുവാനും ദേശീയ തലത്തില്‍ തന്നെ നടക്കുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ വിദ്യാര്‍ത്ഥികളോട് ജാതി മനോഭാവം പ്രകടിപ്പിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ശങ്കര്‍ മോഹനനെ പോലുള്ള ഒരാളെ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുത്. വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഭവിച്ച ജാതി വിവേചനത്തെ മുന്‍നിര്‍ത്തി നീതിക്കുവേണ്ടി സമരം ചെയ്യുമ്പോള്‍ അവര്‍ക്ക് കാതുകൊടുക്കാതെ , ആ സ്ഥാപനം അടച്ചിട്ട് സമാധാനപരമായ സമരത്തെ നിശബ്ധമാക്കുവാനുള്ള നീക്കം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ഖേദകരമായ കാര്യമാണ്. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍മോഹനനെയും, പക്ഷപാതപരമായും, സ്ത്രീവിരുദ്ധമായും പെരുമാറുന്ന ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനേയും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്ത് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും , സ്ത്രീ തൊഴിലാളികള്‍ക്കും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദലിത് സമുദായ മുന്നണി ജനറല്‍ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രൊഫ. മോഹന്‍ ഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ബിജോയ് ഡേവിഡ് ഡോ.റ്റി. എന്‍ ഹരികുമാര്‍, മണികണ്ഠന്‍ കാട്ടാമ്പള്ളി, തങ്കമ്മ ഫിലിപ്, കെ.വത്സകുമാരി, ഗോവിന്ദന്‍ കിളിമാനൂര്‍, എം.ഡി.തോമസ്, ആര്‍.അനിരുദ്ധന്‍ , ശ്യാമള കോയിക്കല്‍, വിജയന്‍ മണ്ണന്തല എന്നിവര്‍ സംസാരിച്ചു..
കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…
തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ…
തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാനുമായ കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ”…
തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവുമായി ഗ്യാംഗ്സ്റ്റർ ആക്ഷൻ ചിത്രം അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിന്. ഗംഭീര…
കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു. കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ്…
തിരുവനന്തപുരം: വനിത ബില്ലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇൻഡി മുന്നണി രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചുവെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൾഹാദ്…