എയർ കേരളയ്‌ക്ക്‌ പ്രവർത്തനാനുമതിയായി; സ്വപ്നം യാഥാർത്ഥ്യമാകുന്നു

ദുബായ്‌ :  എയർ കേരള വിമാന സർവീസിന്‌ പ്രവർത്തനാനുമതിയായി. സർവീസിന്‌ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതോടെ പ്രവാസി മലയാളികൾക്ക്‌ മിതമായ നിരക്കിൽ നാട്ടിലെത്താമെന്ന ആഗ്രഹം യാഥാർത്ഥ്യമാവുകയാണ്‌. മൂന്ന്‌ വർഷത്തേക്കുള്ള പ്രവർത്തനാനുമതിയാണ്‌ കമ്പിനിക്ക്‌ ഇപ്പോൾ ലഭിച്ചിരിക്കുന്നത്‌. സെറ്റ്‌ഫ്ലൈ ഏവിയേഷനിലാണ്‌ എയർ കേരള രജിസ്റ്റർ ചെയ്തിരിക്കുന്നത്‌. 
കേരളത്തിലേക്കുള്ള ആദ്യത്തെ പ്രാദേശിക വിമാന സർവീസായ എയർ കേരളയ്‌ക്ക്‌ പിന്നിലെ പ്രധാനികൾ യുഎഇയിലെ സംരഭകരായ അഫി അഹമ്മദ്‌, അയ്യൂബ്‌ കല്ലട എന്നിവരാണ്‌. വർഷങ്ങളായിട്ടുള്ള കഠിനാധ്വാനത്തിന്റെ ഫലം എന്നായിരുന്നു സർവീസിന്‌ പ്രവർത്താനനുമതി കിട്ടിയപ്പോൾ കമ്പിനിയുടെ ചെയർമാൻ കൂടിയായ അഫി അഹമ്മദ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ‘എയർ കേരള യാഥാർത്ഥ്യമാവുന്നതിന്‌ വേണ്ടി ഞാനും എന്റെ പങ്കാളികളും വിശ്രമമില്ലാതെ അധ്വാനിച്ചു. ഇതിനിടെ പലരും ഈ സംരഭത്തെ തള്ളിക്കളയുകയും ഒരിക്കലും നടക്കാൻ പോകില്ല എന്ന്‌ പറഞ്ഞ്‌ പരിഹസിക്കുകയും ചെയ്തു. ഒരുപാട്‌ ദൂരം ഇനിയും പോകാനുണ്ട്‌ എങ്കിലും എൻഒസി ലഭിച്ചത്‌ വലിയൊരു ചവിട്ടുപടിയാണ്‌.’–- അഫി അഹമ്മദ്‌ പറഞ്ഞു.

ഒരുപാട്‌ കാലമായി എയർ കേരള പദ്ധതിയെ കുറിച്ച്‌ ആലോചിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷത്തോടെയാണ്‌ സർവീസിനായുള്ള പ്രവർത്തനങ്ങൾ സജീവമായത്‌. ഒരു ദശലക്ഷം ദിർഹം (ഏകദേശം 2 .2 കോടി രൂപ ) ചിലവഴിച്ച്‌ അഫി അഹമ്മദ്‌  https://airkerala.com/ എന്ന വെബ്‌സൈറ്റ്‌ സ്വന്തമാക്കിയതായിരുന്നു പദ്ധതിയുടെ പുനരുജ്ജീവനത്തിന്റെ പ്രധാന കാരണം. 

‘വിമാനങ്ങൾ വാങ്ങിക്കുക, എയർ ഓപ്പറേറ്റേഴ്‌സ്‌ സർട്ടിഫിക്കറ്റ്‌ ലഭ്യമാക്കുക എന്നീ കടമ്പകളാണ്‌ ഇനി കമ്പിനിക്ക്‌ കടക്കാനുള്ളത്‌. വ്യോമയാന മന്ത്രാലയം ആവശ്യപ്പെടുന്ന മുഴുവൻ നിബന്ധനകളും ഉറപ്പാക്കേണ്ടതുമുണ്ട്‌’- എയർ കേരള വൈസ്‌ ചെയർമാൻ അയ്യുബ്‌ കല്ലട പറഞ്ഞു.  

 3 എടിആർ 72-600 വിമാനങ്ങളെ ഉപയോഗിച്ച്‌ തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തുകയും ചെയ്യും.  ഇത്രയും വിമാനങ്ങൾ സ്വന്തമാക്കിയതിന്‌ ശേഷം രാജ്യാന്തര സർവീസുകൾ ആരംഭിക്കുയും ചെയ്യും. 

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ കേരളയുടെ വരവ്‌ 350 ലധികം ആളുകൾക്ക്‌ തൊഴിൽ നൽകും. കേരളത്തിന്റെ വ്യാപാരം, ടൂറിസം മേഖലകൾക്ക്‌ പ്രോത്സാഹനമാകനും എയർ കേരളയ്‌ക്ക്‌ സാധിക്കുമെന്ന്‌ അധികൃതർ കരുതുന്നു.

News Desk

Recent Posts

വിസ്മയങ്ങള്‍ വിരിയിച്ച് മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക്കിന് അരങ്ങുണര്‍ന്നു

തിരുവനന്തപുരം:  വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക്…

5 hours ago

കാസർഗോഡ് നിന്നും മുൻ കെപിസിസി അധ്യക്ഷൻ ശ്രീ കെ മുരളീധരൻ നയിക്കുന്ന യാത്ര കാഞ്ഞങ്ങാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു

ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ…

5 hours ago

തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ തൊഴിൽരംഗത്ത്‌ അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ  നിന്നും അൻപത് ശതമാനമായി…

20 hours ago

ഒറ്റക്കൊമ്പൻ ലൊക്കേഷനിൽജിജോ പുന്നൂസ്.

പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…

20 hours ago

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…

20 hours ago

കോക്കാകോളയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ദീപാവലിയില്‍ അവതരിപ്പിക്കുന്നു ‘ഫെസ്റ്റികോണ്‍സ്’

കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…

20 hours ago