പി സി ജോർജ് എന്ന രാഷ്ട്രീയപ്രവർത്തകൻ മതസ്പർദ്ധ മാത്രമല്ല ആണധികാരമൂല്യങ്ങളും പ്രചരിപ്പിക്കുന്ന, അറുപിന്തിരിപ്പൻ ചിന്താഗതിയുടെ വക്താവും പ്രയോക്താവുമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. പെൺകുട്ടികളെ ഇരുപത്തിരണ്ട് വയസ്സാവുംമുൻപ് വിവാഹം കഴിപ്പിക്കണമെന്നും പഠിപ്പൊക്കെ അതു കഴിഞ്ഞു മതിയെന്നുമൊക്കെയുള്ള ജോർജ്ജിന്റെ പ്രസ്താവന അത്യന്തം അപലപനീയമാണ്. പെൺകുട്ടികൾ എപ്പോൾ വിവാഹം കഴിക്കണമെന്നും എത്രത്തോളം പഠിക്കണമെന്നുമൊക്കെ ഇനിയുള്ള കാലം അവർ തന്നെ തീരുമാനിക്കും. സ്വന്തം മകൻ മറ്റൊരു മതത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആ പെൺകുട്ടിയുടെ മതം മാറ്റിയ ജോർജ്ജാണ് ലവ് ജിഹാദിനെ കുറിച്ച് സംസാരിക്കുന്നത് എന്നത് ഏറ്റവും വലിയ തമാശയാകുന്നു. നാണം കെട്ട ഇത്തരം പ്രസ്താവനങ്ങളും അവ ഉച്ചരിക്കുന്ന ആണാധികാര/വർഗ്ഗീയ കോമരങ്ങളും നാടിന് അപമാനം! !!!
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…