രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ജഡായു. അവൻ ഒരു ദിവ്യ പക്ഷിയാണ് കൂടാതെ ശ്രീരാമ ഭക്തനും. പലപ്പോഴും കഴുകനായി ചിത്രീകരിക്കപ്പെടുന്നു.
സൂര്യന്റെ സാരഥിയായ അരുണയുടെ പുത്രനാണ് ജഡായു. കൂടാതെ രാമന്റെ പിതാവായ ദശരഥൻറെ അടുത്ത സുഹൃത്തുമായിരുന്നു. ആരണ്യ കാണ്ഡത്തിലാണ് ജഡായു കഥ വിവരിക്കുന്നത്. രാക്ഷസരാജാവായ രാവണൻ സീതയെ (മായാസീതയെ) തട്ടിക്കൊണ്ടു പോകുന്ന വേളയിൽ സീതാദേവിയുടെ കരച്ചിൽ കേൾക്കുകയും, രാവണനെ തടയുകയും ചെയ്യുന്നു. തൻ്റെ പ്രിയനായ രാമന്റെ നാമം ഉച്ചത്തിൽ വിളിച്ചു കരയുന്ന സീതാദേവിയെ രക്ഷിക്കുന്നതിന് വേണ്ടി, തന്റെ പ്രായവും രാവണന്റെ ശക്തിയും നോക്കാതെ യുദ്ധത്തിന് തയ്യാറെടുക്കുന്നു.
രാവണനോട് ധീരമായി യുദ്ധം ചെയ്യുന്നു. കഠിനമായ യുദ്ധത്തിൽ രാവണന്റെ വാഹനം നശിപ്പിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. ആത്യന്തികമായി രാവണൻ ജഡായുവിനെ കീഴടക്കി. അവന്റെ ചിറകുകൾ മുറിച്ചുമാറ്റി മാരകമായി മുറിവേൽപ്പിക്കുന്നു. തുടർന്ന് അനേക ദിവസം ശ്രീരാമനെയും കാത്ത് രാമനാമം ജപിച്ചുകിടക്കുന്നു. രാമനും ലക്ഷ്മണനും സീതയെ അന്വേഷിക്കുന്ന വേളയിൽ ജഡായുവിനെ കാണുന്നു. മരിക്കുന്നതിനു മുമ്പ് സീതയെ രാവണൻ അവഹരിച്ചു കൊണ്ടു പോയ ദിശയെകുറിച്ച് വിവരം നൽകുന്നു. രാമന്റെ സീതാന്വേഷണത്തിൽ ജഡായുവിൻ്റെ വിവരണങ്ങൾ വളരെ നിർണായകമാണ്. രാമന്റെ മടിയിൽ കിടന്ന് മരിക്കാൻ ഭാഗ്യം ചെയ്ത ജഡായു എത്ര പുണ്യവാനാണ്. രാമനോടുള്ള ജടാവിന്‍റെ ഭക്തിയും ആദരവും വിശ്വസ്തതയും ഏവരെയും കോൾമയിർ കൊളിപ്പിക്കുന്നു. തുടർന്ന് ജഡായുവിൻ്റെ അന്ത്യ കർമ്മങ്ങൾ രാമദേവൻ തന്നെ നേരിട്ട് നടത്തുന്നു.
അനീതിക്കെതിരെ നിലകൊള്ളേണ്ടതിന്റെ പ്രാധാന്യമാണ് ഈ കഥയിലെ ഉള്ളടക്കം. ഇന്ന് നമ്മൾ കാണുന്ന പല അനീതിക്കെതിരെയും കണ്ണും കാതും പൂട്ടി, വായുമടച്ച് നടന്നാൽ അത് നമ്മുടെ വരും തലമുറയ്ക്ക് ആണ് ദോഷം സംഭവിക്കുന്നതെന്ന് ഓർമ്മിക്കുന്നത് നല്ലത്. വിജയവും പരാജയവും നോക്കാതെ നമ്മളാൽ കഴിയും വിധം പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്.
അസ്തേ ഭദ്രം ഗച്ഛപദംമേ വിഷ്ണോ: പരം,
ഈസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാൽ,
ഭക്തനായുള്ളവനു വന്നീടും മത്സരൂപ്യം പക്ഷീന്ദ്ര!
നിന്നെപ്പോലെ മൽപരായണനായാൽ.
ഉദയകിരണം, ചേര്‍ത്തല
തിരുവനന്തപുരം: വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക്…
ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ…
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…