സംസ്ഥാന ഭക്ഷ്യ കൃഷി മന്ത്രിമാർ കള്ളപ്രചാരണം നടത്തുന്നു; കർഷക മോർച്ച

കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിലെ നെൽ കർഷകർക്ക് നെല്ല് സംഭരണത്തിന്റെ പണം നൽകുന്നതിൽ പരാജയപ്പെട്ട സർക്കാരിന്റെ നാണക്കേട് മറച്ചുവെക്കാൻ സംസ്ഥാനത്തെ കൃഷി- ഭക്ഷ്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ കള്ള പ്രചരണമാണ് നടത്തുന്നത്.
കേന്ദ്ര ഗവൺമെന്റിന്റെ വിഹിതം ലഭിക്കാത്തതാണ് കാരണം എന്ന് പറയുന്നത് വസ്തുത വിരുദ്ധമാണ്. കേന്ദ്ര കൃഷിമന്ത്രി ശോഭ കലന്തരെ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും കള്ള പ്രചരണം തുടരുകയാണ്. കേരളത്തിൽ നിന്നും നെല്ലിന്റെ താങ്ങ് വില പദ്ധതി കീഴിൽ ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും പരിഗണിച്ച് കേന്ദ്ര വിഹിതം സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് ലഭിക്കാനുണ്ട് എന്ന് പറയപ്പെടുന്ന 637 കോടി രൂപയുടെ കേന്ദ്ര വിഹിതം സംബന്ധിച്ച് ശരിയായ രേഖകൾ ഇതുവരെയും കേരളം കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത. നെല്ല് സംഭരണത്തിൽ 2014- 17ൽ കൊടുത്തു തുടങ്ങിയ 7.80 രൂപ തന്നെയാണ് ഇപ്പോഴും സംസ്ഥാന വിഹിതമായി തുടരുന്നത്. ഉൽപാദന ചിലവിന് അനുസരിച്ച് കർഷകർക്ക് കൂടുതൽ വില ലഭിക്കുവാൻ കേന്ദ്ര വിഹിതം 2016- 17 ലെ 14.70 രൂപയിൽ നിന്നും ഇപ്പോൾ20.40 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നെൽ കർഷകരെ സഹായിക്കുന്ന നിലപാട് എടുക്കുന്ന കേന്ദ്രസർക്കാരിനെ ആരോപണ ഉന്നയിച്ച് പ്രശ്നത്തിൽ നിന്നും തലയൂരാൻ ശ്രമിക്കുന്നത് കേരളത്തിലെ കർഷകരോടുള്ള വഞ്ചന കൂടിയാണ്. സപ്ലൈകോ ബാങ്കുകൾക്ക് ഈ പദ്ധതി കീഴിൽ കൊടുത്തു തീർക്കാനുള്ള വലിയ വായ്പ കുടിശ്ശികയാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം എന്നതാണ് വസ്തുത. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്തു നെല്ല് സംഭരണം നടത്തിയതിനു ശേഷം ആനുപാതികമായ വിഹിതം കേന്ദ്ര – സംസ്ഥാനങ്ങളിൽ നിന്ന് മേടിച്ചെടുക്കുന്നതാണ് പതിവ് രീതി. ഇക്കാര്യത്തിൽ ഉണ്ടായ പരാജയമാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. ഇതിനുത്തരവാദികൾ സംസ്ഥാന സർക്കാരും സപ്ലൈകോയും മാത്രമാണ്. ഈ കാര്യങ്ങൾ മറച്ചുവെക്കാനാണ് നടൻ ജയസൂര്യ കൃഷ്ണപ്രസാദ് തുടങ്ങിയവർക്കെതിരെ ആരോപണങ്ങളുമായി മന്ത്രിമാർ രംഗത്ത് വന്നിട്ടുള്ളത്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായി പ്രശ്നം ഉപയോഗിക്കുന്നതിന് പകരം ഇനിയും പണം ലഭിക്കാനുള്ള ഇരുപതിനായിരത്തിലേറെ കർഷകർക്ക് കുടിശ്ശിക കൊടുത്തു തീർക്കാനുള്ള മാന്യത സർക്കാർ കാണിക്കണം. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടി സെപ്റ്റംബർ ഏഴിന് സെക്രട്ടറിയേറ്റിനു മുമ്പിൽ കർഷക മോർച്ച ഏകദിന ഉപവാസ സമരം നടത്തും.

News Desk

Recent Posts

വയറിനെ അലട്ടുന്ന ഐ.ബി.എസ്; തിരിച്ചറിയാം അപകടസാധ്യതകളും ലക്ഷണങ്ങളും

ആഗോളതലത്തിൽ ഏകദേശം 10 മുതൽ 15 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം അഥവാ…

2 days ago

നഗ്നത പ്രദർശനം നടത്തിയ യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പി എം ജി ജംഗ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ കയറി നിന്ന് സ്ഥിരമായി നഗ്നതാ…

4 days ago

മദ്യലഹരിയിൽ മരണപ്പാച്ചിൽ. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, ഒടുവിൽ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

കൊല്ലം: കടയ്ക്കലിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിലായി. തിരുവനന്തപുരം വെള്ളലൂർ സ്വദേശി ജയകൃഷ്ണനെയാണ്…

4 days ago

തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ…

4 days ago

തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക് ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്’ ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…

6 days ago

കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെ ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ…

6 days ago