ഐസർ തിരുവനന്തപുരത്തിൻ്റെ പതിനേഴാം സ്ഥാപക ദിനം ഒക്ടോബർ 30 ന് ആഘോഷിച്ചു. 2008-ൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഐസർ തിരുവനന്തപുരം, ജീവശാസ്ത്രം, രസതന്ത്രം, ഡാറ്റാ സയൻസ്, ഗണിതം, ഭൗതികശാസ്ത്രം, ഭൂമി, പരിസ്ഥിതി, സുസ്ഥിരതാ ശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണവും നൽകുന്നു. പ്രതിവർഷം 300-ലധികം വിദ്യാർത്ഥികൾ ഐസറിൽ നിന്ന് ബിരുദം നേടുന്നു.
സ്ഥാപന ദിന പരിപാടിയിൽ നീതി ആയോഗ് അംഗവും ഡിആർഡിഒ മുൻ ഡയറക്ടർ ജനറലുമായ പദ്മഭൂഷൺ ഡോ. വിജയ് കുമാർ സരസ്വത് മുഖ്യാതിഥിയായിരുന്നു.
പൃഥ്വി, ധനുഷ്, പ്രഹാർ, അഗ്നി-5, ടു-ടയർ ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് സിസ്റ്റം എന്നിവയുൾപ്പെടെ ഇന്ത്യയുടെ തദ്ദേശീയ മിസൈൽ പ്രോഗ്രാമുകളുടെ പ്രധാന ശില്പികളിൽ ഒരാളാണ് ഡോ. വി.കെ. സരസ്വത്. തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന്റെ പ്രവർത്തന ക്ലിയറൻസിലും ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനി ഐഎൻഎസ് അരിഹന്തിന്റെ വികസനത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഐസർ തിരുവനന്തപുരം ഡയറക്ടർ പ്രൊഫ. ജെ. എൻ. മൂർത്തിയുടെ പ്രസംഗത്തോടെയാണ് പരിപാടി തുടങ്ങിയത്.
തുടർന്ന് സംസാരിച്ച ഐസർ ബോർഡ് ഓഫ് ഗവേണൻസ് ചെയർപേഴ്‌സൺ പ്രൊഫ. അരവിന്ദ് നാട്ടു, ഈ വർഷത്തെ നേച്ചർ ഇൻഡെക്സ് അക്കാദമിക് റാങ്കിംഗിൽ 12-ാം സ്ഥാനം നേടിയതിന് ഐസർ ഗവേഷകരെ അഭിനന്ദിച്ചു.
ആത്മനിർഭർ ഭാരത്, വീക്ഷിത് ഭാരത് 2047 എന്നിവ കൈവരിക്കുന്നതിന് തദ്ദേശീയ ശാസ്ത്ര, എഞ്ചിനീയറിംഗ് പുരോഗതിയുടെ ആവശ്യകതയെക്കുറിച്ച് സ്ഥാപക ദിന പ്രഭാഷണം നടത്തിയ ഡോ. വി. കെ. സരസ്വത് ഊന്നിപ്പറഞ്ഞു. യുവ ഗവേഷകരെ റിസ്ക് എടുക്കാനും, ഡൊമെയ്ൻ ഫോക്കസ് വികസിപ്പിക്കാനും, അറിവ് നേടുന്നതിൽ ധാർമ്മികമായ കാഠിന്യവും വിനയവും ഉയർത്തിപ്പിടിക്കാനും അദ്ദേഹം ഗവേഷകരോട് അഭ്യത്ഥിച്ചു.
ഡെപ്പ്യൂട്ടി ഡയറക്ടർ പ്രഫ. മഹേഷ് ഹരിഹരൻ, പ്രോഫ. മൂർത്തി ശ്രീനിവാസുല തുടങ്ങിയവർ സദസിൽ സന്നിഹിതരായിരുന്നു.
