യജമാന്‍ അയ്യന്‍കാളിയെ ജാതിനേതാവായി ചിത്രീകരിക്കരുതെന്നും അദ്ദേഹത്തെ ജാതിമതങ്ങള്‍ക്കതീതമായി കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കര്‍ത്താവായി കണക്കാക്കണമെന്നുമുള്ള ഹൈക്കോടതിയുടെ പരാമര്‍ശത്തെ സ്വാഗതം ചെയ്യുന്നതായി അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര പറഞ്ഞു.
യജമാന്‍ അയ്യന്‍കാളിയെ ജാതിയുടെ കോളത്തില്‍ എഴുതി ചേര്‍ത്ത് നവോഥാനത്തെ ഹൈജാക്ക് ചെയ്യുന്ന ജാതിസംഘടനകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഹൈക്കടതിയുടെ ഈ അഭിപ്രായം. ഡി എച്ച് ആര്‍ എം എന്ന പ്രസ്ഥാനം ഈ അവസരത്തിലാണ് പ്രസക്തമാവുന്നത്. യജമാന്‍ അയ്യന്‍കാളി സ്വപ്നം കണ്ടതുപോലെ ജാതിക്കതീതമായി സമരരഹിതരായി അറിവിന്റെ തലത്തില്‍ അടിസ്ഥാന ജനതയെ ഒന്നിപ്പിക്കാന്‍ തത്തു അണ്ണന്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഈ പ്രസ്ഥാനം രൂപംകൊണ്ടത്. പട്ടികജാതി- വര്‍ഗ്ഗ വിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിച്ചാണ് തത്തു അണ്ണന്‍ ജാതി രഹിത സമൂഹത്തെ പുനസംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ പോലും നവോഥാന സദസ്സെന്ന പേരില്‍ നടത്തിയ പ്രഹസനത്തില്‍ യജമാന്‍ അയ്യന്‍കാളിയെ ജാതിയുടെ വക്താവായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉചിതമായ പരാമര്‍ശം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. കേരള ജനതയെ എക്കാലവും ജാതീയമായ വേര്‍തിരിവില്‍ ഭിന്നിപ്പിക്കുക എന്ന കമ്യൂണിസ്റ്റ് ഗൂഢതന്ത്രമാണ് നവോഥാന മുന്നണിയിലും പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാണ്.
പാഠ്യപദ്ധതിയില്‍ യജമാന്‍ അയ്യന്‍കാളിയെക്കുറിച്ച് യാതൊന്നും പഠിപ്പിക്കുന്നില്ല. എന്നാല്‍ ആര്‍ എസ് എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ പോലും കണ്ണൂര്‍ സര്‍വകലാശാലയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉള്‍പ്പെടുത്താന്‍ മൗനാനുവാദം നല്‍കി. ഒളിഞ്ഞും തെളിഞ്ഞും സംഘ പരിവാറിന് ഒത്താശ ചെയ്യുന്ന ഇടത് സര്‍ക്കാരിന്റെ കാപട്യത്തിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി പരാമര്‍ശമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…