Categories: NEWSTRIVANDRUM

സി. എസ്‌. ഐ ഭരണ കാര്യാലയം തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം – വൈദികര്‍

തിരുവനന്തപുരം: സി. എസ്‌. ഐ ദക്ഷിണ കേരള മഹായിടവകയുടെ ഭരണ കാര്യാലയം അടിയന്തരമായി തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്‌ സി. എസ്‌. ഐ വൈദികർ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ ബിഷപ്പ്‌ റോയി മനോജ്‌ വിക്ടറിനെയും കെ. ജി സൈമണ്‍ ഐ. എ. എസി നെയും അഡ്മിനിസ്ട്രെടീവ് പ്രതിനിധികളായി മഹായിടവകയില്‍ നിയോഗിച്ചത്‌. ജനാധിപത്യ ഭരണസംവിധാനമുള്ള സി. എസ്. ഐ സഭയില്‍ ഭരണ പ്രതിപക്ഷങ്ങളെ എകോപിച്ചുകൊണ്ട്‌ പോകുന്നതിന്‌ പകരം സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പുറത്താക്കപ്പെട്ടവരെയും കൂട്ടിയാണ്‌ അദ്ദേഹം അഡ്രിനിസ്ട്ട്റര്‍ ഭരണം നിര്‍വ്വഹിക്കാനെത്തിയത്‌.

22-05-2024 9081/24 നമ്പര്‍ പ്രകാരമുള്ള സുപ്രീം കോടതി വിധി മദ്രാസ്‌ ഹൈക്കോടതി വിധിയെ അസ്ഥിരപ്പെടുത്തിയതനുസരിച്ച് അഡ്മിനിസ്ട്രെടീവ് സെകട്ടറി സ്ഥാനമൊഴിഞ്ഞെങ്കിലും ബിഷപ്പ്‌ അനധികൃതമായി തുടരുന്നു. ഇതിനെ വിശ്വാസികള്‍ ചോദ്യം ചെയ്തതാണ്‌ സംഘര്‍ഷത്തിലേക്കെത്തിച്ചത്‌. ഈ സാഹചരൃത്തിലാണ്‌ തിരുവനന്തപുരം സബി കളക്ടറുടെ അധ്യക്ഷതയില്‍ ഇരുകക്ഷിക്കാരുടെയും സമ്മതപ്രകാരം പരസ്പരം ധാരണയില്‍ എത്തുകയും സുപ്രിംകോടതി അന്തിമ വിധി വരുന്നതു വരെയും മഹായിടവക ഭരണകാര്യാലയം അടച്ചിടുകയും ചെയ്തത്‌. എന്നാല്‍ ധാരണകള്‍ക്കും വിധികള്‍ക്കും എതിരായി ബിഷപ്പ് അനധികൃതമായി പ്രസ്താവനകള്‍ ഇറക്കിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിു കൊണ്ടിരിക്കുകയാണ്‌. ബിഷപ്പിന്‌ യാതൊരു അധികാരവും അന്തിമവിധി വരും വരെ ഇല്ലെന്ന്‌ വ്യക്തമാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധികള്‍ 11/6 നും 21/6 നും വന്നു. ഇതാണ്‌ സാഹചര്യം.

പളളികള്‍ക്ക്‌ ഏകോപിതമായി പ്രവര്‍ത്തിക്കാനോ വിശ്വാസികള്‍ക്ക്‌ മതപരമായും സാമുഹികവുമായ അത്യാവശ്യങ്ങള്‍ക്ക്‌ മഹായിടവക കാര്യാലയത്തിലേക്ക്‌ പ്രവേശിക്കുന്നതിനോ കഴിയുന്നില്ല. അഡ്മിഷന്‍ നടക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്‌. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന സാഹചര്യമാണുള്ളത്‌ 12 ലക്ഷത്തില്‍ അധികം വരുന്ന വിശ്വാസികളെ അവഗണിക്കുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. ഏകദേശം ഒരു മാസമായി എല്‍ എം എസ്‌ കാമ്പൌണ്ട് ഭരണ കാര്യാലയം അടഞ്ഞു കിടക്കുകയാണ്‌. അതുകൊണ്ട്‌ അടിയന്തരമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായി ഇടപെട്ട് കിടക്കുന്ന ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ആവശ്യം സി. എസ്. ഐ വൈദികര്‍
സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.

ഡോ. ടി. ടി. പ്രവീണ്‍ (മുന്‍ അഡ്മിനിസ്ട്രെടീവ് സെക്രട്ടറി)
റവ. ജെ. ജയരാജ്

News Desk

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…

23 hours ago

ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി

സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…

2 days ago

ഒളിമ്പിക്‌സ് വേദി അഹമ്മദാബാദിന് നൽകണമെന്ന് ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറി; തിരുവനന്തപുരത്തെ ജനങ്ങളെ പറ്റിക്കാൻ ബി.ജെ.പി നടത്തുന്നത് ചെപ്പടിവിദ്യ: മന്ത്രി വി ശിവൻകുട്ടി

2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…

3 days ago

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

4 days ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

6 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

1 week ago