അങ്ങനെ ഒരു രാമായണ മാസം, കർക്കടക മാസം കൂടി എത്തിയിരിക്കുന്നു. രാമായണത്തെ കുറിച്ചും രാമനെ കുറിച്ചും എത്ര വിവരിച്ചാലും മതിയാവില്ല. രാമനും രാമായണ കഥകളും എന്നും നമ്മുടെ ഉള്ളിൽ കുട്ടിക്കാലം മുതൽ മനസ്സിൽ ഉള്ളത്താണല്ലോ. മാനിഷാദയിൽ നിന്ന് വാല്മീകിയിലൂടെ രാമായണം രചിയ്ക്കപ്പെടുകയും ജനഹൃദയങ്ങളിൽ ഗാനമായും കഥകളായും ലോകമെമ്പാടും വളർന്ന് ആദ്ധ്യാത്മ രാമായണമായി എഴുത്തച്ഛനിലൂടെ മനുഷ്യമനസ്സുകളിൽ ഇന്നും നിറഞ്ഞു നില്ക്കുന്നു.
വളരെ അത്ഭുതമെന്നു പറയട്ടെ ഇന്നും ഒട്ടും പ്രാധാന്യം കുറയാതെ രാമൻ നമ്മുടെ ഉള്ളിൽ നിൽക്കുന്നുണ്ടെങ്കിൽ ആ കഥാപാത്രമത്രയും നമ്മളെ സ്വാധീനിച്ചിരിക്കണം. ലക്ഷ്മണൻ, ഭരതൻ, ഹനുമാൻ പിന്നെ സീത ദേവിയും രാവണനും ഇന്നും നമ്മുടെ കൂടെ മറ്റു പലപേരുകളിലായി ജീവിക്കുന്നില്ലേ? ഒരു ഉത്തമ പുരുഷനായി ഓരോ സന്ദർഭങ്ങളില്ലും എങ്ങനെ ജീവിക്കണമെന്ന് രാമൻ കാണിച്ചുതരുന്നു. അച്ഛൻ്റെ വാക്ക് പാലിക്കുന്നതിനായി 14 വർഷത്തെ വനവാസം സ്വീകരിക്കുന്നതിലൂടെയാണ് രാമായണ കഥയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. സ്വന്തം ചേട്ടന് ഒറ്റയ്ക്ക് കാട്ടിൽ അയയ്ക്കാതെ കൂട്ടത്തിൽ പോകുന്ന ലക്ഷ്മണനും ഭർത്താവിനെ അനുഗമിക്കുന്ന സീതയും രാമന് ശക്തിപകരുന്നു. കുടുംബ ബന്ധങ്ങളിൽ സഹോദരങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ, കിട്ടുന്ന സന്തോഷം ആപത് ഘട്ടം തരണം ചെയ്യുവാനുള്ള ധൈര്യം നല്‍കുന്നു.
എത്ര ശക്തിയും കഴിവും ഉള്ളവനാണെങ്കില്ലും അഹങ്കാരം ഉണ്ടെങ്കിൽ ഭൂമിക്ക് ഭരമായിമാറും എന്ന് ബാലി വധത്തിലൂടെ നമ്മുക്ക് കാണിച്ചു തരുന്നു. എത്ര നിസാരരാണെങ്കിലും ഒരു ആപത്ഘട്ടത്തിൽ നമ്മളെ സ്നേഹിച്ചു കൂടെ നിൽക്കുന്നവർ നമ്മുക്ക് അനുഗ്രഹമാണെന്നു വാനരപ്പടയും അണ്ണാൻ കുഞ്ഞും നമ്മളെ ഓർമ്മിപ്പിക്കുന്നു.
അധർമ്മ ചെയ്തികളിലൂടെ ഭൂലോകരെ ഉപദ്രവിക്കുന്നത്തിൽ ഹരം കൊണ്ട രാവണനെ, മനുഷ്യനായി ജനിച്ച് ധർമ്മ മാർഗത്തിലൂടെ യുദ്ധം നടത്തി അധർമത്തെ നിഗ്രഹം ചെയ്ത് അവതാര പുരുഷനായി രാമൻ ദേവനായി മാറിയത് പിന്നെ ചരിത്രം.
എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ കഴിവുള്ള ഭഗവാൻ ആരെയും മാറ്റി നിർത്താതെ എല്ലാവരെയും കൂടെ നിർത്തി ഒരു യുദ്ധം നയിച്ചത് ഇന്നുള്ള നേതാക്കന്മാർക്ക് സ്വികരിക്കുവാനുള്ള നല്ല ഒരു മാതൃകയാണ്. ഇത് ഒരു പുരാണ കഥ മാത്രമല്ല എന്നും പുതിയതായി ഇരിക്കുന്നത് എന്ന് അർത്ഥത്തിൽ ഇന്നും നമുക്ക് ചുറ്റും ധർമ്മാ അധർമ്മ യുദ്ധങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്തിലൂടെ രാമായണം വളരെ പ്രസക്തമായി കൊണ്ടിരിക്കുന്നു.
രാമായണം വായിക്കുകയും അർത്ഥം മനസ്സിലാക്കി സ്വജീവിതത്തിൽ പകർത്തുകയും ചെയ്താൽ മാത്രമേ രാമായണമസാചരണം കൊണ്ട് പ്രയോജനമുള്ളൂ. ഇന്ന് വർധിച്ചുവരുന്ന കുടുംബകലഹങ്ങളും ധാർമിക ച്യുതികളും രാമായണത്തിലൂടെ അതിജീവിക്കുവാൻ അവതാരങ്ങളിൽ മര്യദാ പുരുഷോത്തമൻ ആയ ശ്രീരാമൻ ഞങ്ങൾക്ക് ശക്തിപകരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
രാമായണം മുഴുവനായും വായിക്കുവാൻ കഴിയാത്തവർ ഏക ശ്ലോകി രാമായണമെങ്കിലും വായിച്ചു ഈ കർക്കടക മാസം ധന്യമാക്കുക.
ഏകശ്ലോകി രാമായണം.
പൂര്‍വ്വം രാമ തപോവനാദി ഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം
ജടായു മരണം
സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം
സമുദ്രതരണം
ലങ്കാപുരീ മര്‍ദ്ദനം
കൃത്വാ രാവണകുംഭകര്‍ണ്ണനിധനം
സമ്പൂണ്ണ രാമായണം.
ശ്ലോകത്തിന്‍റെ വാക്യാര്‍ത്ഥം
ഒരിക്കല്‍ രാമന്‍ വനത്തിലേക്ക് പോയി. മാന്‍പേടയെ പിന്തുടര്‍ന്നു. സീത അപഹരിക്കപ്പെട്ടു. ജടായു വധിക്കപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലി വധിക്കപ്പെട്ടു. സമുദ്രംതരണം ചെയ്തു. ലങ്ക ദഹിക്കപ്പെട്ടു. തുടര്‍ന്ന് രാവണനും, കുംഭകര്‍ണ്ണനുംകൂടി വധിക്കപ്പെട്ടു. ആദ്ധ്യാത്മരാമായണത്തിന്‍റെ സംഗ്രഹമാണിത്.
ശ്രീ രാമജയം
ലേഖനം തയ്യാറാക്കിയത്
ഉദയകിരണം
ചേര്‍ത്തല
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന്…
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന്…
തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…