പി സി ജോർജ് എന്ന രാഷ്ട്രീയപ്രവർത്തകൻ മതസ്പർദ്ധ മാത്രമല്ല ആണധികാരമൂല്യങ്ങളും പ്രചരിപ്പിക്കുന്ന, അറുപിന്തിരിപ്പൻ ചിന്താഗതിയുടെ വക്താവും പ്രയോക്താവുമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. പെൺകുട്ടികളെ ഇരുപത്തിരണ്ട് വയസ്സാവുംമുൻപ് വിവാഹം കഴിപ്പിക്കണമെന്നും പഠിപ്പൊക്കെ അതു കഴിഞ്ഞു മതിയെന്നുമൊക്കെയുള്ള ജോർജ്ജിന്റെ പ്രസ്താവന അത്യന്തം അപലപനീയമാണ്. പെൺകുട്ടികൾ എപ്പോൾ വിവാഹം കഴിക്കണമെന്നും എത്രത്തോളം പഠിക്കണമെന്നുമൊക്കെ ഇനിയുള്ള കാലം അവർ തന്നെ തീരുമാനിക്കും. സ്വന്തം മകൻ മറ്റൊരു മതത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആ പെൺകുട്ടിയുടെ മതം മാറ്റിയ ജോർജ്ജാണ് ലവ് ജിഹാദിനെ കുറിച്ച് സംസാരിക്കുന്നത് എന്നത് ഏറ്റവും വലിയ തമാശയാകുന്നു. നാണം കെട്ട ഇത്തരം പ്രസ്താവനങ്ങളും അവ ഉച്ചരിക്കുന്ന ആണാധികാര/വർഗ്ഗീയ കോമരങ്ങളും നാടിന് അപമാനം! !!!
തിരുവനന്തപുരം: പി എം ജി ജംഗ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ കയറി നിന്ന് സ്ഥിരമായി നഗ്നതാ…
കൊല്ലം: കടയ്ക്കലിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിലായി. തിരുവനന്തപുരം വെള്ളലൂർ സ്വദേശി ജയകൃഷ്ണനെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ…
കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…
തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ…
തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാനുമായ കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ”…