HEALTH

ഷുഗറും പ്രഷറും നോക്കാൻ വീടുകളിൽ ആളെത്തും. കയ്യടി നേടി കിളിമാനൂരിലെ ജനകീയലാബ്

‘മക്കളെ അടുത്ത മാസവും ഷുഗർ നോക്കാൻ നീ തന്നെയാണോ വരുന്നത്?’ നഗരൂർ ഗ്രാമപഞ്ചായത്തിലെ വെള്ളംകൊള്ളി സ്വദേശിനി 75കാരി ഗോമതി അമ്മാൾ, ആശാപ്രവർത്തക സന്ധ്യയോട് നടത്തുന്ന സ്‌നേഹാന്വേഷണമാണിത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ജീവിതശൈലി രോഗനിർണയത്തിനായി ആരംഭിച്ച ജനകീയ ലാബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഗോമതി അമ്മാളിന്റെ വീടായ കാർത്തികയിൽ സന്ധ്യ എത്തിയത്. പ്രമേഹവും രക്തസമ്മർദ്ദവും കാരണം ബുദ്ധിമുട്ടുന്ന ഗോമതി അമ്മാളിന് സന്ധ്യയുടെ സന്ദർശനം ഏറെ ആശ്വാസമാണ് നൽകുന്നത്. പത്തു രൂപ മാത്രം നൽകിയാൽ വീട്ടിൽ എത്തി പ്രമേഹവും, രക്തസമ്മർദ്ദവും പരിശോധിച്ചു നൽകും. മൂന്നാഴ്ചയ്ക്കിടെ 129 ആളുകളെയാണ് ജനകീയ ലാബിന്റെ ഭാഗമായി സന്ധ്യ പരിശോധിച്ചത്.

സന്ധ്യയെ പോലെ തന്നെ വിവിധ പഞ്ചായത്തുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 45 ആശാവർക്കർമാരാണ് ജനകീയ ലാബിൽ പ്രവർത്തിക്കുന്നത്. ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് കരുതലിന്റെയും ചേർത്തുനിർത്തലിന്റെയും സമാശ്വാസമാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ആരോഗ്യ ഭവനം-ജനകീയ ലാബ് പദ്ധതി. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് പദ്ധതിക്ക് സാധാരണക്കാരിൽ നിന്നും ലഭിക്കുന്നത്.

മൂന്നുമാസത്തെ ഇടവേളയിൽ കൃത്യമായി ലാബിലെ അംഗങ്ങൾ അവർക്ക് നൽകിയിട്ടുള്ള വാർഡുകളിൽ എത്തി, മുപ്പത് വയസ്സിനു മുകളിൽ ഉള്ള ആളുകളെ പരിശോധിക്കുകയും ജീവിതശൈലി രോഗനിർണയം നടത്തുകയും ചെയ്യുന്നു.

സ്വകാര്യ ലാബുകളിൽ താരതമ്യേന ഉയർന്ന തുക ഈടാക്കി നടത്തുന്ന പരിശോധനയാണ് വെറും പത്ത് രൂപയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് വീട്ടുപടിക്കൽ ലഭ്യമാക്കുന്നത്. അമിതവണ്ണവും അതുമൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകളും മുൻകൂട്ടി മനസിലാക്കുന്നതിനുള്ള ബി.എം.ഐ നിർണയവും ആരോഗ്യഭവനം പദ്ധതിയിലുണ്ട്. പ്രായമായ ആളുകളാണ് ജനകീയ ലാബിനെ ഏറ്റെടുത്തിരിക്കുന്നത്. വീടുകളിൽ എത്തി പരിശോധന ഉറപ്പാക്കുമെന്നതിനാൽ സ്വകാര്യ ലാബുകളിലേക്കുള്ള യാത്ര ഒഴിവാക്കാമെന്നതാണ് മുതിർന്നവരെ ആകർഷിക്കുന്നതിന് പിന്നിലെ കാരണം. പരിശോധിക്കാൻ എത്തുന്ന ആശാപ്രവർത്തകരോട് ഇനി അവരെത്തുന്ന ദിവസം പോലും ചോദിച്ചു ഉറപ്പാക്കുന്നവരുമുണ്ട് കൂട്ടത്തിൽ. ഗുരുതരമായ ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നവരെ തുടർ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് റഫർ ചെയ്യും.

നിലവിൽ ഒരു പഞ്ചായത്തിൽ അഞ്ച് ആശാവർക്കർമാർ മാത്രമാണ് ജനകീയ ലാബിൽ പ്രവർത്തിക്കുന്നത്. പരിശീലനം ലഭിച്ച കൂടുതൽ പേരെ പദ്ധതിയിലുൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. കിളിമാനൂർ ബ്ലോക്കിന് കീഴിലെ 136 വാർഡുകളിലും ജനകീയ ലാബിന്റെ സേവനം ലഭ്യമാണ്.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago