KERALA

കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശങ്കര്‍ മോഹനനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ദലിത് സമുദായ മുന്നണി

കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറിയും ജാതി വിവേചനവും, സ്ത്രീ വിരുദ്ധതയും നടപ്പിലാക്കിയ ഡയറക്ടര്‍ ശങ്കര്‍ മോഹനനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ദലിത് സമുദായ മുന്നണി ചെയര്‍മാന്‍ സണ്ണി എം.കപിക്കാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡിസംബര്‍ അഞ്ചുമുതല്‍ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും സമ്പന്ന- വരേണ്യ വിഭാഗങ്ങള്‍ കുത്തകയാക്കി വെക്കുകയും , ദലിത് പിന്നോക്ക വിഭാഗങ്ങളെ അകറ്റിനിര്‍ത്തുവാനും, നിയമനങ്ങളിലും വിദ്യാര്‍ത്ഥി പ്രവേശനത്തിലും സംവരണം അട്ടിമറിക്കുവാനും ദേശീയ തലത്തില്‍ തന്നെ നടക്കുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ വിദ്യാര്‍ത്ഥികളോട് ജാതി മനോഭാവം പ്രകടിപ്പിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ശങ്കര്‍ മോഹനനെ പോലുള്ള ഒരാളെ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുത്. വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഭവിച്ച ജാതി വിവേചനത്തെ മുന്‍നിര്‍ത്തി നീതിക്കുവേണ്ടി സമരം ചെയ്യുമ്പോള്‍ അവര്‍ക്ക് കാതുകൊടുക്കാതെ , ആ സ്ഥാപനം അടച്ചിട്ട് സമാധാനപരമായ സമരത്തെ നിശബ്ധമാക്കുവാനുള്ള നീക്കം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ഖേദകരമായ കാര്യമാണ്. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍മോഹനനെയും, പക്ഷപാതപരമായും, സ്ത്രീവിരുദ്ധമായും പെരുമാറുന്ന ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനേയും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്ത് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും , സ്ത്രീ തൊഴിലാളികള്‍ക്കും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദലിത് സമുദായ മുന്നണി ജനറല്‍ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രൊഫ. മോഹന്‍ ഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ബിജോയ് ഡേവിഡ് ഡോ.റ്റി. എന്‍ ഹരികുമാര്‍, മണികണ്ഠന്‍ കാട്ടാമ്പള്ളി, തങ്കമ്മ ഫിലിപ്, കെ.വത്സകുമാരി, ഗോവിന്ദന്‍ കിളിമാനൂര്‍, എം.ഡി.തോമസ്, ആര്‍.അനിരുദ്ധന്‍ , ശ്യാമള കോയിക്കല്‍, വിജയന്‍ മണ്ണന്തല എന്നിവര്‍ സംസാരിച്ചു..

News Desk

Recent Posts

എ കെ ആന്റണിയുടെ അനുഗ്രഹം തേടി ആര്യാടൻ ഷൗക്കത്ത് വീട്ടിലെത്തി

തിരുവനന്തപുരം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാവും പാർട്ടി പ്രവർത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം…

1 day ago

പട്ടിണിയില്ലാത്ത സമൂഹം  സാധ്യമാകുന്നു : മന്ത്രി ജി. ആർ അനിൽ

പട്ടിണി കിടക്കുന്ന ഒരാളും ഒരു കുടുംബവും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്ന സർക്കാർ ലക്ഷ്യം സാധ്യമാവുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ…

1 day ago

സംശയരോഗം. ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തി; ഭർത്താവിന് വധശിക്ഷ

ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി…

1 day ago

സ്കൂൾ പ്രവേശനോത്സവ ഗാനം വരികൾ എഴുതിയ ഭദ്രയുടെ തന്നെ ശബ്ദത്തിൽ

കൊട്ടാരക്കര താമരക്കുടി എസ് വി വി എച്ച് എസ് എസിൽ ഇത്തവണ പത്താം ക്ലാസ്സ് പൂർത്തിയാക്കിയ ഭദ്ര ഹരിയാണ് പ്രവേശനോത്സവ…

1 day ago

ക്രിമിനൽ കേസുകളിലുൾപ്പെട്ട പ്രതിക്ക് കാപ്പ നിയമപ്രകാരം ജില്ലയിൽ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന് കാപ്പ നിയമപ്രകാരം ജില്ലയിൽ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവായി. മലയാലപ്പുഴ…

1 day ago

കൊച്ചി കപ്പൽ അപകടം കമ്പനിയുമായി ചർച്ച നടത്താൻ വിദഗ്ധ സമിതി രൂപീകരിച്ചു

കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് അപകടത്തിൽപെട്ട കപ്പൽ കമ്പനിയുടെ എംഎസ്‌സിയുമായി ചർച്ച നടത്താൻ *സർക്കാർ മൂന്ന് വിദഗ്‌ധ സമിതികൾ…

1 day ago