ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മരണംമാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകണം – ബാലാവകാശ കമ്മിഷൻ

പത്തനംതിട്ട: ഗവൺമെന്റ് എം.റ്റി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന ആരോൺ വി. വർഗ്ഗീസിന്റെ മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഹർജിയും റിപ്പോർട്ടുകളും സമഗ്രമായി പരിശോധിച്ച കമ്മിഷന് റാന്നി മാർത്തോമാ ആശുപത്രിയിൽ കുട്ടിയുടെ ചികിത്സയിൽ പിഴവ് വന്നിട്ടുള്ളതായി ബോധ്യപ്പെട്ടു.

2005ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കമ്മിഷനുകൾ ആക്റ്റിലെ  വകുപ്പ് 15 പ്രകാരം കുട്ടി മരിക്കാൻ ഇടയാക്കിയ ആശുപത്രി അധികൃതർക്കെതിരെയും ഡോക്ടർക്കെതിരെയും മന:പൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കാനും കമ്മിഷൻ അംഗം എൻ. സുനന്ദ ഉത്തരവിൽ നിർദ്ദേശിച്ചു. ആശുപത്രികളിൽ വന്നുചേരുന്ന കുട്ടികളെ വ്യക്തികളായി മാനിച്ച് അവർക്ക് വേണ്ട വൈദ്യ സഹായം കൃത്യതയോടും കാര്യക്ഷമമായും നൽകുന്നതിന് മാർത്തോമ മെഡിക്കൽ മിഷൻ ഡയറക്ടർ നടപടി സ്വീകരിക്കണം. 
ആശുപത്രി അധികൃതരെ സഹായിക്കാൻ പോസ്റ്റ്മോർട്ടം ഫൈന്റെിംഗ്സ് തെറ്റായി തയ്യാറാക്കിയതായി കമ്മിഷൻ വിലയിരുത്തുന്നു.  ഒരിക്കലും യൂറിനറി ട്രാക് ഇൻഫെക്ഷൻ കോംപ്ലിക്കേഷൻ കൊണ്ട് കുട്ടി മരണപ്പെടാൻ സാധ്യതയില്ല. M.O.S. രാസപരിശോധന വളരെ വൈകിപ്പിച്ചത് മന:പൂർവ്വമാണ്. അഞ്ചു വയസുകാരന് അടിയന്തരമായി രാത്രി തന്നെ മാനിപ്പുലേറ്റീവ് റിഡക്ഷൻ നൽകേണ്ട ആവശ്യകത സംബന്ധിച്ച് വ്യക്തയില്ല.  ഇത് നീതിക്ക് നിരക്കാത്തതും തികച്ചും ബാലാവകാശ ലംഘനവുമാണ്. കുട്ടിയ്ക്ക് വിദഗ്ദ്ധ ചികിത്സ നേടുവാനുള്ള അവസരം നിഷേധിക്കപ്പെട്ടു.  കുട്ടിയെ ഓപ്പറേഷൻ തീയേറ്ററിൽ കൊണ്ടു പോകുന്നതിനു മുൻപ് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. വലതു കൈമുട്ടിനു മുകളിൽ വച്ച് ഒടിഞ്ഞ കുട്ടിയ്ക്ക് ധൃതി കൂട്ടി രാത്രിയിൽ തന്നെ ശസ്ത്രക്രിയ നടത്തിയതിന്റെ കാരണം വ്യക്തതമല്ല.  ഒരുപാട് നാൾ ജീവിക്കേണ്ട വ്യക്തി ബാല്യത്തിൽ തന്നെ പൊലിഞ്ഞു പോകേണ്ട സാഹചര്യം ഹോസ്പിറ്റൽ അധികാരികളുടെ ഭാഗത്തുണ്ടായ വീഴ്ചയാണ്. 

ഐക്യരാഷ്ട്രസഭ അംഗീകരിച്ച കുട്ടിയുടെ അതിജീവന അവകാശം ഇല്ലായ്മ ചെയ്യുകയും സുരക്ഷ നൽകേണ്ടവർ കുട്ടിയുടെ ബാല്യം കവർന്നെടുത്തതായും കമ്മീഷൻ വിലയിരുത്തുന്നു. കുട്ടിയെ ചികിത്സിച്ച ഓർത്തോപിഡിക് ഡോക്ടറും അനസ്തേഷ്യ ഡോക്ടറും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ ഓർത്തോപിഡിക് ഡോക്ടർക്ക് ട്രാവൻകൂർ – കൊച്ചിൻ രജിസ്ട്രേഷൻ ഇല്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 2024 ഫെബ്രുവരിയിൽ പത്തനംതിട്ട ഗവൺമെന്റ് MTLP സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ആരോൺ വി. വർഗ്ഗീസിനെ റാന്നി മാർത്തോമാ ഹോസ്പിറ്റലിൽ എത്തിക്കുകയും എന്നാൽ ശരിയായി പരിശോധിക്കാതെ അനസ്തേഷ്യ നൽകി കുട്ടിയ മരണത്തിലേക്ക് തള്ളിവിട്ട ഹോസ്പിറ്റൽ മാനേജ്മെന്റിനെതിരെ നടപടി എടുക്കണം എന്ന പരാതിയിന്മേലാണ് കമ്മിഷന്റെ ഉത്തരവ്. കമ്മിഷൻ ശുപാർശയിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് മാർത്തോമ മെഡിക്കൽ മിഷൻ ഡയറക്ടറും ജില്ലാകളക്ടറും ജില്ലാ പേലീസ് മേധാവിയും 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 30 ദിവസത്തിനകം സമർപ്പിക്കണം.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago