കഞ്ചാവ് കടത്തിയ പ്രതിക്ക് 14 വർഷം കഠിന തടവും ഒന്നരലക്ഷരൂപ പിഴയും വിധിച്ച് NDPS കോടതി.
2020 സെപ്റ്റംബർ മാസം 2 ന് തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ വെങ്ങല്ലൂർ കരയിൽ കോലാനി വെങ്ങല്ലൂർ ബൈപാസ് റോഡിൽ വെങ്ങല്ലൂർ പാലത്തിന്റെ 200 മീറ്റർ മാറി പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഹോണ്ട Jazz കാറിൽ 51.050 കി.ഗ്രാം കഞ്ചാവും , 356 ഗ്രാം ഹാഷിഷ് ഓയിലും കടത്തികൊണ്ടുവന്ന കേസിലെ പ്രതിയായ ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ നെയ്യാശ്ശേരി കരയിൽ ഇടനയ്ക്കൽ വീട്ടിൽ നാസർ മകൻ 28 വയസ്സുള്ള
ഹാരിസ് നാസറിനെ 14 വർഷം കഠിന തടവിനും 150000 (ഒന്നര ലക്ഷം ) ലക്ഷം രൂപ വീതം പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി കഠിന തടവിനും ബഹു.തൊടുപുഴ NDPS കോടതി ശിക്ഷ വിധിച്ചു. മറ്റ് നിരവധി നാർക്കോട്ടിക് കേസുകളിൽ പ്രതിയാണ് ഹാരിസ് നാസർ .
തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന സുദീപ് കുമാർ എൻ പി യും പാർട്ടിയും ചേർന്ന് കണ്ടുപിടിച്ച കേസിൽ ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ടോമി ജേക്കബ് ആണ്, അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv.B Rajesh ഹാജരായി.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…