ഇന്നത്തെ കേന്ദ്ര ബഡ്ജറ്റ് അധികാരം നിലനിർത്താനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. ബിഹാറിനും ആന്ധ്രാപ്രദേശിനും കൂടുതൽ കാര്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ഭരണം നിലനിർത്താനുള്ള ഒരു നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ളത്. ഈ ബഡ്ജറ്റ് വാസ്തവത്തിൽ അവതരിപ്പിക്കേണ്ടത് ബീഹാർ അസംബ്ലിയിലും ആന്ധ്രാപ്രദേശ് അസംബ്ലിയിലുമാണ്. കാരണം ഈ രണ്ടു സംസ്ഥാനങ്ങൾക്കേ പ്രയോജനമുള്ളൂ. മറ്റ് സംസ്ഥാനങ്ങൾക്ക് പരിഗണന പോലുമില്ല എന്നുള്ളതാണ് ഒറ്റ നോട്ടത്തിൽ കാണാൻ കഴിയുന്നത് . തന്നെയുമല്ല രാജ്യത്തെ വിലക്കയറ്റം തടഞ്ഞു നിർത്താൻ ഒരു ഇടപെടലുമില്ല.
കർഷകർ ഉന്നയിച്ച ഒരാവശ്യത്തിനു പരിഗണനയില്ല. കർഷക സമരത്തിലൂടെ ഉന്നയിക്കപ്പെട്ട ഒരാവശ്യത്തിനും പരിഹാരം പറയുന്നില്ല. അതുപോലെ തന്നെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് പറഞ്ഞ് പ്രഖ്യാപിച്ചിട്ടുളള കാര്യങ്ങൾ പ്രായോഗികമായി നടക്കാൻ പോകുന്നവയല്ല. പൊതുവെ ബഡ്ജറ്റ് നിരാശാജനകമാണ്; രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കോ , പുരോഗതിക്കോ, വിലക്കയറ്റം തടഞ്ഞുനിർത്താനോ , സാധാരണക്കാരും പാവപ്പെട്ടവരുമായവരുടെ ജീവിത നിലവാരത്തിൽ മാറ്റം വരുത്താനോ ഉതുകുന്ന കർമ്മ പദ്ധതികളില്ലാത്ത ബഡ്ജറ്റാണിത്. ദീർഘവീക്ഷണമില്ലാത്ത ബഡ്ജറ്റ് എന്ന് തന്നെ നമുക്ക്പറയാൻ കഴിയും.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പണം വർദ്ധിപ്പിച്ചിട്ടില്ല. ഈ ബഡ്ജറ്റ് രാജ്യത്തെ കോർപ്പറേറ്റുകളുടെ താൽപ്പര്യം ലാക്കാക്കി കൊണ്ടുള്ളതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഒന്നും ബഡ്ജറ്റിൽ പരിഗണിച്ചിട്ടില്ല. കേരളത്തോട് ഒരു അനുഭാവവും പ്രകടിപ്പിച്ചില്ല , ആന്ധ്രക്കും ബിഹാറിനും അവർ ആവശ്യപ്പെട്ട പാക്കേജുകൾ കൊടുത്തില്ലായെങ്കിൽ സർക്കാർ തന്നെ താഴെ പോകും എന്ന ഭീതികൊണ്ടാണ് അവർക്ക് വലിയ പരിഗണന നൽകിയിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…