മീഡിയ അക്കാഡമി: സർക്കാർ തിരുത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കും: എം. രാധാകൃഷ്ണൻ

ആര്‍ എസ് ബാബുവിനെന്താ കൊമ്പുണ്ടോ?
പത്രപ്രവര്‍ത്തക യൂണിയന് വേണ്ടാത്ത സുരേഷ് വെള്ളിമംഗലത്തെയും കിരണ്‍ബാബുവിനെയും തിരുകിക്കയറ്റിയത് ചട്ടവിരുദ്ധം

കേരള മീഡിയ അക്കാദമിയുടെ ചെയര്‍മാനായി നാലാം തവണയും ആര്‍ എസ് ബാബുവിന് നിയമനം നല്‍കിയതും ജനറല്‍ കൗണ്‍സില്‍ പുനസംഘടിപ്പിച്ചതും ചട്ടവിരുദ്ധമായിട്ടാണ്. മീഡിയ അക്കാദമിയുടെ പദവികളില്‍ രണ്ട് ടേമില്‍ കൂടുതല്‍ ഒരാള്‍ പാടില്ലെന്ന ചട്ടം മറികടന്നാണ് ബാബുവിനെ നാലം തവണയും നിയമിച്ചത്. സര്‍ക്കാര്‍ തന്നെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുള്ള ഇക്കാര്യം ആര്‍ എസ് ബാബുവിന് വേണ്ടി മറികടന്നത് നിയമവിരുദ്ധമാണ്.(ഉത്തരവിലെ പ്രസക്ത ഭാഗം ഇതോടൊപ്പം). മാത്രവുമല്ല 02.08.2024 ൽ വിവരാവകാശ പ്രകാരം പി.ആർ.ഡി നൽകിയ മറുപടിയിലും ഇത് വ്യക്തമാണ്. രാഷ്ട്രീയമായ നിയമനമാണെങ്കില്‍ തന്നെ ദേശാഭിമാനിയിലടക്കം ജോലി ചെയ്ത എത്രയോ പ്രഗല്ഭരായ മാധ്യമപ്രവര്‍ത്തകരുണ്ട്. അവരെയൊക്കെ അവഗണിച്ച് നിയമം കാറ്റില്‍ പറത്തി ബാബുവിനെ നാലാംവട്ടവും നിയമിച്ചതിന് പിന്നില്‍ എന്ത് താത്പര്യമാണുള്ളത്.

ജനറല്‍ കൗണ്‍സില്‍ പുനസംഘടിപ്പിച്ചതിലും ഗുരുതരമായ നിയമലംഘനം ഉണ്ടായിരിക്കുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് 6 പേരെ സര്‍ക്കാര്‍ നിയോഗിക്കണമെന്നാണ് ചട്ടം. എന്നാല്‍ പത്രപ്രവര്‍ത്തകയൂണിയന്‍ നല്‍കിയ പട്ടികയില്‍ ഇടംപിടിക്കാതിരുന്ന സുരേഷ് വെള്ളിമംഗലം , കിരണ്‍ബാബു എന്നിവരെ സര്‍ക്കാര്‍ യൂണിയന്‍ നേതൃത്വം അറിയാതെ ഒളിപ്പിച്ച് അകത്ത് കയറ്റുകയായിരുന്നു. കേസരി സ്മാരക ട്രസ്റ്റിന് സര്‍ക്കാര്‍ നല്‍കിയ പണം ദുരുപയോഗം ചെയ്തതിന് ആരോപണവിധേയരായ ആളുകളാണ് സുരേഷും കിരണ്‍ബാബുവും. കിരണ്‍ബാബുവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് 354ാം വകുപ്പ് പ്രകാരം കേസും നിലവിലുണ്ട്. പത്രപ്രവര്‍ത്തകയൂണിയന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഈ രണ്ട് കളങ്കിത വ്യക്തിത്വങ്ങളേയും യൂണിയന്‍ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും തിരുകിക്കയറ്റിയത് ചിലരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് വേണ്ടിയാണ്.

നിയമാവലിയും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ച് ആര്‍ എസ് ബാബുവിനെ ചെയര്‍മാനാക്കിയ നടപടിയും സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചതിന് ആരോപണവിധേയരായ സുരേഷ് വെള്ളിമംഗലത്തെയും കിരണ്‍ബാബുവിനെയും ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയ നടപടിയും തിരുത്താത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചു.

News Desk

Recent Posts

ഇ ശ്രീധരൻ്റെ അതിവേഗ ബദൽ പാത സർക്കാർ അംഗീകരിക്കും, 2 ആഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…

2 weeks ago

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദേവഗിരി സെന്റ് ജോസഫ്സ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജുകൾക്ക് വിജയം

കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…

2 weeks ago

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്കാരം ജൂലൈ 31 വരെ അപേക്ഷിക്കാം

ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അമ്പതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ.…

2 weeks ago

നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന് തീയേറ്ററുകളിൽ

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…

2 weeks ago

ഉപഭോഗ സംസ്കാരവും നവമാധ്യമ സംസ്കാരവും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളക്കൂറെന്ന് ഡോ. കെ. എം. അനില്‍

സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…

2 weeks ago

ജനാധിപത്യം തകര്‍ത്ത് ഫാസിസ്റ്റ് പ്രവണതകള്‍ പിടിമുറുക്കുന്നതിനെതിരെ ചെറുത്തുനില്‍പ്പ് അനിവാര്യം; എ.ആര്‍.സിന്ധു

നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…

2 weeks ago