‘ആശ്വാസ കിരണം‘ പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ നടത്തിപ്പിനായി പതിനഞ്ച് കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും മറ്റു ഗുരുതര രോഗമുള്ളവരെയും ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ നിരക്കിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ മുഖേന ധനസഹായം നല്കുന്ന പദ്ധതിയാണ് ‘ആശ്വാസ കിരണം‘. ആശ്വാസകിരണം പദ്ധതി നടത്തിപ്പിനായി 2023-24 സാമ്പത്തിക വർഷം ബജറ്റ് വിഹിതമായി 54 കോടി രൂപ വകയിരുത്തിയതിൽ നിന്നാണ് 15 കോടി രൂപ വിനിയോഗിക്കാൻ അനുമതി.
ആശ്വാസകിരണം പദ്ധതിക്ക് കീഴിലുള്ള എല്ലാ ഗുണഭോക്താക്കളുടേയും ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ ലിങ്ക് ചെയ്യൽ എന്നീ നടപടിക്രമങ്ങൾ നിർബന്ധമായും പൂർത്തീകരിക്കണമെന്നും മന്ത്രി ഡോ. ആർ ബിന്ദു അഭ്യർത്ഥിച്ചു.
തിരുവനന്തപുരം-ജൂൺ-23-2026: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.…
12-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി, പ്രതിരോധ സേനയ്ക്ക് കീഴിലുള്ള വിവിധ രൂപീകരണങ്ങൾ വിപുലമായ രീതിയിൽ യോഗ ദിനം ആഘോഷിച്ചു.…
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സി.സി.ആർ.എ.എസ്. (Central Council for Research in Ayurvedic Sciences) പ്രാദേശിക ആയുർവേദ ഗവേഷണ സ്ഥാപനം…
വിശുദ്ധ കുരിശിൻ്റെ മഹത്വവും കുടുംബജീവിതത്തിൻ്റെ പവിത്രതയും വീണ്ടെടുക്കാൻ പ്രചോദനമേകുന്ന ചലച്ചിത്രമാണ് "അരയനും അമരക്കാരനും ". ജീവിത പോരാട്ടങ്ങൾക്കിടയിലും നിർമ്മിത ബുദ്ധിയുടെ…
ചെമ്മാട്, 19 ജൂൺ 2026: ചെമ്മാടിന്റെയും പരിസര പ്രദേശങ്ങളുടെയും ജീവിതശൈലിക്കും, സാമ്പത്തിക വികസനത്തിനും പുതു വേഗം സമ്മാനിച്ച് 'ഹൈലൈറ്റ് കൺട്രിസൈഡ്'…
കൽപ്പറ്റ , 18, 06, 2026 - രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ്…