തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ ഭരണ സ്തംഭനമാണ്. പൊതു വിതരണ സമ്പ്രദായം അപ്പാടെ തകർന്നു. ആശുപത്രികളിൽ ഓപ്പറേഷൻ മാറ്റിവയ്ക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. ഇതിന്റെ കൂട്ടത്തിലാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതി ദിനേന പുറത്തു വരുന്നത്. അതും വളരെ ശാസ്ത്രീയമായ അഴിമതി. 2014 ൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ മകൾ ഒരു സോഫ്റ്റ് വെയർ സ്ഥാപനം ആരംഭിക്കുകയും 2016 നു ശേഷം നിരവധി സ്ഥാപനങ്ങളുടെ ഓർഡർ കിട്ടുകയും ഈ സ്ഥാപനം കുതിച്ചുയരുകയും ചെയ്തു. CMRL കമ്പനിയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനവുമായി ചേർത്തു വരുന്ന വാർത്തകൾ ഞെട്ടലുളവാക്കുന്നതാണ്. ഈ സ്ഥാപനം കൈ പറ്റിയ 1.72 കോടി രൂപ എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നു മാത്രമല്ല ഇൻക്രിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയ ഈ വിഷയം 4 വർഷവും 4 മാസവും കഴിഞ്ഞാണ് പുറത്തു വരുന്നത്. ഇത് ബി ജെ പി- സി പി എം അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. ഇപ്പോൾ സി പി എം നേതാക്കളായ എ.കെ.ബാലനും തോമസ് ഐസക്കും ഈ വിഷയത്തിൽ ന്യായീകരിക്കാൻ എത്തുന്നതിൽ പിണറായിയെ ലക്ഷ്യം വച്ചാകാനാണ് സാധ്യത. അതുകൊണ്ടാണ് ആരോപണ വിധേയ lGST പുറത്തു വിട്ടാൽ മാത്യു കുഴൽനാടൻ പൊതു പ്രവർത്തനം അവസാനിപ്പിക്കുമോ എന്ന് ഏ കെ ബാലനും ഇത് സേവനം ആണെന്ന് മാത്യു കുഴൽ നാടൻ സമ്മതിച്ചുവെന്ന് തോമസ് ഐസക്കും പറഞ്ഞത് എന്നു വേണം വരികൾക്കിടയിലൂടെ വായിക്കാൻ. പിണറായി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സി പി എം നേതാക്കളാണ്. മൗനം കൊണ്ട് ഈ പ്രശ്നങ്ങളെ അതിജീവിക്കാനുളള പിണറായിയുടെ ശ്രമത്തെ നിയമപരമായി നേരിടും. ആർ എസ് പി ക്കാർ നാളെ (ആഗസ്റ്റ് 22) വൈകിട്ട് മുഖ്യമന്ത്രിയെ പ്രതീകാത്മകമായി കവലകളിൽ വിചാരണ ചെയ്യും. ഇവിടെ നരേന്ദ്ര മോദി ഏതെങ്കിലും പ്രസംഗത്തിൽ പേര് പരാമർശിച്ച് പ്രസംഗിച്ചിട്ടില്ല. രാഷ്ട്രീയ അന്തർധാരയാണിത്. ഇന്ന് ആര്‍ എസ് പി തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടത്.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…