Categories: NATIONALNEWS

ഐഎസ്‌ആര്‍ഒ വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ അറിയിപ്പ് ശബ്ദത്തിന്റെ ഉടമ എന്‍. വളര്‍മതി അന്തരിച്ചു

ചെന്നൈ: ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്‌ആര്‍ഒ നടത്തിയിരുന്ന വിക്ഷേപണങ്ങളില്‍ ശാസ്ത്രലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൗണ്ട്ഡൗണ്‍ അറിയിപ്പ് ശബ്ദത്തിന്റെ ഉടമ എന്‍.വളര്‍മതി അന്തരിച്ചു. ചെന്നൈയില്‍ ശനിയാഴ്ചയായിരുന്നു ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞയായിരുന്ന വളര്‍മതിയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതമായിരുന്നു. രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3ന് വേണ്ടിയാണ് ഏറ്റവും ഒടുവില്‍ വളര്‍മതി കൗണ്ട്ഡൗണ്‍ അറിയിപ്പ് നടത്തിയത്.

ഐഎസ്‌ആര്‍ഒ മുന്‍ ഡയറക്ടര്‍ ഡോ. പി.വി വെങ്കിട്ടകൃഷ്ണന്‍ ആണ് വളര്‍മതിയൂടെ വിയോഗവാര്‍ത്ത ലോകത്തെ അറിയിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ഐഎസ്‌ആര്‍ഒയുടെ ഭാവി ദൗത്യങ്ങള്‍ക്ക് ഇനി വളര്‍മതിയുടെ ശബ്ദമുണ്ടാകില്ല. ചന്ദ്രയാന്‍ 3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗണ്‍ അറിയിപ്പ്. അപ്രതീക്ഷിത വിയോഗമാണിത് അതീവ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

1959 ജൂലായ് 31നായിരുന്നു തമിഴ്‌നാട്ടിലെ അരിയലൂരില്‍ വളര്‍മതിയുടെ ജനനം. നിര്‍മ്മല ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പഠനത്തിനു ശേഷം കോയമ്ബത്തൂരിലെ ഗവ.കോള് ഓഫ് ടെക്‌നോളീസില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടി. 1984ല്‍ ഐഎസ്‌ആര്‍ഒയില്‍ ചേര്‍ന്ന വളര്‍മതി നിരവധി ദൗത്യങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. രാജ്യം ആദ്യമായി തദ്ദേശിയമായി വികസിപ്പിച്ച റഡര്‍ ഇമേജ് സാറ്റ്‌ലൈറ്റായ റിസാറ്റ്-1ന്റെ പ്രൊജക്‌ട് ഡയറക്ടറായിരുന്നു.

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ആദരവിനായി തമിഴ്‌നാട് സര്‍ക്കാര്‍ 2015ല്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം വളര്‍മതിക്കായിരുന്നു.

രാജ്യത്തിന്റെ സൗരപഠന ദൗത്യമായ ആദിത്യ എല്‍-1ന്റെ വിക്ഷേപണ സമയത്ത് വളര്‍മതിക്ക് പകരം മറ്റൊരാളായിരുന്നു കൗണ്ട്ഡൗണ്‍ അറിയിപ്പ് നല്‍കിയിരുന്നത്. ഈ സമയം മരണത്തെ കീഴടക്കാനുള്ള പരിശ്രമത്തിലായിരുന്നു വളര്‍മതി.

News Desk

Recent Posts

വയറിനെ അലട്ടുന്ന ഐ.ബി.എസ്; തിരിച്ചറിയാം അപകടസാധ്യതകളും ലക്ഷണങ്ങളും

ആഗോളതലത്തിൽ ഏകദേശം 10 മുതൽ 15 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം അഥവാ…

2 days ago

നഗ്നത പ്രദർശനം നടത്തിയ യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പി എം ജി ജംഗ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ കയറി നിന്ന് സ്ഥിരമായി നഗ്നതാ…

4 days ago

മദ്യലഹരിയിൽ മരണപ്പാച്ചിൽ. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, ഒടുവിൽ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

കൊല്ലം: കടയ്ക്കലിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിലായി. തിരുവനന്തപുരം വെള്ളലൂർ സ്വദേശി ജയകൃഷ്ണനെയാണ്…

4 days ago

തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ…

4 days ago

തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക് ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്’ ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…

6 days ago

കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെ ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ…

6 days ago