Categories: NEWSTRIVANDRUM

സി. എസ്‌. ഐ ഭരണ കാര്യാലയം തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം – വൈദികര്‍

തിരുവനന്തപുരം: സി. എസ്‌. ഐ ദക്ഷിണ കേരള മഹായിടവകയുടെ ഭരണ കാര്യാലയം അടിയന്തരമായി തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്‌ സി. എസ്‌. ഐ വൈദികർ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ ബിഷപ്പ്‌ റോയി മനോജ്‌ വിക്ടറിനെയും കെ. ജി സൈമണ്‍ ഐ. എ. എസി നെയും അഡ്മിനിസ്ട്രെടീവ് പ്രതിനിധികളായി മഹായിടവകയില്‍ നിയോഗിച്ചത്‌. ജനാധിപത്യ ഭരണസംവിധാനമുള്ള സി. എസ്. ഐ സഭയില്‍ ഭരണ പ്രതിപക്ഷങ്ങളെ എകോപിച്ചുകൊണ്ട്‌ പോകുന്നതിന്‌ പകരം സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പുറത്താക്കപ്പെട്ടവരെയും കൂട്ടിയാണ്‌ അദ്ദേഹം അഡ്രിനിസ്ട്ട്റര്‍ ഭരണം നിര്‍വ്വഹിക്കാനെത്തിയത്‌.

22-05-2024 9081/24 നമ്പര്‍ പ്രകാരമുള്ള സുപ്രീം കോടതി വിധി മദ്രാസ്‌ ഹൈക്കോടതി വിധിയെ അസ്ഥിരപ്പെടുത്തിയതനുസരിച്ച് അഡ്മിനിസ്ട്രെടീവ് സെകട്ടറി സ്ഥാനമൊഴിഞ്ഞെങ്കിലും ബിഷപ്പ്‌ അനധികൃതമായി തുടരുന്നു. ഇതിനെ വിശ്വാസികള്‍ ചോദ്യം ചെയ്തതാണ്‌ സംഘര്‍ഷത്തിലേക്കെത്തിച്ചത്‌. ഈ സാഹചരൃത്തിലാണ്‌ തിരുവനന്തപുരം സബി കളക്ടറുടെ അധ്യക്ഷതയില്‍ ഇരുകക്ഷിക്കാരുടെയും സമ്മതപ്രകാരം പരസ്പരം ധാരണയില്‍ എത്തുകയും സുപ്രിംകോടതി അന്തിമ വിധി വരുന്നതു വരെയും മഹായിടവക ഭരണകാര്യാലയം അടച്ചിടുകയും ചെയ്തത്‌. എന്നാല്‍ ധാരണകള്‍ക്കും വിധികള്‍ക്കും എതിരായി ബിഷപ്പ് അനധികൃതമായി പ്രസ്താവനകള്‍ ഇറക്കിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിു കൊണ്ടിരിക്കുകയാണ്‌. ബിഷപ്പിന്‌ യാതൊരു അധികാരവും അന്തിമവിധി വരും വരെ ഇല്ലെന്ന്‌ വ്യക്തമാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധികള്‍ 11/6 നും 21/6 നും വന്നു. ഇതാണ്‌ സാഹചര്യം.

പളളികള്‍ക്ക്‌ ഏകോപിതമായി പ്രവര്‍ത്തിക്കാനോ വിശ്വാസികള്‍ക്ക്‌ മതപരമായും സാമുഹികവുമായ അത്യാവശ്യങ്ങള്‍ക്ക്‌ മഹായിടവക കാര്യാലയത്തിലേക്ക്‌ പ്രവേശിക്കുന്നതിനോ കഴിയുന്നില്ല. അഡ്മിഷന്‍ നടക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്‌. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന സാഹചര്യമാണുള്ളത്‌ 12 ലക്ഷത്തില്‍ അധികം വരുന്ന വിശ്വാസികളെ അവഗണിക്കുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. ഏകദേശം ഒരു മാസമായി എല്‍ എം എസ്‌ കാമ്പൌണ്ട് ഭരണ കാര്യാലയം അടഞ്ഞു കിടക്കുകയാണ്‌. അതുകൊണ്ട്‌ അടിയന്തരമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായി ഇടപെട്ട് കിടക്കുന്ന ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ആവശ്യം സി. എസ്. ഐ വൈദികര്‍
സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.

ഡോ. ടി. ടി. പ്രവീണ്‍ (മുന്‍ അഡ്മിനിസ്ട്രെടീവ് സെക്രട്ടറി)
റവ. ജെ. ജയരാജ്

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

3 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

5 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

6 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

6 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

6 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

6 days ago