കേരളത്തില്‍ സ്ഥിര താമസമാക്കിയ വിദേശ വനിതയുടെ വസ്തു സംബന്ധമായ പ്രശ്‌നം കരുതലും കൈത്താങ്ങും അദാലത്തില്‍ തത്സമയം പരിഹരിച്ച് മന്ത്രിമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ വസ്തുവിലാണ് പോക്കുവരവിന് ഉത്തരവായത്. 2015 ലാണ് എസ്തര്‍ മാര്‍ക്കര്‍ എന്ന വിദേശ വനിത പട്ടം രജിസ്ട്രാര്‍ ഓഫീസില്‍ ചെറുവയ്ക്കല്‍ വില്ലേജിലുള്ള വസ്തു ആധാരം ചെയ്തത്. എന്നാല്‍ ചില തടസങ്ങള്‍ കാരണം കരം തീര്‍പ്പാക്കാന്‍ കഴിഞ്ഞില്ല. ഏറെ പ്രതീക്ഷയോടെയാണ് എസ്തര്‍ അദാലത്തിലേക്ക് പരാതിപ്പെടുന്നത്. അദാലത്തു വേദിയില്‍ മന്ത്രിമാരുടെ അടുത്ത് പ്രശ്‌ന പരിഹാരത്തിന് നില്‍ക്കുമ്പോഴും പ്രതീക്ഷ കൈവിട്ടില്ല. രേഖകള്‍ പരിശോധിച്ച് റീസര്‍വ്വ നം. 119/1 ല്‍ നിന്ന് മാത്രമായി 02.45 ആര്‍ വസ്തു, 21956-ാം നം. തണ്ടപ്പേരില്‍ വില്ലേജ് ഓഫീസര്‍ മുഖാന്തിരം പോക്കുവരവ് ചെയ്ത് കരം ഒടുക്കി നല്‍കാന്‍ അദാലത്തില്‍ ഉത്തരവായി. തന്റെ ഏറെകാലത്തെ പ്രശ്‌നം പരിഹരിച്ച സന്തോഷത്തിലാണ് വിദേശ വനിത മടങ്ങിയത്.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…