കേരളത്തില്‍ സ്ഥിര താമസമാക്കിയ വിദേശ വനിതയുടെ വസ്തു സംബന്ധമായ പ്രശ്‌നം കരുതലും കൈത്താങ്ങും അദാലത്തില്‍ തത്സമയം പരിഹരിച്ച് മന്ത്രിമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ വസ്തുവിലാണ് പോക്കുവരവിന് ഉത്തരവായത്. 2015 ലാണ് എസ്തര്‍ മാര്‍ക്കര്‍ എന്ന വിദേശ വനിത പട്ടം രജിസ്ട്രാര്‍ ഓഫീസില്‍ ചെറുവയ്ക്കല്‍ വില്ലേജിലുള്ള വസ്തു ആധാരം ചെയ്തത്. എന്നാല്‍ ചില തടസങ്ങള്‍ കാരണം കരം തീര്‍പ്പാക്കാന്‍ കഴിഞ്ഞില്ല. ഏറെ പ്രതീക്ഷയോടെയാണ് എസ്തര്‍ അദാലത്തിലേക്ക് പരാതിപ്പെടുന്നത്. അദാലത്തു വേദിയില്‍ മന്ത്രിമാരുടെ അടുത്ത് പ്രശ്‌ന പരിഹാരത്തിന് നില്‍ക്കുമ്പോഴും പ്രതീക്ഷ കൈവിട്ടില്ല. രേഖകള്‍ പരിശോധിച്ച് റീസര്‍വ്വ നം. 119/1 ല്‍ നിന്ന് മാത്രമായി 02.45 ആര്‍ വസ്തു, 21956-ാം നം. തണ്ടപ്പേരില്‍ വില്ലേജ് ഓഫീസര്‍ മുഖാന്തിരം പോക്കുവരവ് ചെയ്ത് കരം ഒടുക്കി നല്‍കാന്‍ അദാലത്തില്‍ ഉത്തരവായി. തന്റെ ഏറെകാലത്തെ പ്രശ്‌നം പരിഹരിച്ച സന്തോഷത്തിലാണ് വിദേശ വനിത മടങ്ങിയത്.
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…
കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…
ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അമ്പതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ.…
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…
സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…
നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…