കോമഡിയിൽ പറഞ്ഞ് തീർത്ത വിപ്ലവം. പി ഡബ്ള്യു ഡി ഒടിടി റിലീസിന് പിന്നാലെ ചർച്ച

ഒരു വിവാഹബന്ധം തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്ത ദമ്പതികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് ബന്ധം അവസാനിപ്പിച്ചാലുണ്ടാകുന്ന സാമൂഹികമായ വെല്ലുവിളികളും ചിലപ്പോഴൊക്കെ നീണ്ട കാലയളവ് ആവശ്യമായി വരുന്ന നിയമ പോരാട്ടങ്ങളും ആയിരിക്കാം. എന്നാൽ ഇതിന് എല്ലാം കാരണമാകുന്ന മാര്യേജ് സർട്ടിഫിക്കറ്റ് എന്ന നിയമരേഖയിൽ ഒരു കാലാവധി നിശ്ചയിക്കുന്ന തീയതി ഉണ്ടെന്ന അവസ്ഥയിൽ, ബന്ധം തുടരാൻ താല്പര്യം ഇല്ലെങ്കിൽ ആ സെർട്ടിഫിക്കറ്റ് പുതുക്കി എടുക്കേണ്ടതില്ല എന്നൊരു നിയമവുമുണ്ടെങ്കിൽ എന്താകും ഇന്ത്യൻ വിവാഹ സമ്പ്രദായങ്ങളും കുടുംബബന്ധങ്ങളും? ഇതാണ് നവാഗതനായ ജോ ജോസഫ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ ചിത്രമായ “പി ഡബ്ള്യു ഡി” മുന്നോട്ട് വയ്ക്കുന്ന ആശയം.

ചിത്രത്തിൻ്റെ തുടക്കം മുതൽ കഥാപാത്രങ്ങളുടെ കുറിക്ക് ഒപ്പിച്ച് എഴുതിയിരിക്കുന്ന നർമ്മ സംഭാഷണങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ മതത്തെയും പരാമർശിക്കുന്നുണ്ട്. എങ്കിലും വിവാഹ സെർട്ടിഫിക്കറ്റിലെ കാലാവധി എന്ന ആശയം ആണ് പ്രധാനമായും ചിത്രത്തിൽ ചർച്ച ചെയുന്നത്.

മലയാള സിനിമയിൽ ഇതുവരെ കാണാത്തതും എന്നാൽ പഴയകാല പ്രിയദർശൻ, ഫാസിൽ തുടങ്ങിയവരുടെ സിനിമകളെ ഓർമിപ്പിക്കുന്നതുമായ ഊട്ടിയിലെ ഒരു ലൊക്കേഷനാണ് കഥയ്ക്ക് പശ്ചാത്തലമാകുന്നത്. ബ്രിട്ടീഷ് വനിതാ സിനിമാട്ടോഗ്രാഫർ സൂസൻ ലംസഡൻ ആദ്യമായി ദൃശ്യഭാഷ ഒരുക്കിയിരിക്കുന്ന ഇന്ത്യൻ സിനിമ കൂടിയാണ് പി ഡബ്ള്യു ഡി. സിദ്ധാർത്ഥ പ്രദീപിൻ്റെ സംഗീതവും, ശ്യാം ശശിധരൻ്റെ എഡിറ്റിംഗും ചിത്രത്തിൻ്റെ ആസ്വാദ്യത ഉയർത്തുന്നുണ്ട്. ഒരിക്കലും നടക്കാത്ത കഥ പറയാൻ സ്ഥിരം കാണുന്ന കാഴ്ചകൾ സിനിമയിൽ കാണിക്കാൻ പാടില്ല എന്ന പ്രിയദർശൻ ആശയം ഉൾക്കൊണ്ട് കൂടി ആണ് ഊട്ടിയിലെ സ്വപ്നതുല്യമായ ഒരു എസ്റ്റേറ്റിൽ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്. നാഷണൽ അവാർഡ് വിന്നർ ആയ സിനോയ് ജോസഫ് നിർവ്വഹിച്ചിരിക്കുന്ന സൗണ്ട് ഡിസൈനും കേരള സ്റ്റേറ്റ് അവാർഡ് വിന്നർ ആയ ലിജു പ്രഭാകർ ചിത്രത്തിന് നൽകിയിരിക്കുന്ന കളറും ചിത്രത്തിനു വളരെ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നു .
അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പിആർഓ.

ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അത് പ്രേക്ഷകരെ അലോസരപ്പെടുത്താൻ സാധ്യതയുണ്ട്. എങ്കിലും ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം ഭാവിയിൽ ആണെങ്കിലും ചർച്ച ചെയ്യപ്പെടും എന്നത് തീർച്ചയാണ്. സൈന പ്ളേയിലാണ് ചിത്രത്തിൻ്റെ സ്ട്രീമിംഗ്.

News Desk

Recent Posts

ഇ ശ്രീധരൻ്റെ അതിവേഗ ബദൽ പാത സർക്കാർ അംഗീകരിക്കും, 2 ആഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…

2 weeks ago

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദേവഗിരി സെന്റ് ജോസഫ്സ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജുകൾക്ക് വിജയം

കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…

2 weeks ago

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്കാരം ജൂലൈ 31 വരെ അപേക്ഷിക്കാം

ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അമ്പതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ.…

2 weeks ago

നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന് തീയേറ്ററുകളിൽ

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…

2 weeks ago

ഉപഭോഗ സംസ്കാരവും നവമാധ്യമ സംസ്കാരവും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളക്കൂറെന്ന് ഡോ. കെ. എം. അനില്‍

സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…

2 weeks ago

ജനാധിപത്യം തകര്‍ത്ത് ഫാസിസ്റ്റ് പ്രവണതകള്‍ പിടിമുറുക്കുന്നതിനെതിരെ ചെറുത്തുനില്‍പ്പ് അനിവാര്യം; എ.ആര്‍.സിന്ധു

നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…

2 weeks ago