മതപരിവർത്തനത്തിന് ശേഷം പട്ടിക വിഭാഗ ആനുകൂല്യങ്ങൾ അനുഭവിയ്ക്കുന്നത് ഭരണഘടനയെ വെല്ലുവിളിയ്ക്കൽ

മതപരിവർത്തനത്തിന് ശേഷം പട്ടിക വിഭാഗ ആനുകൂല്യങ്ങൾ അനുഭവിയ്ക്കുന്നത് ഭരണഘടനയെ വെല്ലുവിളിയ്ക്കൽ : അനുവദിയ്ക്കില്ലെന്ന് സുപ്രീം കോടതി.

പട്ടികജാതി/വർഗ്ഗ സംഘടനകളും രാഷ്ട്രീയ സംഘടനകളും പറയാൻ ധൈര്യം കാണിയ്ക്കാത്ത വിഷയത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയെഴുത്ത്.

ന്യൂഡൽഹി :
2024 നവം.27. മതപരിവർത്തനത്തിനുശേഷം തന്റെ പഴയ മതത്തിലെ സംവരണം വീണ്ടും അവകാശപ്പെടുന്നത് അനുവദിയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്.
പുതുച്ചേരി സ്വദേശിനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വീക്ഷണം.

പുതുച്ചേരിയിൽ യു ഡി ക്ലാർക്ക് ജോലിക്ക് വേണ്ടി സംവരണ സർട്ടിഫിക്കറ്റ് തേടിയത് തള്ളിയതിലാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

ക്രിസ്തുമതം സ്വീകരിച്ച യുവതി സ്ഥിരമായി പള്ളിയിൽ പോകുകയും ക്രിസ്തുമത വിശ്വാസങ്ങൾ പിന്തുടരുകയും ചെയ്യുന്ന ആളാണെന്ന് കോടതി കണ്ടെത്തി.

സംവരണ ആനുകൂല്യങ്ങൾ ലഭിയ്ക്കുവാനായി മാത്രം ഇപ്പോഴും തന്റെ പഴയ മതവും പട്ടികജാതി സംവരണവും ഉപയോഗിയ്ക്കുകയാണ്.

ക്രിസ്തുമത വിശ്വാസിയായി മാമോദിസ മുങ്ങിയ നിമിഷം തന്നെ യുവതിയുടെ മതവും സംവരണവും മാറിയതായും സുപ്രീം കോടതി വ്യക്തമാക്കി.

മാമോദിസ കഴിഞ്ഞതിനു ശേഷം ഹിന്ദുവായി അവകാശപ്പെടാൻ ഒരിയ്ക്കലും കഴിയില്ല.

മതപരിവർത്തനത്തിന് ശേഷം ആനുകൂല്യങ്ങൾക്കായി പഴയ മതത്തെ കൂട്ടുപിടിയ്ക്കുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ് – വെല്ലുവിളിയാണ്..

ഈ യുവതിയ്ക്ക് പട്ടികജാതി സാമുദായിക പദവി നൽകുന്നത് സംവരണത്തിൻ്റെ ലക്ഷ്യത്തിന് വിരുദ്ധവും വഞ്ചനയ്ക്ക് തുല്യവുമാണ് എന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

ക്രിസ്തു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത വ്യക്തികൾക്ക് ഹിന്ദുമതത്തിലേയ്ക്കുള്ള പുനഃപരിവർത്തനവും യഥാർത്ഥ ജാതിയിൽ നിന്ന് സ്വീകാര്യതയും തെളിയിയ്ക്കാൻ കഴിയാതെ പട്ടികജാതി ആനുകൂല്യങ്ങൾ അനുവദിയ്ക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി.

യാതൊരു വിധ മതവിശ്വാസത്തോടു കൂടിയല്ല താൻ ഇപ്പോഴും ഹിന്ദുവാണെന്ന് യുവതി അവകാശപ്പെടുന്നത്.

ആവശ്യമെങ്കിൽ യുവതിയ്ക്ക് പ്രത്യേക ചടങ്ങുകളിലൂടെയോ ആര്യ സമാജം വഴിയോ ഹിന്ദുമതത്തിലേയ്ക്ക് പുനഃപരിവർത്തനം നടത്താവുന്നതാണ്.

തുടർന്ന് ഇത് തെളിയിക്ക്കുന്ന രേഖകൾ ഹാജരാക്കിയാൽ മാത്രമേ യുവതിയ്ക്ക് സംവരണ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.

News Desk

Recent Posts

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയെ തകർത്ത് കേരളം; എസ്. ആശയ്ക്ക് ആറ് വിക്കറ്റ്

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 111 റൺസിന്റെ തകർപ്പൻ വിജയം. സ്പിന്നർ എസ്. ആശയുടെ ആറ്…

8 hours ago

സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: കോട്ടയത്തിനും കാസർകോടിനും ജയം

എറണാകുളവും കൊല്ലവും പുറത്ത്, നിലവിലെ ചാമ്പ്യന്മാരായ വയനാട് നാളെയിറങ്ങുംതിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്…

9 hours ago

സുരക്ഷാ കവചം – ഉദ്ഘാടനം ഫെബ്രുവരി 10 ന്

സംസ്ഥാനത്ത് വേതന സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ സ്വകാര്യ മേഖലയിലെ ഏകദേശം 25 ലക്ഷത്തോളം വരുന്ന തൊഴിലാളികൾക്ക് അഷ്വറൻസ് മാതൃകയിൽ രക്ഷാകവചം…

11 hours ago

ചരിത്ര സമരത്തിൻ്റെ ഒന്നാം വാർഷികം. ഫെബ്രുവരി 10ന് ആശമാർ വീണ്ടും സെക്രട്ടറിയേറ്റ് പടിക്കൽ

2025 ഫെബ്രുവരി 10 ന് സെക്രട്ടറിയേറ്റ് നടയിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച ആശമാരുടെ രാപകൽ സമരമാണ്…

12 hours ago

കെ.സി.എ. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ നിയമ പരിധിയിൽ വരുമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ  വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ആക്ടിന് പരിധിയിൽ വരുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ  ഉത്തരവ്…

1 day ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: എക്സ്പോ സംഘടിപ്പിച്ചു

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി ദ്വിദിന എക്സ്‌പോ കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ചു. നാഷണൽ അക്കാദമി…

1 day ago