ഭരതനാട്യം വേദിയിൽ കാസർഗോഡ് സ്വദേശി ഭരത് കൃഷ്ണ നിറഞ്ഞാടുമ്പോൾ അമ്മ ധന്യ പ്രദീപിന്റെ മനസ് വർഷങ്ങൾ പിന്നിലേക്ക് പായുകയായിരുന്നു. തുടർച്ചയായി ഇത് നാലാം തവണയാണ് ഭരത് ഭരതനാട്യത്തിൽ എ ഗ്രേഡ് സ്വന്തമാക്കുന്നത്. 1986 മുതൽ 1990 കാലഘട്ടങ്ങളിൽ സംസ്ഥാന കലോത്സവവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ധന്യ പ്രദീപ്. മകന്റെ കലാപ്രകടനങ്ങൾക്ക് സാക്ഷിയാകുന്നതിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച തന്റെ കഥകളി വേഷത്തിന്റെ ഓർമ്മകൾ പുതുക്കാൻ സാധിച്ചെന്നു ധന്യ പറഞ്ഞു.12 വർഷമായി ബാലകൃഷ്ണൻ മഞ്ചേശ്വരത്തിന്റെ ശിക്ഷണത്തിൽ ഭരതനാട്യവും യോഗി ശർമയുടെ ശിക്ഷണത്തിൽ മൃദംഗവും അഭ്യസിച്ചുവരികയാണ് ഭരത്. ഇത്തവണ മൃദംഗം, നാടോടി നൃത്തം, ഭരതനാട്യം ഇനങ്ങളിലാണ് മത്സരിച്ചത്. കാസർഗോഡ് അകൽപ്പടി എസ് എ പി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയാണ് ഭരത്. സഹോദരി ഭാഗ്യശ്രീയും കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഭാവിയിൽ എൻജിനീയറാകണമെന്ന ആഗ്രഹത്തോടൊപ്പം കലയും കൂടെ കൂട്ടണമെന്നാണ് ഭരത്തിന്റെ ആഗ്രഹം.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…