Categories: NEWSTRIVANDRUM

സി. എസ്‌. ഐ ഭരണ കാര്യാലയം തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം – വൈദികര്‍

തിരുവനന്തപുരം: സി. എസ്‌. ഐ ദക്ഷിണ കേരള മഹായിടവകയുടെ ഭരണ കാര്യാലയം അടിയന്തരമായി തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്‌ സി. എസ്‌. ഐ വൈദികർ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ ബിഷപ്പ്‌ റോയി മനോജ്‌ വിക്ടറിനെയും കെ. ജി സൈമണ്‍ ഐ. എ. എസി നെയും അഡ്മിനിസ്ട്രെടീവ് പ്രതിനിധികളായി മഹായിടവകയില്‍ നിയോഗിച്ചത്‌. ജനാധിപത്യ ഭരണസംവിധാനമുള്ള സി. എസ്. ഐ സഭയില്‍ ഭരണ പ്രതിപക്ഷങ്ങളെ എകോപിച്ചുകൊണ്ട്‌ പോകുന്നതിന്‌ പകരം സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പുറത്താക്കപ്പെട്ടവരെയും കൂട്ടിയാണ്‌ അദ്ദേഹം അഡ്രിനിസ്ട്ട്റര്‍ ഭരണം നിര്‍വ്വഹിക്കാനെത്തിയത്‌.

22-05-2024 9081/24 നമ്പര്‍ പ്രകാരമുള്ള സുപ്രീം കോടതി വിധി മദ്രാസ്‌ ഹൈക്കോടതി വിധിയെ അസ്ഥിരപ്പെടുത്തിയതനുസരിച്ച് അഡ്മിനിസ്ട്രെടീവ് സെകട്ടറി സ്ഥാനമൊഴിഞ്ഞെങ്കിലും ബിഷപ്പ്‌ അനധികൃതമായി തുടരുന്നു. ഇതിനെ വിശ്വാസികള്‍ ചോദ്യം ചെയ്തതാണ്‌ സംഘര്‍ഷത്തിലേക്കെത്തിച്ചത്‌. ഈ സാഹചരൃത്തിലാണ്‌ തിരുവനന്തപുരം സബി കളക്ടറുടെ അധ്യക്ഷതയില്‍ ഇരുകക്ഷിക്കാരുടെയും സമ്മതപ്രകാരം പരസ്പരം ധാരണയില്‍ എത്തുകയും സുപ്രിംകോടതി അന്തിമ വിധി വരുന്നതു വരെയും മഹായിടവക ഭരണകാര്യാലയം അടച്ചിടുകയും ചെയ്തത്‌. എന്നാല്‍ ധാരണകള്‍ക്കും വിധികള്‍ക്കും എതിരായി ബിഷപ്പ് അനധികൃതമായി പ്രസ്താവനകള്‍ ഇറക്കിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിു കൊണ്ടിരിക്കുകയാണ്‌. ബിഷപ്പിന്‌ യാതൊരു അധികാരവും അന്തിമവിധി വരും വരെ ഇല്ലെന്ന്‌ വ്യക്തമാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധികള്‍ 11/6 നും 21/6 നും വന്നു. ഇതാണ്‌ സാഹചര്യം.

പളളികള്‍ക്ക്‌ ഏകോപിതമായി പ്രവര്‍ത്തിക്കാനോ വിശ്വാസികള്‍ക്ക്‌ മതപരമായും സാമുഹികവുമായ അത്യാവശ്യങ്ങള്‍ക്ക്‌ മഹായിടവക കാര്യാലയത്തിലേക്ക്‌ പ്രവേശിക്കുന്നതിനോ കഴിയുന്നില്ല. അഡ്മിഷന്‍ നടക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്‌. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന സാഹചര്യമാണുള്ളത്‌ 12 ലക്ഷത്തില്‍ അധികം വരുന്ന വിശ്വാസികളെ അവഗണിക്കുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. ഏകദേശം ഒരു മാസമായി എല്‍ എം എസ്‌ കാമ്പൌണ്ട് ഭരണ കാര്യാലയം അടഞ്ഞു കിടക്കുകയാണ്‌. അതുകൊണ്ട്‌ അടിയന്തരമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായി ഇടപെട്ട് കിടക്കുന്ന ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ആവശ്യം സി. എസ്. ഐ വൈദികര്‍
സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.

ഡോ. ടി. ടി. പ്രവീണ്‍ (മുന്‍ അഡ്മിനിസ്ട്രെടീവ് സെക്രട്ടറി)
റവ. ജെ. ജയരാജ്

News Desk

Recent Posts

അഗസ്ത്യവനമേഖലയിലെ പഠിതാക്കൾക്ക് ഏഴാം തരം തുല്യതാ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ പരീക്ഷ വിജയിച്ച അഗസ്ത്യവനമേഖലയിലെ 21 പട്ടികവർഗ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മണ്ണാംകോണം…

12 hours ago

തിരുവനന്തപുരത്തെ ഗോളില്‍ മുക്കി കാസര്‍കോട് സെമിയില്‍

സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്.തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോള്‍…

13 hours ago

സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ഹൈദരാബാദിനെ 141 റൺസിന് തകർത്ത് കേരളം

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.…

14 hours ago

ആശ സമരത്തിന്റെ ഒന്നാം വർഷം സംഘടിപ്പിച്ചു

ഐതിഹാസികമായ ആശ സമരത്തിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് സംസ്ഥാന…

18 hours ago

നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: രഞ്ജിത്ത് സിങ്ങും അഭിലാഷയും ജേതാക്കൾ

കൊച്ചി: ക്ലിയോസ്‌പോർട്‌സ് സംഘടിപ്പിച്ച നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ പുരുഷ വിഭാഗത്തിൽ രഞ്ജിത്ത് സിങ്ങും വനിതാ വിഭാഗത്തിൽ അഭിലാഷ…

1 day ago

സി. കെ. നായിഡു ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം; ഗോവയെ തോൽപ്പിച്ചത് 243 റൺസിന്

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. 243 റൺസിനാണ് കേരളം ഗോവയെ…

1 day ago