ഇന്നത്തെ കേന്ദ്ര ബഡ്ജറ്റ് അധികാരം നിലനിർത്താനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. ബിഹാറിനും ആന്ധ്രാപ്രദേശിനും കൂടുതൽ കാര്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ഭരണം നിലനിർത്താനുള്ള ഒരു നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ളത്. ഈ ബഡ്ജറ്റ് വാസ്തവത്തിൽ അവതരിപ്പിക്കേണ്ടത് ബീഹാർ അസംബ്ലിയിലും ആന്ധ്രാപ്രദേശ് അസംബ്ലിയിലുമാണ്. കാരണം ഈ രണ്ടു സംസ്ഥാനങ്ങൾക്കേ പ്രയോജനമുള്ളൂ. മറ്റ് സംസ്ഥാനങ്ങൾക്ക് പരിഗണന പോലുമില്ല എന്നുള്ളതാണ് ഒറ്റ നോട്ടത്തിൽ കാണാൻ കഴിയുന്നത് . തന്നെയുമല്ല രാജ്യത്തെ വിലക്കയറ്റം തടഞ്ഞു നിർത്താൻ ഒരു ഇടപെടലുമില്ല.
കർഷകർ ഉന്നയിച്ച ഒരാവശ്യത്തിനു പരിഗണനയില്ല. കർഷക സമരത്തിലൂടെ ഉന്നയിക്കപ്പെട്ട ഒരാവശ്യത്തിനും പരിഹാരം പറയുന്നില്ല. അതുപോലെ തന്നെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് പറഞ്ഞ് പ്രഖ്യാപിച്ചിട്ടുളള കാര്യങ്ങൾ പ്രായോഗികമായി നടക്കാൻ പോകുന്നവയല്ല. പൊതുവെ ബഡ്ജറ്റ് നിരാശാജനകമാണ്; രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കോ , പുരോഗതിക്കോ, വിലക്കയറ്റം തടഞ്ഞുനിർത്താനോ , സാധാരണക്കാരും പാവപ്പെട്ടവരുമായവരുടെ ജീവിത നിലവാരത്തിൽ മാറ്റം വരുത്താനോ ഉതുകുന്ന കർമ്മ പദ്ധതികളില്ലാത്ത ബഡ്ജറ്റാണിത്. ദീർഘവീക്ഷണമില്ലാത്ത ബഡ്ജറ്റ് എന്ന് തന്നെ നമുക്ക്പറയാൻ കഴിയും.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പണം വർദ്ധിപ്പിച്ചിട്ടില്ല. ഈ ബഡ്ജറ്റ് രാജ്യത്തെ കോർപ്പറേറ്റുകളുടെ താൽപ്പര്യം ലാക്കാക്കി കൊണ്ടുള്ളതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഒന്നും ബഡ്ജറ്റിൽ പരിഗണിച്ചിട്ടില്ല. കേരളത്തോട് ഒരു അനുഭാവവും പ്രകടിപ്പിച്ചില്ല , ആന്ധ്രക്കും ബിഹാറിനും അവർ ആവശ്യപ്പെട്ട പാക്കേജുകൾ കൊടുത്തില്ലായെങ്കിൽ സർക്കാർ തന്നെ താഴെ പോകും എന്ന ഭീതികൊണ്ടാണ് അവർക്ക് വലിയ പരിഗണന നൽകിയിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…