രൂക്ഷമായ കടലാക്രമണവും, വെള്ളക്കെട്ടും നേരിടുന്ന വെട്ടുകാട് മേഖലയിൽ നിലവിൽ പതിനഞ്ചോളം വീടുകൾ അപകടം നേരിടുന്നുവെന്ന് ബിജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ
മഴക്കാലത്ത് തീരത്ത് നിന്ന് മാറി താമസിക്കുന്നതിന് സർക്കാർ നൽകി വന്നിരുന്ന വാടക പോലും കഴിഞ്ഞ മൂന്ന് മാസമായി നൽകാത്തത് ഈ മേഖലയിലെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും പറ്റാത്ത രീതിയിൽ പ്രദേശത്തെ മിക്ക വഴികളും ഇപ്പോൾ വെള്ളക്കെട്ടായി മാറിയത് നഗരസഭയുടെ കെടുകാര്യസ്ഥത കൊണ്ടാണ്. കടലാക്രമണത്തിൽ മത്സ്യ ബന്ധന ബോട്ടുകൾ ഉൾപ്പടെയുള്ള ജീവിതോപാദികളാണ് തകർന്ന് പോയിരിക്കുന്നത് എന്നും കരമന ജയൻ പറഞ്ഞു.
തീര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും, വാടക കുടിശ്ശിക ഉൾപ്പടെയുള്ളവ കൊടുത്തു തീർക്കാനും അലംഭാവം വെടിഞ്ഞ് നഗരസഭയും സർക്കാരും മുന്നോട്ട് വരണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു