Categories: NEWS

തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്


കേരളത്തിലെ തൊഴിൽരംഗത്ത്‌ അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ  നിന്നും അൻപത് ശതമാനമായി ഉയർത്തുകയെന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. “നൂതന കുടുംബശ്രീ സംരംഭങ്ങൾ , സാധ്യത , അവലോകനം” എന്ന വിഷയത്തിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത നിരക്ക് ഉയരുന്നത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുക. വീടുകളിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കുടുംബശ്രീ വഴി അവസരം ഒരുക്കുന്നത് ഇതിന്റെ ഭാഗമായാണ്. മാത്രമല്ല കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന കൂടുതൽ വീടുകൾ സംരംഭക കേന്ദ്രങ്ങളാകണം. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്നതിന് വേണ്ട നിയമനിർമ്മാണം നടത്തിക്കഴിഞ്ഞു. ഇത്തരം സംരംഭങ്ങൾക്ക് വായ്പയും സബ്‌സിഡിയും ലഭിക്കും.നിയമവിധേയമായ എല്ലാ സംരംഭങ്ങൾക്കും ലൈസൻസ് നൽകുന്നതിന് വേണ്ട ചട്ടഭേദഗതി ഉടൻ ഉണ്ടാകും. അധികം വൈകാതെ തന്നെ അൻപത് ലക്ഷം അംഗങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് കുടുബശ്രീ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ഉപജീവനമാർഗം എന്ന നിലയിൽ ആരംഭിച്ച പ്രസ്ഥാനം ഇന്ന് ഡിജിറ്റൽ സേവനമേഖലയിലടക്കം കടന്നുകഴിഞ്ഞു. ബ്രാൻഡ് എന്ന നിലയിൽ കുടുംബശ്രീയുടെ വിശ്വസ്യത വലുതാണ്. എല്ലാമേഖലയിൽനിന്നുമുള്ള സ്ത്രീകളും അംഗങ്ങളായ ഹരിതകർമ്മസേനയ്ക്ക് കേരളത്തിൽ ലഭിച്ചുവരുന്ന സ്വീകാര്യത അവരുടെ പ്രവർത്തനമികവിനുള്ള അംഗീകാരമാണ്. കഴിവിനും അഭിരുചിക്കും അനുസൃതമായി സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ട നൈപുണ്യ പരിശീലനമാണ് കുടുംബശ്രീ ഇപ്പോൾ നൽകിവരുന്നത്. മാറ്റങ്ങൾക്കനുസരിച്ച് പുതിയ സാധ്യതകളും അവസരങ്ങളും കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ വനിതാകമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി അധ്യക്ഷത വഹിച്ചു. യുവതികൾക്കായി പുതിയ തൊഴിൽ സാധ്യതകള്‍ കണ്ടെത്തുന്നതിനും അവ ഫലപ്രദമായി നടപ്പാക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് കമ്മീഷൻ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷ പറഞ്ഞു. പരമ്പരാഗത തൊഴില്‍ മേഖലകളിലൊതുങ്ങിയിരുന്ന സ്ത്രീകള്‍ ഇന്ന് കുടുംബശ്രീയുടെ സഹായത്തോടെ നൂതന സംരംഭങ്ങള്‍ ആരംഭിച്ച് തങ്ങളുടെ കഴിവ് തെളിയിച്ചുകഴിഞ്ഞു. വിവിധ പദ്ധതികളുടെ ഗുണഫലം സ്ത്രീകളിലേക്ക് എത്തിക്കുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നവീൻ .സി വിഷയാവതരണം നടത്തി. കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ ബി ബീന സ്വാഗതം ആശംസിച്ചു.കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസർ രമേശ് ജി, റിസർച്ച് ഓഫീസർ അർച്ചന എ ആർ തുടങ്ങിയവർ പങ്കെടുത്തു.

മുഖാമുഖം പരിപാടിയുടെ മൂന്നാം ദിനമായ ഇന്ന് (15 ) രാവിലെ പത്തിന് “സ്ത്രീശാക്തീകരണം ഉത്തരവാദിത്ത ടൂറിസത്തിലൂടെ” എന്ന വിഷയത്തിൽ ചർച്ച നടക്കും. ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.

News Desk

Recent Posts

വയറിനെ അലട്ടുന്ന ഐ.ബി.എസ്; തിരിച്ചറിയാം അപകടസാധ്യതകളും ലക്ഷണങ്ങളും

ആഗോളതലത്തിൽ ഏകദേശം 10 മുതൽ 15 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം അഥവാ…

7 hours ago

നഗ്നത പ്രദർശനം നടത്തിയ യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പി എം ജി ജംഗ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ കയറി നിന്ന് സ്ഥിരമായി നഗ്നതാ…

2 days ago

മദ്യലഹരിയിൽ മരണപ്പാച്ചിൽ. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, ഒടുവിൽ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

കൊല്ലം: കടയ്ക്കലിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിലായി. തിരുവനന്തപുരം വെള്ളലൂർ സ്വദേശി ജയകൃഷ്ണനെയാണ്…

2 days ago

തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ…

2 days ago

തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക് ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്’ ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…

4 days ago

കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെ ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ…

4 days ago