Categories: KERALANEWS

ഓണറേറിയം നൽകേണ്ടത് സർക്കാർ തന്നെ എന്ന് അംഗീകരിക്കപ്പെട്ടു വർദ്ധന തുച്ഛം , സമരം തുടരും : കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം : ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് സർക്കാർ നടത്തിയ പ്രഖ്യാപനം സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ ശരിയാണ് എന്ന് തെളിയിക്കുന്നു. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാർ അല്ല എന്ന വ്യാപക പ്രചാരണത്തിന് സർക്കാർ തന്നെ നൽകുന്ന മറുപടിയാണ് ഇത്. എന്നാൽ ആയിരം രൂപ പ്രതിമാസവർദ്ധന എന്നത് അംഗീകരിക്കാൻ ആവുന്നതല്ല. ദിനംപ്രതി കേവലം 33 രൂപ വർദ്ധിപ്പിക്കുന്നതിലൂടെ ദരിദ്രരായ ആശാവർക്കർമാരെ വീണ്ടും അപമാനിക്കുകയാണ് സർക്കാർ ചെയ്തത്. വിരമിക്കൽ ആനുകൂല്യം എന്ന വളരെ സുപ്രധാനമായ ആവശ്യത്തെപ്പറ്റി പരാമർശിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല എന്നതും പ്രതിഷേധാത്മകമാണ്. 263 ദിവസം സമരം ചെയ്ത് നേടിയ വർദ്ധനവ് സ്വീകരിക്കുന്നു എങ്കിലും സമരം ശക്തമായി തുടരും എന്ന് സെക്രട്ടറിയേറ്റ് പടിക്കലെ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു.

ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, ഓണറേറിയം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റ് പടിക്കൽ രാപകൽ സമരം ആരംഭിച്ചത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്ത്രീ തൊഴിലാളി സമരത്തിന്റെ 263ാം ദിവസം മാത്രമാണ് അനുകൂലമായി പ്രതികരണം നടത്താൻ സർക്കാർ തയ്യാറായത്. ഇതിനിടെ വിവിധ ഘട്ടങ്ങളിലായി പല സമരമുറകളും ആശാസമരത്തിലൂടെ കേരളം കണ്ടു. നിരാഹാര സമരം, മുടിമുറിക്കൽ സമരം, നിയമസഭാ മാർച്ച്, സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി സ്ത്രീ തൊഴിലാളികൾ തെരുവിൽ ഉറങ്ങി സംസ്ഥാനത്തുടനീളം നടത്തിയ രാപകൽ സമര യാത്ര ഉൾപ്പെടെ വലിയ ജനപിന്തുണയോടെ വിജയിച്ചിരുന്നു. സമരത്തിൻറെ 256ാം ദിവസം ആശമാർ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിന് നേരെ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ക്രൂരത വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ ജനരോഷം നിലനിൽക്കെയാണ് സർക്കാർ പ്രഖ്യാപനം വന്നത്. അടുത്ത സമരരൂപം പ്രഖ്യാപിക്കുന്നതിനായി ഉടനടി സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി കെ സദാനന്ദൻ പറഞ്ഞു.

News Desk

Recent Posts

50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി ആരോൺ അക്കാദമി; പുതിയ ലോഗോ പുറത്തിറക്കി

കോഴിക്കോട്: കേരളത്തിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ആരോൺ അക്കാദമിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് 50 ലക്ഷം രൂപയുടെ 'ആരോൺ എലവേറ്റ്…

4 days ago

എല്‍ഡിഎഫിന് ഭരണം കിട്ടിയാലും മന്ത്രിയാകാനിടയില്ല : ജി ആര്‍ അനില്‍

പ്രസ് ക്ലബ്-നിംസ് മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും…

4 days ago

വി. ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഓരോ ദിവസവും ഓരോ വാര്‍ത്തയുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി…

1 week ago

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

4 weeks ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

4 weeks ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

4 weeks ago