BUSINESS

കെല്ലിനോട് ചേര്‍ന്ന് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ്

കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മാമലയിലെ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയോട് ചേര്‍ന്ന് (കെല്‍) വ്യയവസായ പാര്‍ക്ക് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കെല്ലിന്റെ പുതിയ കോര്‍പ്പറേറ്റ് കാര്യാലയം മാമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെല്ലിനെ രാജ്യത്തെ മികച്ച സ്ഥാപനമായി വികസിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

കെല്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ട് വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ഓഡിറ്റ് കമ്മിറ്റിയും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്ന പതിവ് ഇനിയുണ്ടാകില്ലെന്നും കമ്പനികള്‍ക്ക് ഉല്‍പാദനക്ഷമത കൂട്ടി ലാഭമുണ്ടാക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കമ്പനികള്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടതാണെന്നും പി. രാജീവ് പറഞ്ഞു.
കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ കെല്‍ വികസിപ്പിച്ച ഇന്റലിജന്റ് ട്രാന്‍സ്‌ഫോര്‍മര്‍ മോണിട്ടറിംഗ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നേരില്‍ കണ്ട് മനസ്സിലാക്കി.

കോര്‍പ്പറേറ്റ് കാര്യാലയം മാമലയിലേക്ക് മാറ്റുന്നതിലൂടെ വാടകയിനത്തിലും മറ്റിനങ്ങളിലുമായി പ്രതിവര്‍ഷം ഏതാണ്ട് 12 ലക്ഷം രൂപ ലാഭിക്കാനാകുമെന്ന് കെല്‍ മാനേജിങ് ഡയറക്ടര്‍ കേണല്‍ ഷാജി എം. വര്‍ഗീസ് പറഞ്ഞു. കമ്പനിയുടെ വൈവിധ്യവല്‍കരണത്തിന്റെ ഭാഗമായി പുതിയ ഉത്പന്നങ്ങള്‍ കെല്‍ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വൈദ്യുതി ബോര്‍ഡിന് വേണ്ടി ഉത്പാദനച്ചിലവ് കുറഞ്ഞ ഉന്നത നിലവാരമുള്ള ട്രാന്‍സ്‌ഫോര്‍മര്‍ വികസിപ്പിച്ചെടുത്തിലൂടെ ബോര്‍ഡില്‍ നിന്നും കമ്പനിക്ക് 50 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കെഎസ്ആര്‍ടിസി ബസ്, ജലഗതാഗത വകുപ്പ് ബോട്ട്, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയിലെ ഡീസല്‍ എഞ്ചിനുകള്‍ മാറ്റി ഇലക്ട്രിക് വാഹനങ്ങളാക്കുന്ന പദ്ധതിക്കും കമ്പനി തുടക്കം കുറിച്ചിട്ടുണ്ടെന്നും ഷാജി എം. വര്‍ഗീസ് പറഞ്ഞു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് കൂടുതല്‍ ഐഒടി അധിഷ്ഠിത പദ്ധതികളും കമ്പനിയുടെ പരിഗണനയിലുണ്ടെന്നും കെല്‍ എംഡി പറഞ്ഞു.

പി.വി. ശ്രീനിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശന്‍ സി.ആര്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ബിജു വി. ജോണ്‍, സിഐറ്റിയു കെല്‍ പ്രസിഡന്റ് എ.ബി. സാബു, കെല്‍ ചെയര്‍മാന്‍ പി.കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പനമ്പിള്ളി നഗര്‍ ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിലായിരുന്നു കെല്ലിന്റെ കോര്‍പ്പറേറ്റ് കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത്.

News Desk

Recent Posts

50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി ആരോൺ അക്കാദമി; പുതിയ ലോഗോ പുറത്തിറക്കി

കോഴിക്കോട്: കേരളത്തിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ആരോൺ അക്കാദമിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് 50 ലക്ഷം രൂപയുടെ 'ആരോൺ എലവേറ്റ്…

2 days ago

എല്‍ഡിഎഫിന് ഭരണം കിട്ടിയാലും മന്ത്രിയാകാനിടയില്ല : ജി ആര്‍ അനില്‍

പ്രസ് ക്ലബ്-നിംസ് മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും…

2 days ago

വി. ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഓരോ ദിവസവും ഓരോ വാര്‍ത്തയുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി…

5 days ago

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

3 weeks ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

3 weeks ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

3 weeks ago