ഒളിമങ്ങിയ
പുരാതനമാമൊരു
വായനശാലയിൽ
പുസ്തകക്കൂട്ടങ്ങൾക്കു
നടുവിലായൊരു
പുസ്തകപ്പുഴുവായ്
ഞാൻ ജനിച്ചുവീണു.
ജീർണ്ണിച്ച താളിന്റെ
ഗന്ധവുംപേറി
സ്മാരകംപോലെയാ
പുസ്തകത്തറവാടിനുള്ളിൽ
ചിതലുകൾക്കൊപ്പം
ഞാനുമാ പുസ്തകരുചിയറിഞ്ഞു.
ഹാസ്യസമ്രാട്ടാം കുഞ്ചന്റെ
വരികളാഹരിച്ചു ഞാൻ
നർമ്മത്തിന്റെ സ്വാദറിഞ്ഞു.
മലയാളവാണിതൻ താതന്റെ
വരികൾ നുണഞ്ഞു ഞാൻ
നാടിന്റെ പേരിലൂറ്റംകൊണ്ടു.
കരുണയും നളിനിയും
വീണപൂവും ഭക്ഷിച്ചു
നാലഞ്ചുനാൾ വ്യഥയിലാണ്ടു.
ഗ്രന്ഥങ്ങളോരോന്നായ്
ഭുജിച്ചു ഞാൻ
പണ്ഡിതശ്രേഷ്ഠനായി.
രുചിയറിയാത്ത
മാനവജന്മത്തിൻ
കഥയതു കഷ്ടമേ.
നാഭിയിലെ കസ്തൂരി
തിരയും മാനിനേപ്പോൽ.
Priya S Pai
കോട്ടയം: ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആദ്യദിന നറുക്കെടുപ്പ് നടത്തി. കോട്ടയം…
ആഗോളതലത്തിൽ ഏകദേശം 10 മുതൽ 15 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം അഥവാ…
തിരുവനന്തപുരം: പി എം ജി ജംഗ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ കയറി നിന്ന് സ്ഥിരമായി നഗ്നതാ…
കൊല്ലം: കടയ്ക്കലിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിലായി. തിരുവനന്തപുരം വെള്ളലൂർ സ്വദേശി ജയകൃഷ്ണനെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ…
കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…