ഒളിമങ്ങിയ
പുരാതനമാമൊരു
വായനശാലയിൽ
പുസ്തകക്കൂട്ടങ്ങൾക്കു
നടുവിലായൊരു
പുസ്തകപ്പുഴുവായ്
ഞാൻ ജനിച്ചുവീണു.
ജീർണ്ണിച്ച താളിന്റെ
ഗന്ധവുംപേറി
സ്മാരകംപോലെയാ
പുസ്തകത്തറവാടിനുള്ളിൽ
ചിതലുകൾക്കൊപ്പം
ഞാനുമാ പുസ്തകരുചിയറിഞ്ഞു.
ഹാസ്യസമ്രാട്ടാം കുഞ്ചന്റെ
വരികളാഹരിച്ചു ഞാൻ
നർമ്മത്തിന്റെ സ്വാദറിഞ്ഞു.
മലയാളവാണിതൻ താതന്റെ
വരികൾ നുണഞ്ഞു ഞാൻ
നാടിന്റെ പേരിലൂറ്റംകൊണ്ടു.
കരുണയും നളിനിയും
വീണപൂവും ഭക്ഷിച്ചു
നാലഞ്ചുനാൾ വ്യഥയിലാണ്ടു.
ഗ്രന്ഥങ്ങളോരോന്നായ്
ഭുജിച്ചു ഞാൻ
പണ്ഡിതശ്രേഷ്ഠനായി.
രുചിയറിയാത്ത
മാനവജന്മത്തിൻ
കഥയതു കഷ്ടമേ.
നാഭിയിലെ കസ്തൂരി
തിരയും മാനിനേപ്പോൽ.
Priya S Pai
തിരുവനന്തപുരം-ജൂൺ-23-2026: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.…
12-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി, പ്രതിരോധ സേനയ്ക്ക് കീഴിലുള്ള വിവിധ രൂപീകരണങ്ങൾ വിപുലമായ രീതിയിൽ യോഗ ദിനം ആഘോഷിച്ചു.…
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സി.സി.ആർ.എ.എസ്. (Central Council for Research in Ayurvedic Sciences) പ്രാദേശിക ആയുർവേദ ഗവേഷണ സ്ഥാപനം…
വിശുദ്ധ കുരിശിൻ്റെ മഹത്വവും കുടുംബജീവിതത്തിൻ്റെ പവിത്രതയും വീണ്ടെടുക്കാൻ പ്രചോദനമേകുന്ന ചലച്ചിത്രമാണ് "അരയനും അമരക്കാരനും ". ജീവിത പോരാട്ടങ്ങൾക്കിടയിലും നിർമ്മിത ബുദ്ധിയുടെ…
ചെമ്മാട്, 19 ജൂൺ 2026: ചെമ്മാടിന്റെയും പരിസര പ്രദേശങ്ങളുടെയും ജീവിതശൈലിക്കും, സാമ്പത്തിക വികസനത്തിനും പുതു വേഗം സമ്മാനിച്ച് 'ഹൈലൈറ്റ് കൺട്രിസൈഡ്'…
കൽപ്പറ്റ , 18, 06, 2026 - രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ്…