ഡോ. സൈനുൽ ആബിദീൻ പി
ഡെപ്യൂട്ടി ലൈബ്രേറിയൻ
ഐസർ തിരുവനന്തപുരത്തിൻ്റെ പതിനേഴാം സ്ഥാപക ദിനം ഒക്ടോബർ 30 ന് ആഘോഷിച്ചു. 2008-ൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഐസർ തിരുവനന്തപുരം, ജീവശാസ്ത്രം, രസതന്ത്രം, ഡാറ്റാ സയൻസ്, ഗണിതം, ഭൗതികശാസ്ത്രം, ഭൂമി, പരിസ്ഥിതി, സുസ്ഥിരതാ ശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണവും നൽകുന്നു. പ്രതിവർഷം 300-ലധികം വിദ്യാർത്ഥികൾ ഐസറിൽ നിന്ന് ബിരുദം നേടുന്നു.
സ്ഥാപന ദിന പരിപാടിയിൽ നീതി ആയോഗ് അംഗവും ഡിആർഡിഒ മുൻ ഡയറക്ടർ ജനറലുമായ പദ്മഭൂഷൺ ഡോ. വിജയ് കുമാർ സരസ്വത് മുഖ്യാതിഥിയായിരുന്നു.
പൃഥ്വി, ധനുഷ്, പ്രഹാർ, അഗ്നി-5, ടു-ടയർ ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് സിസ്റ്റം എന്നിവയുൾപ്പെടെ ഇന്ത്യയുടെ തദ്ദേശീയ മിസൈൽ പ്രോഗ്രാമുകളുടെ പ്രധാന ശില്പികളിൽ ഒരാളാണ് ഡോ. വി.കെ. സരസ്വത്. തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന്റെ പ്രവർത്തന ക്ലിയറൻസിലും ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനി ഐഎൻഎസ് അരിഹന്തിന്റെ വികസനത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഐസർ തിരുവനന്തപുരം ഡയറക്ടർ പ്രൊഫ. ജെ. എൻ. മൂർത്തിയുടെ പ്രസംഗത്തോടെയാണ് പരിപാടി തുടങ്ങിയത്.
തുടർന്ന് സംസാരിച്ച ഐസർ ബോർഡ് ഓഫ് ഗവേണൻസ് ചെയർപേഴ്‌സൺ പ്രൊഫ. അരവിന്ദ് നാട്ടു, ഈ വർഷത്തെ നേച്ചർ ഇൻഡെക്സ് അക്കാദമിക് റാങ്കിംഗിൽ 12-ാം സ്ഥാനം നേടിയതിന് ഐസർ ഗവേഷകരെ അഭിനന്ദിച്ചു.
ആത്മനിർഭർ ഭാരത്, വീക്ഷിത് ഭാരത് 2047 എന്നിവ കൈവരിക്കുന്നതിന് തദ്ദേശീയ ശാസ്ത്ര, എഞ്ചിനീയറിംഗ് പുരോഗതിയുടെ ആവശ്യകതയെക്കുറിച്ച് സ്ഥാപക ദിന പ്രഭാഷണം നടത്തിയ ഡോ. വി. കെ. സരസ്വത് ഊന്നിപ്പറഞ്ഞു. യുവ ഗവേഷകരെ റിസ്ക് എടുക്കാനും, ഡൊമെയ്ൻ ഫോക്കസ് വികസിപ്പിക്കാനും, അറിവ് നേടുന്നതിൽ ധാർമ്മികമായ കാഠിന്യവും വിനയവും ഉയർത്തിപ്പിടിക്കാനും അദ്ദേഹം ഗവേഷകരോട് അഭ്യത്ഥിച്ചു.
ഡെപ്പ്യൂട്ടി ഡയറക്ടർ പ്രഫ. മഹേഷ് ഹരിഹരൻ, പ്രോഫ. മൂർത്തി ശ്രീനിവാസുല തുടങ്ങിയവർ സദസിൽ സന്നിഹിതരായിരുന്നു.
ഡോ. സൈനുൽ ആബിദീൻ പി
ഡെപ്യൂട്ടി ലൈബ്രേറിയൻ
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…
തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…
കൊച്ചി: കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) അംഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക്…
തിരുവനന്തപുരം chembai ട്രസ്റ്റിന്റെ സഹകരണത്തോടെ നൽകുന്ന chembai പുരസ്‌കാരം 2025 നുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് സാംസ്കാരിക വകുപ്പ് പത്ര കുറിപ്പ്…